ഒരു സിം കാർഡ് പോലും അനുവദിക്കുന്നില്ല ; വായ്പ ചോദിച്ചു ചെന്നാൽ ആട്ടി പായിക്കുന്നു ; നിരാശയോടെ 'രാഹുൽ ഗാന്ധി'
ഒരു ബിസിനസ് തുടങ്ങുക അത് മുന്നോട്ടു കൊണ്ട് പോകുക എന്നത് ഏവരുടെയും ആഗ്രഹമാണ്. അതിനു മുൻപേ ചെയ്തു തീർക്കേണ്ടതായി ഒരുപാട് കടമ്പകൾ ഉണ്ട്. പണമില്ലാത്തവർ പണത്തിനായി ബാങ്കുകളെ ആശ്രയിക്കാറുണ്ട്. പക്ഷേ പല കാരണങ്ങൾ കൊണ്ട് ബാങ്ക് നമ്മുക്ക് വായ്‌പ നിക്ഷേധിക്കാറുണ്ട്. ഇവിടെ ഇതാ തനിക്കു ബിസിനസിന് വായ്പ അനുവദിക്കുന്നില്ല എന്ന പരാതിയുമായി രംഗത്തു വന്നിരിക്കുകയാണ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിക്ക് കേന്ദ്ര സർക്കാർ വായ്പ നൽകുന്നില്ലേ? അല്ലെങ്കിൽ തന്നെ രാഹുൽ ഗാന്ധിക്ക് വായ്പ വാങ്ങേണ്ടുന്ന ആവശ്യം എന്താ എന്ന ചോദ്യം ഉണ്ടായി കാണുമല്ലേ. തെറ്റിദ്ധരിക്കേണ്ട വയനാട് എം പി രാഹുൽ ഗാന്ധിക്കല്ല ബാങ്ക് വായ്പ നിഷേധിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി എന്ന പേരുള്ള യുവാവാണ് പെട്ടിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോർ സ്വദേശിയായ യുവാവിന് രാഹുൽ ഗാന്ധി എന്ന പേര് നല്കുന്ന പണി ചില്ലറയൊന്നുമല്ല. മൊബൈല്‍ ഓപറേറ്റര്‍മാര്‍ സിം കാര്‍ഡ് കൊടുക്കുന്നില്ല. ബാങ്കിൽ ചെന്നാൽ വായ്‌പ കിട്ടുന്നില്ല. കാരണം ഈ പേരും. എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് രാഹുൽ ഗാന്ധി.
ബിസിനസ് തുടങ്ങണമെന്നാണ് ആഗ്രഹവുമായി വായ്പക്കായി ബാങ്കുകള്‍ തോറും അലഞ്ഞു. രേഖകള്‍ പരിശോധിക്കുമ്പോള്‍ പേര് രാഹുല്‍ ഗാന്ധിയെന്ന് കാണുന്നതോടെ അധികൃതര്‍ തടസ്സം പറയും. ഇതേ കാരണത്താൽ സിം കാർഡും കിട്ടാത്തതിനാൽ സഹോദരന്‍റെ പേരിലാണ് സിം കാര്‍ഡ് എടുത്തിരിക്കുന്നത്. ഇന്‍ഡോറിലെ അഖണ്ഡ്നഗറിലാണ് 20 കാരനായ രാഹുല്‍ ഗാന്ധിയുടെ വീട്. വായ്‌പയും സിമ്മും നിക്ഷേധിക്കൽ മാത്രമല്ല രാഹുൽ നേരിടുന്ന പ്രശ്നം. ഒരിക്കല്‍ ബാങ്കിലേക്ക് വിളിച്ചപ്പോള്‍ പേര് രാഹുല്‍ ഗാന്ധിയാണെന്നും ഇന്‍ഡോറിലാണ് താമസിക്കുന്നതെന്നും ബാങ്ക് അധികൃതരോട് പറഞ്ഞു. എന്നാൽ മറു വശത്തു നിന്നും കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു.രാഹുല്‍ ഗാന്ധി എന്നാണ് ദില്ലിയില്‍നിന്ന് ഇന്‍ഡോറിലേക്ക് താമസം മാറിയത് എന്ന് ചോദിച്ച് ശേഷം മാനേജര്‍ കാള്‍ കട്ട് ചെയ്തെന്നും യുവാവ് പറഞ്ഞു. ഇത് മാത്രമല്ല തന്റെ സൃഹൃത്തുക്കളും ഈ കാര്യത്തിൽ തന്നെ കളിയാക്കുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തുന്നയാളാണ് നീയെന്നും പറഞ്ഞാണ് കൂട്ടുക്കാർ കളിയാക്കുന്നത്.
ഒടുവിൽ പേരിനു മുൻപിൽ താൻ തന്നെ തോൽക്കാം എന്ന് വിചാരിച്ചിരിക്കുയാണ് ഇൻഡോറിലെ രാഹുൽ ഗാന്ധി. പേരിലെ ഗാന്ധിക്ക് പകരം കുടുംബ പേരായ മാളവിയ ചേര്‍ക്കാന്‍ തീരുമാനിചിരിക്കുകയാണ് യുവാവ്. അങ്ങനെ ആ രാഹുൽ ഗാന്ധി രാഹുൽ മാളവിയ ആയി മാറി പ്രശ്നം പരിഹരിക്കാൻ ഒരുങ്ങുകയാണ് ഇൻഡോറിലെ രാഹുൽ ഗാന്ധിയെ പറ്റി പറയുമ്പോൾ കേരളത്തിലെ രാഹുൽ ഗാന്ധിയെയും ഓർക്കാതെ പോകുന്നത് ശരിയല്ല. എരുമേലി മുട്ടപ്പള്ളിയിലും ഒരു രാഹുൽ ഗാന്ധി ഉണ്ട്. രാഹുല്‍ ഗാന്ധിയുടെ അപരനായ എരുമേലിയിലെ രാഹുല്‍ ഗാന്ധിക്കും സഹോദരന്‍ രാജീവ് ഗാന്ധിക്കും കോണ്‍ഗ്രസുകാരനായിരുന്ന കാലത്ത് പിതാവ് പേരിട്ടത് ഗാന്ധികുടുംബത്തോടുള്ള സ്നേഹം കൊണ്ടായിരുന്നു. അച്ഛന്‍ ഇളയാനിത്തോട്ടത്തില്‍ കുഞ്ഞുമോന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് കുഞ്ഞുമോന്‍ ഇടതുപക്ഷ അനുകൂലിയായെങ്കിലും മക്കളുടെ പേരിൽ മാറ്റമുണ്ടായില്ല. എസ്എസ്എല്‍സി ബുക്ക് ഉള്‍പ്പെടെ എല്ലാ രേഖകളിലും ഇവർ രാഹുൽ ഗാന്ധിയും രാജീവ് ഗാന്ധിയുമാണ്. എന്നാൽ ഈ പേരിൽ പെട്ട് പോയത് ഇൻഡോറിലെ രാഹുൽ ഗാന്ധി മാത്രം.
https://www.facebook.com/Malayalivartha