ഭർത്താവ് വേശ്യാലയത്തിൽ വിറ്റത് 40,000 രൂപയ്ക്ക്; ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെട്ട കറുത്ത ദിനങ്ങളോട് പോരാടി ജീവിതത്തെ തിരിച്ചു പിടിച്ച യുവതിയുടെ അനുഭവം ഞെട്ടിക്കുന്നത്
പതിനാറാം വയസ്സിൽ വേശ്യയാകേണ്ടി വന്ന യുവതിയുടെ ജീവിത കഥ ഞെട്ടിക്കുന്നത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇവരുടെ കഥ അതിജീവനത്തിന്റെ പാഠം പറഞ്ഞു നൽകുന്നു. ''ജീവിതത്തിന്റെ കറുത്ത ദിനങ്ങള്‍ അവസാനിച്ചു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞു, വിവാഹിതരായി അവർ ഇപ്പോൾ സുഖമായി കഴിയുന്നു. ജോലിയില്‍ നിന്നുള്ള വരുമാനം മിച്ചം പിടിച്ച് ഒരു വീട് സ്വന്തമാക്കി. ജീവിതത്തിന് മുന്നില്‍ സധൈര്യം എഴുന്നേറ്റ് നില്‍ക്കാന്‍ എനിക്ക് സാധിച്ചു.ഇന്നിപ്പോള്‍ എന്റെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ആരുമില്ല. എല്ലാ അര്‍ഥത്തിലും ഞാന്‍ സ്വതന്ത്രയായിരിക്കുന്നു'' ഈ വാക്കുകൾ അവർ പറയുന്നത് സന്തോഷത്തോടെയാണ്. പക്ഷേ അവരുടെ ഈ സന്തോഷം ജീവിതത്തോട് പട വെട്ടി തന്നെയായിരുന്നു നേടിയത്. ചുവന്ന തെരുവിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴും തളരാതെ അവിടെ നിന്നും പട വെട്ടി നേടിയ സന്തോഷം.
16ാമത്തെ വയസിൽ വീട്ടു ജോലിക്കായി ഇറങ്ങിയപ്പോഴായിരുന്നു ജീവിത പങ്കാളിയെ കണ്ടു മുട്ടിയത്. അയാളുമായി വളരെ പെട്ടെന്ന് തന്നെ ഇവർ പ്രണയത്തിലായി. തീവ്ര പ്രണയം ചെന്ന് അവസാനിച്ചത് വിവാഹത്തിലായിരുന്നു. അയാൾ ജീവിത കാലം മുഴുവൻ തന്നെ പൊന്നു പോലെ കാക്കുമെന്നും പോറ്റുമെന്നുമായിരുന്നു ഇവർ കരുതിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളതിൽ തന്നെ ഒരു കുഞ്ഞും ജനിച്ചു. ദാമ്പത്യ ജീവിതം നന്നായി മുന്നോട്ടു പോകവെയായിരുന്നു കണക്കു കൂട്ടലുകൾ എല്ലാം തെറ്റിയത്. ഈ യുവതിയെയും കുഞ്ഞിനെയും അയാൾ ചുവന്ന തെരുവിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. മുറിയില്‍ കാത്തിരിക്കാന്‍ പറഞ്ഞ ശേഷം അയാൾ പുറത്തേക്ക് പോയി. മണിക്കൂറോളം മുറിയിൽ കാത്തിരുന്നു പക്ഷേ അയാളെ കണ്ടില്ല. ഒടുവിൽ കുഞ്ഞുമായി പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോഴായിരുന്നു ആ വിവരം അറിഞ്ഞത്. കുഞ്ഞുമായി പുറത്തേക്കിറങ്ങിയപ്പോൾ ഒരാൾ തടഞ്ഞു. അപ്പോൾ മാത്രമാണ് അയാൾ തന്നെ 40,000 രൂപയ്ക്ക് വിറ്റ വിവരം ഈ യുവതി മനസിലാക്കിയത്. 40,000 രൂപ പണം തിരികെ കൊടുക്കാതെ അവിടെ നിന്നും പോകാനാകില്ലെന്ന് തടഞ്ഞ വ്യക്തി പറഞ്ഞു. തന്നെ ജീവിതാവസാനം വരെ സംരക്ഷിക്കുമെന്ന് താൻ വിശ്വസിച്ച വ്യക്തി തന്നെ ചതിച്ചത് ഓർത്തു ആ കൈക്കുഞ്ഞുമായി എട്ട് ദിവസം അവർ കരഞ്ഞ് തീർത്തു.
അധികം വൈകാതെ തന്നെ ലൈംഗിക തൊഴിലാളിയാകേണ്ടി വന്നു അവർക്ക്. ആദ്യമായി തന്റെ അടുക്കൽ വന്ന ആവശ്യക്കാരനെ അവർ സ്വീകരിക്കേണ്ടതായി വന്നു. ഏഴ് മാസത്തോളം തുടര്‍ന്ന വേശ്യാവൃത്തിയിൽ നിന്നും സമ്പാദിക്കാനായത് വെറും 25000 രൂപ. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഭര്‍ത്താവ് തിരികെ വന്നു. തന്നെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ട് പോകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അയാൾ വന്നത് മറ്റൊരു ആവശ്യത്തിനായിരുന്നു. താന്‍ സമ്പാദിച്ച പണം കൈക്കലാക്കി അയാള്‍ കടന്നു കളഞ്ഞു. യുവതിക്ക് വീണ്ടും ലൈംഗിക തൊഴിലിലേക്ക് തിരിയേണ്ടി വന്നു. ഇതിനിടെയാണ് മറ്റൊരു വ്യക്തി പ്രതീക്ഷ നൽകി കടന്നെത്തി. വളരെ നല്ല മനുഷ്യനായിട്ടായിരുന്നു ഇവർക്ക് തോന്നിയത്. തന്നെ ഇവിടെ നിന്നും രക്ഷപ്പെടുത്താമെന്നും വിവാഹം ചെയ്യാമെന്നുമൊക്കെ അയാൾ വാഗ്ദാനം കൊടുത്തു. അയാളെ ഏറെ വിശ്വസിക്കുകയും ചെയ്തു. ആ ബന്ധത്തിലും രണ്ട് മക്കൾ ജനിച്ചു. എന്നാൽ പിന്നീടാണ് ആ ചതി അറിഞ്ഞത്. ഇയാള്‍ വിവാഹിതനായിരുന്നു. അങ്ങനെ ഓരോ പരീക്ഷണങ്ങൾ ജീവിതത്തിൽ വന്നു കൊണ്ടേയിരുന്നു.
ആകെയുള്ള സമ്പാദ്യം കുഞ്ഞുങ്ങളായിരുന്നു. അവരെ നല്ല രീതിയിൽ വളർത്തണം. അവർക്ക് നല്ല വിദ്യാഭ്യാസം നൽകണം. പഠിപ്പിച്ച് നല്ല നിലയിലെത്തിക്കണം ഇതൊക്കെയായി ഈ യുവതിയുടെ ആഗ്രഹം. അഡ്മിഷനായി ഓരോ സ്കൂളും കയറിയിറങ്ങി. എന്നാല്‍ ലൈംഗികതൊഴിലാളിയുടെ മക്കളെ പഠിപ്പിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഒടുവില്‍ ഒരു എന്‍ജിഒയെ സമീപിച്ചു. അവര്‍ സഹായിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പണം അവര്‍ കണ്ടെത്തി തന്നു. ഇനി ലൈംഗിക തൊഴിലിലേക്കിറങ്ങില്ലെന്ന് ഉറച്ച തീരുമാനവുമെടുത്തു. ഓടയിലെ വെള്ളം കുടിച്ചും ക്ഷേത്രങ്ങളുടെ മുന്നില്‍ ഭിക്ഷ യാജിച്ചും കഴിഞ്ഞു. ഒടുവില്‍ എന്‍ജിഒ തനിക്കൊരു ജോലി തന്നു. ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ ശുചിത്വത്തെക്കുറിച്ചും സുരക്ഷിതമായ ലൈംഗികബന്ധത്തെക്കുറിച്ചും അവബോധമുണ്ടാക്കാനായി 15 വര്‍ഷത്തോളമായി പ്രവർത്തിച്ചു. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞു, വിവാഹിതരായി അവർ ഇപ്പോൾ സുഖമായി കഴിയുന്നു. ഞാനിപ്പോൾ വളരെ സന്തോഷവതിയാണ്. മനസമാധാനമായി നടക്കാന്‍ കഴിയുന്നുണ്ട് എന്ന അവരുടെ വാക്കുകളിൽ നിന്നും ജീവിതത്തിലെ കറുത്ത നിറവും ചുവന്ന നിറവും മാറി വെള്ള വെളിച്ചം വന്നത് കാണവുന്നതാണ് .
..
https://www.facebook.com/Malayalivartha