Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധ റാലികള്‍ ശക്തമാക്കി ഇസ്രായേൽ...മാസങ്ങളായി തുടരുന്ന പ്രതിഷേധത്തില്‍ ചൊവ്വാഴ്ച രാത്രിയും ആയിരക്കണക്കിന് ആളുകള്‍ തെരുവുകള്‍ കീഴടക്കി... നെതന്യാഹുവിന് എതിരെയും ഭരണകൂടത്തിനെതിരെയും ആഞ്ഞടിച്ചു...


ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എൽ.എയ്‌ക്കുമെതിരെ ജാമ്യമില്ലാ കേസെടുത്തെങ്കിലും അറസ്റ്റ് നിർബന്ധമല്ല...ഐ.പി.സി-353 വകുപ്പാണ് ഇവർക്കെതിരായ ജാമ്യമില്ലാ കുറ്റം... രണ്ടുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പാണിത്...


വീടുപണിക്കു തടസ്സമാകുന്ന തരത്തിൽ വഴിയടച്ച് സി.പി.എം... സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകൾ ചേർന്നു പിഴുതുമാറ്റി... കമ്പിപ്പാരകൊണ്ടു കുത്തിപ്പൊളിച്ച് കൊടിമരമൂരാനുള്ള ശ്രമം...തടയാൻ കൗൺസിലറും പാർട്ടി പ്രവർത്തകരുമെത്തിയത് സംഘർഷത്തിനിടയാക്കി...


കേരളത്തിലെ സിപിഎം നേതാക്കളില്‍ എത്രയെത്ര പേരുണ്ട് ശതകോടീശ്വരന്‍മാര്‍.... നയാ പൈസ ആസ്തിയും കാര്യമായ വിദ്യാഭ്യാസവുമില്ലാതെ രാഷ്ട്രീയത്തില്‍ വരികയും കൊല്ലും കൊലയും കൊള്ളയും, തൊഴിലാക്കുകയും ചെയ്ത് അതിസമ്പന്‍മാരായി മാറിയത് എത്രയോ നേതാക്കളാണ്....


കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി, ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത...വേഗത സെക്കൻഡിൽ 15 cm നും 45 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു...

'കളി ചോദിച്ച് നടക്കുന്നവര്‍.. ഒരു പെണ്ണിനാവശ്യം എങ്ങനെയുള്ള പുരുഷന്മാരെയാണെന്ന് എണ്ണിപ്പറഞ്ഞ് ജോമോൾ ജോസഫ് വീണ്ടും

26 JULY 2019 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ഒരു പെണ്ണിനാവശ്യം എങ്ങനെയുള്ള പുരുഷന്മാരെയാണെന്ന് എണ്ണിപ്പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും. വന്‍ സൈബര്‍ ആക്രമണത്തിനാണ് ജോമോൾ ജോസഫിന് ഇരയാകേണ്ടിവന്നിട്ടുള്ളത്. ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും താഴെ ലൈംഗിക അധിക്ഷേപങ്ങളും കളിയാക്കലുകളും തെറിവിളിയും ജോമോള്‍ അനുഭവിക്കേണ്ടി വന്നു. ഇതിനിടെയിലും തന്റെ നിലപാട് കടുപ്പിക്കുകയാണ് ജോമോള്‍ ചെയ്തത്. ഇത്തരത്തില്‍ ലൈംഗികാധിക്ഷേപം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ് ജോമോള്‍ ജോസഫിന്റെ പുതിയ കുറിപ്പ്. ' കളി ചോദിച്ച് നടക്കുന്നവര്‍' എന്ന തലക്കെട്ടിലാണ് ജോമോള്‍ കുറിപ്പെഴുതിയിരിക്കുന്നത്.


'ഒരു കളി തരുമോ' എന്നു ചോദിച്ച് നടക്കുന്നവരുടെ സാമൂഹ്യ/ കുടുംബ പശ്ചാത്തലം ഒന്ന് പരിശോധിച്ചാല്‍ ഒരു കാര്യം നമുക്ക് ബോധ്യമാകും, അവര്‍ക്കാര്‍ക്കും നല്ല പെണ്‍സൌഹൃദങ്ങള്‍ ഇല്ല എന്നത് പരമമായ സത്യമാണ്. അവരുടെ സഹോദരിമാരുമായി പോലും നല്ല ബന്ധങ്ങളോ മനസ്സുതുറന്ന സംസാരങ്ങളോ പരസ്പര മനസ്സിലാക്കുകളോ ഒന്നും അവരില്‍ നമുക്ക് കാണാനാകില്ല. സ്വന്തം അച്ഛനമ്മമാരില്‍ നിന്നുപോലും നല്ല സൗഹൃദമോ, ലഭിക്കേണ്ട അറിവുകള്‍ ലഭിക്കാത്തതോ ഒക്കെ തന്നെയാണ് ഇത്രയും വലിയ ലൈംഗീകദാരിദ്ര്യമുള്ളവരാക്കി ഇവരെ മാറ്റിയ സാഹചര്യങ്ങള്‍. ഇവിടെ മാറ്റം ആവശ്യമാണ്, ആ മാറ്റം തൊലിപ്പുറത്തെ ചികില്‍സയാകരുത്, മറിച്ച് ചിന്തകളിലും ഇടപെടലുകളിലും ഒക്കെ പ്രകടമായ മാറ്റം വരുത്താനാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് ശ്രമകരം തന്നെയാണ്.-ജോമോള്‍ കുറിച്ചു.

ജോമോള്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

കളി ചോദിച്ച് നടക്കുന്നര്‍..

എന്റെ പോസ്റ്റുകളില്‍ ചില മഹാന്‍മാര്‍ 'ഒരു കളി തരുമോ' എന്ന് കമന്റ് ചെയ്യുന്നത് കാണാം. മിക്കവര്‍ക്കും മനസ്സിലായിക്കാണില്ല എന്താണ് ഈ 'കളി തരുമോ' എന്ന് ചോദിച്ചതിലൂടെ ഈ മഹാന്‍മാര്‍ അര്‍ത്ഥമാക്കിയതെന്ന്.. അവരുമായി ലൈംഗീബന്ധത്തിനായി എനിക്ക് സമ്മതമാണോ എന്ന ചോദ്യമാണ് അവര്‍ കമന്റില്‍ ചോദിച്ചത്. ആ ചോദ്യത്തില്‍ ഒറ്റനോട്ടത്തില്‍ യാതൊരു കുഴപ്പവും തോന്നില്ല, അതൊരു മഹാപാതകവുമല്ല താനും. എന്നാല്‍ എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തിയോട് എന്ത് ആകര്‍ഷണത്തിന്റെ പുറത്താണ് ഞാന്‍ ലൈംഗീകബന്ധത്തിന് തയ്യാറാകേണ്ടത്?

ഇവിടെയാണ് മലയാളികളുടെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ, ഓപ്പസിറ്റ് സെക്‌സിനെ കുറിച്ചുള്ള ധാരണകളുടെ പിഴവിന്റെ ദൂഷ്യങ്ങള്‍. ഒരു സ്ത്രീക്ക്, അല്ലെങ്കില്‍ ഒരു പെണ്‍കുട്ടിക്ക് എന്തൊക്കെയാണ് അവളുടെ പ്രിഫറന്‍സുകള്‍, എന്തൊക്കെയാണ് അവളുടെ ചോയ്‌സുകള്‍ എന്നു പോലും പലര്‍ക്കും അറിയില്ല, അഥവാ അറിയാന്‍ ആഗ്രഹമില്ല. അവളുടെ ചോയ്‌സുകള്‍ക്ക് യാതൊരു പ്രിഫറന്‍സും നല്‍കാന്‍ അവര്‍ തയ്യാറല്ല. ഒരു പെണ്‍കുട്ടിയെ എങ്ങനെ കണ്‍വിന്‍സ് ചെയ്യണമെന്നോ എങ്ങനെ പ്രൊപോസ് ചെയ്യണമെന്നോ, എങ്ങനെ അവളുമായി നല്ല സൗഹൃദത്തിന്റെ മേഖലകള്‍ കണ്ടെത്താമെന്നോ, എങ്ങനെ നല്ല സുഹൃത്ബന്ധം ഉണ്ടാക്കാമെന്നോ പോലും മലയാളികള്‍ക്ക് അറിയില്ല.

പെണ്‍കുട്ടികളില്‍ നിന്നും അവനെ അകന്നു നില്‍ക്കാനോ, അവനില്‍ നിന്നും അവളെ അകറ്റിനിര്‍ത്തിയും മാത്രം ശീലിച്ച സമൂഹത്തിന്, പെണ്ണ് എന്നത് വെറും ലൈംഗീക ഉപകരണം മാത്രമായി തോന്നുന്നതില്‍ യാതൊരു തെറ്റും പറയാനാകില്ല. പൊതുവിടങ്ങളില്‍ നിന്നും അവളെ മാറ്റിനിര്‍ത്തി, പൊതുവിടങ്ങള്‍ അവള്‍ക്ക് റീച്ചബിളല്ലാതായി മാറുമ്പോള്‍, കളിക്കളങ്ങള്‍ പുരുഷന്‍മാരുടെ മാത്രം കുത്തകയാകുമ്പോള്‍, കുളിക്കടവുകള്‍ അവന്റേതായി മാറ്റപ്പെടുമ്പോള്‍,, പൊതുഗതാഗത സംവിധാനങ്ങളില്‍ പോലും അവള്‍ക്ക് റിസര്‍വേഷന്‍ വേണ്ടിവരുമ്പോള്‍, ആ സമൂഹത്തില്‍ അവളെ ലൈംഗീകതക്ക് വേണ്ടി മാത്രം സമീപിക്കപ്പെടേണ്ടവള്‍ എന്ന ധാരണ നിലനില്‍ക്കുമ്പോള്‍ അതിന് കാരണക്കാര്‍ നമ്മള്‍ ഓരോരുത്തരും തന്നെയാണ്. ഇവിടെ മാറേണ്ടത് സമുഹത്തിന്റെ പൊതുബോധമാണ്.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നിരുന്നതിന് അദ്ധ്യയനം മുടക്കിയ അദ്ധ്യാപകരും, വഴിയോരത്ത് നിര്‍ത്തിയിട്ട കാറില്‍ ഒരാണും പെണ്ണും ഇരുന്ന് സംസാരിച്ചതില്‍ അനാശാസ്യം കണ്ട നാട്ടുകാരും, അവരുടെ വിളികേട്ട് ഓടിയെത്തി അവരെ ചേസ് ചെയ്ത് പിടിച്ച പോലീസുകാരും ഒക്കെ ഇതേ പൊതുബോധത്തിന്റെ സഹയാത്രികര്‍ മാത്രം. കൊച്ചു കുട്ടികള്‍ പോലും ആണും പെണ്ണും ഇടകലര്‍ന്ന് കളികളിലേര്‍പ്പെടുമ്പോള്‍, അതില്‍ നിന്നും പെണ്‍കുട്ടികളെ അകറ്റി മാറ്റി വീട്ടില്‍ വിളിച്ചിരുത്തുന്ന മാതാപിതാക്കളും 'പെണ്ണിനെ ലൈംഗീകവസ്തുവായി മാത്രം കാണുന്ന' പൊതുബോധത്തിന്റെ ഭാഗം തന്നെയാണ്.

അടുത്ത തലമുറക്കെങ്കിലും ആണും പെണ്ണും രണ്ട് ധ്രുവങ്ങളിലുള്ള ജീവികളല്ല എന്നും, അവര്‍ പരസ്പര പൂരകങ്ങളാണ് എന്നുമുള്ള ബോധം ലഭിക്കാനായി ആഴത്തിലുള്ള ഇടപെടലുകള്‍ ആവശ്യമാണ്. അവര്‍ വളര്‍ന്നുവരുന്ന ഓരോ ദിവസങ്ങളിലും ആ ബോധം അവരില്‍ ഊട്ടിയുറപ്പിക്കപ്പെടണം. ചെറു ക്ലാസ്സുകള്‍ മുതല്‍ ആണിനും പെണ്ണിനും പ്രത്യേകം പ്രത്യേകമുള്ള കളികള്‍ക്ക് പകരമായി ഒരുമിച്ച് കളിക്കാവുന്ന കളികളും ഇടപെടലുകളും ഉണ്ടാകണം. അവര്‍ ഇടകലര്‍ന്നിരുന്ന് പഠിക്കണം, അവര്‍ ലിംഗവ്യത്യാസമില്ലാതെ ഇടപഴകണം, ലിംഗവ്യത്യാസത്തിനതീതമായ സൗഹൃദങ്ങള്‍ അവര്‍ക്ക് ലഭിക്കണം. അങ്ങനെ സൗഹൃദത്തിന്റെ മേഖലകള്‍ ധാരാളമായി അവര്‍ക്ക് ലഭിക്കണം. അതുവഴി കണ്ണിന് മുന്നില്‍ കാണുന്ന പെണ്‍വര്‍ഗ്ഗത്തില്‍പെട്ടവര്‍ മുഴുവനും തനിക്കു പറ്റിയ ഇണകള്‍ മാത്രമല്ല എന്ന മിനിമം ധാരണകളെങ്കിലും അവന് ലഭിക്കും. അതുവഴി അവളുടെ ചോയ്‌സുകളെ കുറിച്ച്, അവളുടെ പ്രിഫറന്‍സുകളെ കുറിച്ച് ഒരു മിനിമം ധാരണയെങ്കിലും അവന് ലഭിക്കട്ടെ.

'ഒരു കളി തരുമോ' എന്നു ചോദിച്ച് നടക്കുന്നവരുടെ സാമൂഹ്യ/ കുടുംബ പശ്ചാത്തലം ഒന്ന് പരിശോധിച്ചാല്‍ ഒരു കാര്യം നമുക്ക് ബോധ്യമാകും, അവര്‍ക്കാര്‍ക്കും നല്ല പെണ്‍സൌഹൃദങ്ങള്‍ ഇല്ല എന്നത് പരമമായ സത്യമാണ്. അവരുടെ സഹോദരിമാരുമായി പോലും നല്ല ബന്ധങ്ങളോ മനസ്സുതുറന്ന സംസാരങ്ങളോ പരസ്പര മനസ്സിലാക്കുകളോ ഒന്നും അവരില്‍ നമുക്ക് കാണാനാകില്ല. സ്വന്തം അച്ഛനമ്മമാരില്‍ നിന്നുപോലും നല്ല സൗഹൃദമോ, ലഭിക്കേണ്ട അറിവുകള്‍ ലഭിക്കാത്തതോ ഒക്കെ തന്നെയാണ് ഇത്രയും വലിയ ലൈംഗീകദാരിദ്ര്യമുള്ളവരാക്കി ഇവരെ മാറ്റിയ സാഹചര്യങ്ങള്‍. ഇവിടെ മാറ്റം ആവശ്യമാണ്, ആ മാറ്റം തൊലിപ്പുറത്തെ ചികില്‍സയാകരുത്, മറിച്ച് ചിന്തകളിലും ഇടപെടലുകളിലും ഒക്കെ പ്രകടമായ മാറ്റം വരുത്താനാകുന്ന സാഹചര്യം സൃഷ്ടിക്കുക എന്നത് ശ്രമകരം തന്നെയാണ്.

നബി 1 - ഒരു പെണ്ണിനാവശ്യം നല്ല കളിക്കാരെയല്ലെന്ന് ഇവരോടൊക്കെ ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നു എങ്കില്‍. നബി 2 - പെണ്ണിനെ കുറിച്ച് ഇതാണ് ഇവരുടെ ധാരണ എങ്കില്‍ ഇതരലിംഗത്തില്‍ പെട്ടവരെ കുറിച്ചുള്ള ഇവരുടെ ധാരണ എത്രമാത്രം വികലമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്ലസ് വണ്‍ പ്രവേശനത്തിനായി മേയ് 16 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്  (3 minutes ago)

ഒമാനില്‍ വാഹനപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു  (12 minutes ago)

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു  (19 minutes ago)

ആഫ്രിക്കയിൽ ജോലി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (2 hours ago)

ബാറിലെത്തിയ യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു; കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (2 hours ago)

ഭാര്യയുടെ വീട്ടിലെത്തി ഭാര്യ പിതാവിനെ ആക്രമിച്ചു; തടയാനെത്തിയ ഭാര്യയെയും ആക്രമിച്ചു ; കേസിൽ യുവാവ് അറസ്റ്റിൽ  (2 hours ago)

ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍...  (3 hours ago)

മരണ കാരണത്തിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെ സിബിഐയുടെ അടുത്ത നീക്കം; പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പ  (3 hours ago)

നിയമവിദഗ്‌ദ്ധർ പറയുന്നത്  (3 hours ago)

ക്രിമിനല്‍ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോൾ പ്രതികളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മൃദു സമീപനം സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഹൈക്കോടതി  (3 hours ago)

ചേർത്തലയിലെ സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ  (3 hours ago)

കടല്‍ കത്തുന്നു, കര കത്തുന്നു, ജനം വറചട്ടിയില്‍ എരിയുന്നു; മുന്നറിയിപ്പില്ലാതെ, മറ്റാര്‍ക്കും ചുമതല നല്‍കാതെ പിണറായി വിജയനും ഭാര്യ കമലയും കുടുംബവും വിദേശ സുഖയാത്രയിലാണ്; റോമാ പട്ടണം കത്തിയെരിഞ്ഞ  (3 hours ago)

കെ.പി.സി.സി കസേരയില്‍ നിന്ന് പുകച്ച് പുറത്ത് ചാടിക്കാന്‍ നോക്കിയ വി.ഡി സതീശനും കെ.സി വേണുഗോപാലിനും അതിവേഗം തിരിച്ചടി കൊടുത്ത് കെ.സുധാകരന്‍ മടങ്ങിയെത്തി; എം.എം ഹസനില്‍ നിന്ന് താല്‍ക്കാലിക ചുമതല മാറ്റി  (3 hours ago)

അമേരിക്കയിൽ ഇത് നടക്കില്ല; യഹൂദവിരുദ്ധതയ്ക്കും ഇസ്ലാമോഫോബിയ്ക്കുമെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ  (3 hours ago)

ഇസ്രായേൽ സൈന്യം റഫയിൽ കടന്നുകയറി; ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു  (4 hours ago)

Malayali Vartha Recommends