അവന്‍ പോയിട്ട് ഇത്രനാളയിട്ടും ഒരു രൂപയ്ക്കുള്ള സാധനം തന്നിട്ടുണ്ടോ.. ഞാന്‍ മേടിക്കുന്ന സാധനം എന്തിനാ എടുക്കുന്നേ... തന്ത തരുന്നുണ്ടോടാ നിനക്കൊക്കെ തിന്നാന്‍... തന്തയെ വിളിച്ചുചോദിക്കണമെന്ന് പറഞ്ഞതല്ലേ... കുട്ടികളെ മര്‍ദിച്ച് ദൃശ്യം പകര്‍ത്തി ഭര്‍ത്താവിന് അയച്ചുകൊടുത്തു! ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ മുട്ടൻ പണി
ഗള്‍ഫിലുള്ള ഭര്‍ത്താവ് കാശ് അയച്ചുകൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ രണ്ടു കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന അമ്മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കുട്ടികളെ മര്‍ദിക്കുന്നതിന്റെ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അമ്മ വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചു കൊടുക്കുകയായിരുന്നു. ഇടുക്കി അണക്കരയിലാണ് സംഭവം. എന്നാല്‍ ഭര്‍ത്താവ് ചെലവിന് പണം നല്‍കാത്തതിനാല്‍ നടത്തിയ നാടകമാണ് ഇതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. 'തന്ത തരുന്നുണ്ടോടാ നിനക്കൊക്കെ തിന്നാന്‍... രണ്ടുമാസമായിട്ട് നിനക്കൊക്കെ തിന്നാൻ തന്ത വല്ലതും തരുന്നുണ്ടോടാ...തന്തയെ വിളിച്ചുചോദിക്കണമെന്ന് പറഞ്ഞതല്ലേ... അവന്‍ പോയിട്ട് ഇത്രനാളിയിട്ടും ഒരു രൂപയ്ക്കുള്ള സാധനം തന്നിട്ടുണ്ടോ.. ഞാന്‍ മേടിക്കുന്ന സാധനം എന്തിനാ എടുക്കുന്നേ... എന്തിനാടാ എന്റെ ബാഗില്‍ കയ്യിട്ടത്.... പറയെടാ....' എന്ന് കുട്ടികളെ ചീത്ത വിളിക്കുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തല്ലുകൊണ്ട് കുട്ടികള്‍ കരയുന്നതിന്റെയും ശബ്ദം വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ വൈറലായതോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയത്. അമ്മ ഉപദ്രവിച്ചിട്ടില്ലെന്നാണ് കുട്ടികള്‍ മൊഴി നല്‍കിയത്. അമ്മയോടൊപ്പം നില്‍ക്കാനാണ് താല്‍പ്പര്യമെന്ന് കുട്ടികള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. വണ്ടന്‍മേട് പൊലീസ് കുട്ടികളുടെ അമ്മയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയത് നാടകമാണെന്നാണ് അമ്മ പറയുന്നത്. കുട്ടികളുടെ അനുമതിയോടെയാണ് ദൃശ്യം ചിത്രീകരിച്ചതെന്നും അമ്മ പറഞ്ഞു. ദൃശ്യങ്ങള്‍ അയച്ചുകൊടുത്തതോടെ 25,000 രൂപ ഭര്‍ത്താവ് അയച്ചുകൊടുത്തതായും അമ്മ പറഞ്ഞു. സംഭവത്തില്‍ ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വണ്ടന്‍മേട് പൊലീസ് അറിയിക്കുന്നത്.
മായ ആര്‍.വി എന്ന യുവതിയാണ് തന്റെ സ്വന്തം ഫെയ്‌സ് ബുക്കില്‍ ഈ വീഡിയോ ആദ്യം പങ്കുവെച്ചത് . മക്കളെ കൊന്ന അടുത്ത ശരണ്യ ആവാതിരിക്കാന്‍ വേണ്ടി...എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യണം എന്ന ആമുഖത്തോടെ പങ്കുവെച്ച വീഡിയോ പെട്ടന്ന് തന്നെ വൈറലായി മാറുകയായിരുന്നു. കേരളാ പൊലീസിനു വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്നും മായ പറഞ്ഞിരുന്നു. ഇടുക്കിയില്‍ ഉള്ള സോണിയ എന്ന ഈ സ്ത്രീ ഗള്‍ഫിലുള്ള ഭര്‍ത്താവ് കാശ് അയക്കാത്തതിന്റെ ദേഷ്യമാണ് മക്കളെ ഉപദ്രവിച്ചു തീര്‍ക്കുന്നത്. വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുത്തിരിക്കുന്നു. ദിവസവും ആ കുഞ്ഞുമക്കളെ അമ്മ ഉപദ്രവിക്കുകയാണ്... ഇത് പൊലീസ് കണ്ട് നടപടി എടുക്കണം.. ഭര്‍ത്താവിന്റെ അപേക്ഷ പ്രകാരം തിരുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ട അയല്‍ക്കാര്‍ അയച്ചു തന്നതാണ് വീഡിയോ എന്നും പോസ്റ്റില്‍ മായ പറഞ്ഞിരുന്നു.
പതിനായിരം പേരിലധികമാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. ആയിരത്തോളം പേര്‍ കമന്റും ചെയ്തിട്ടുണ്ട്. ... യുവതിയെ കൊല്ലണമെന്നാണ് ചിലര്‍ കമന്റ് പാസാക്കിയത് . ആ കുഞ്ഞുങ്ങളെ രക്ഷിക്കൂ.. സഹിക്കുന്നില്ല....കുഞ്ഞുങ്ങള്‍ എന്ത് തെറ്റ് ചെയ്തു...ഇങ്ങിനെയുള്ള ......യുവതികളെ തൂക്കിക്കൊല്ലണം... തുടങ്ങി ധാര്‍മ്മിക രോഷമുള്ള ഒട്ടനവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. കാമുകനൊപ്പം ജീവിക്കാന്‍ സ്വന്തം പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കണ്ണൂരിലെ ശരണ്യയുടെ പിന്‍ഗാമിയായി ഈ യുവതി മാറുമെന്ന് വീഡിയോ കണ്ടവരുടെ കമന്റുകൾ . പാറക്കല്ലിലേക്ക് ആഞ്ഞെറിയുമ്ബോള്‍ ഉയരുന്ന കുഞ്ഞിന്റെ നിലവിളിയിലും അലിയാതെ ശരണ്യയുടെ മനസാണ് ഈ യുവതിക്കും ഉള്ളതെന്ന് വീഡിയോ തന്നെ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. കണ്ണൂര്‍ തയ്യിലിലിലെ കടല്‍ത്തിരകള്‍ ഏറ്റുപാടുന്നത് ശരണ്യയുടെ മകന്റെ വേദനകള്‍ തന്നെയായിരിക്കേയാണ് ഈ കുട്ടികളുടെ വേദന സോഷ്യല്‍ മീഡിയ ഏറ്റെടുത്തതും.
https://www.facebook.com/Malayalivartha