പിണറായിയെ കൊല്ലാൻ മോദിയെ കാണാൻ പോകുന്ന ചെന്നിത്തലക്ക് മുട്ടൻ പണി! ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇന്ത്യൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ വിവാദത്തിലേക്ക്...
ലോക്ക് ഡൗണിന് ശേഷമുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇന്ത്യൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദേശങ്ങൾ വിവാദത്തിലേക്ക്. സംസ്ഥാന സർക്കാർ പ്രതിപക്ഷത്തോട് നിർദ്ദേശങ്ങൾ ചോദിക്കാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കെ. പി സി സി തീരുമാനിച്ചത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയും കെ പി സി സി ആസ്ഥാനത്ത് നടത്തിയ കൂടികാഴ്ചയിലാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായത്. സാധാരണ ഇത്തരം കാര്യങ്ങൾ എതിർക്കാറുള്ള മുല്ലപ്പള്ളി പോലും ഇക്കാര്യം എതിർത്തില്ല.
എം. കെ. മുനീർ, സി.പി. ജോൺ, കെ.എം. ചന്ദ്രശേഖർ, ജി. വിജയരാഘവൻ, ഡോ. എ. മാർത്താണ്ഡപിള്ള, ഡോ. ശ്രീജിത്ത് എന്നിവർ അടങ്ങിയ സമിതിയെ നിർദ്ദേശങ്ങൾ നൽകുന്നതിനായി നിയോഗിക്കുകയും ചെയ്തു. പ്രതിപക്ഷവുമായി അലോചിക്കാതെയാണ് സർക്കാർ സാലറി ചാലഞ്ച് നടപ്പിലാക്കിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മുന്നു നേതാക്കളും മാധ്യമങ്ങളെ കാണാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് യാതൊരു എതിർപ്പുമില്ല. എന്നാൽ ഒരു പ്രാദേശിക കോൺഗ്രസ് കമ്മിറ്റി പ്രധാനമന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിലാണ് എ ഐ സി സി ക്ക് എതിർപ്പ്. മറ്റൊരു പ്രാദേശിക കമ്മിറ്റിയും ഇത്തരത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടില്ല.
അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ക്ഷീണിച്ചതോടെ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി എ. ഐ സി സിയുമായി ചർച്ചകൾ ഒന്നും നടത്താറില്ല. കെ.സി. വേണുഗോപാലിനെ പോലുള്ള നേതാക്കൾക്കാണ് എ ഐ. സി സിയുടെ ചുക്കാൻ. കേരളത്തിലെ മൂന്ന് ഗ്രൂപ്പുകൾക്കും വേണുഗോപാലിനോട് താത്പര്യമില്ല. എ. കെ. ആന്റണിയാകട്ടെ പഴയതു പോലെ സജീവമല്ല. മാത്രവുമല്ല ആന്റണിയോട് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ കൂടിയാലോചനകൾ നടത്താറുമില്ല. രാഹുൽ ഗാന്ധിയോട് ആരും ഒന്നും ചോദിക്കാറില്ല.
എ ഐ സി സി ക്ക് ഇപ്പോൾ ഒരു ശത്രു മാത്രമാണ് ഉള്ളത്. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മോദിയോട് കോൺഗ്രസ് നേതാക്കളാരും സംസാരിക്കാറില്ല. നരേന്ദ്ര മോദിയുമായി സംസാരിക്കുന്ന കോൺഗ്രസുകാരെ എ ഐ സിസിക്ക് ഭയമാണ്. പല നേതാക്കളും ബിജെപിയുമായി അടുപ്പം പുലർത്തുന്നു എന്ന വാർത്തയാണ് ഇത്തരമൊരു സംശയത്തിന് കാരണം. ശശി തരൂരിനെ പോലും കോൺഗ്രസിനെ വിശ്വാസമില്ല.
അതേസമയം പിണറായിയെയോ യച്ചൂരിയെയോ എ ഐ. സിസിക്ക് ഭയമില്ല. അവരോട് താൽപര്യവുമുണ്ട്. ബി ജെ പിയെ എതിർക്കുന്നതിൽ കോൺഗ്രസിനെക്കാൾ മുമ്പിൽ സി പി എം ആണെന്ന് എ ഐ സി സി വിശ്വസിക്കുന്നു. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം സ്വീകരിച്ച ക്രീയാത്മക പരിശ്രമങ്ങളെ എ ഐ സി സി അഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിക്കുകയും ചെയ്തു. സോണിയാ ഗാന്ധിക്കും ഇതേ അഭിപ്രായം തന്നെയാണ്.
പാത്രം കൊട്ടാനും ലൈറ്റ് അണക്കാനും പ്രധാനമന്ത്രി പറഞ്ഞപ്പോൾ അതിൽ പിണറായി എതിർപ്പ് പറയാതിരുന്നതിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ കമ്മിറ്റിക്ക് പിണറായിയോട് പരിഭവമുണ്ടെങ്കിലും പാത്രം കൊട്ടാതെയും ലൈറ്റ് തെളിക്കാതെയും പിണറായി മാതൃകയായതിൽ എ. ഐ. സി.സിക്ക് സന്തോഷമുണ്ട്. അതിനിടയിലാണ് പിണറായിയെ എതിർത്തുകൊണ്ട് കെ.പി. സി.സി. രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha