വിവാഹശേഷം സുചിത്ര അടുത്തത് സംഗീതാധ്യാപകനുമായി! കൊല്ലത്ത് നിന്നും പുറപ്പെടുമ്പോൾ പോകുന്നത് കാമുകനോടൊപ്പം ജീവിക്കാൻ... ഭർത്താവിനെയും വീട്ടുകാരെയും പറ്റിച്ച് കാമുകനോടൊപ്പം പോയപ്പോൾ സംഭവിച്ചത് മറ്റൊന്ന്... നാടിനെ നടുക്കിയ അരുംകൊലയുടെ ചുരളഴിയുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
നാടിനെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിയുകയാണ്. കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ കൊന്നത് കാമുകൻ തന്നെ. കൊല്ലത്ത് നിന്നും കാണാതായ യുവതിയെ പാലക്കാട്ടെ വാടക വീട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ വന്നതോടെ നടുങ്ങിയിരിക്കുകയാണ് യുവതിയുടെ വീട്ടുകാർ..
കൊല്ലം മുഖത്തല സ്വദേശിനി സുചിത്രയെ കൊലപ്പെടുത്തിയെന്നാണ് യുവാവ് പൊലീസിനോട് സമ്മതിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവിനെ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്ന വീട് തെളിവെടുപ്പിനായി പൊലീസ് സീൽ ചെയ്തു. മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ചു.
കൊല്ലത്ത് ബ്യൂട്ടീഷൻ ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതിയെ മാർച്ച് 18 നാണ് കാണാതാവുന്നത്. അന്ന് ഭർത്താവിന്റെ അമ്മക്ക് സുഖമില്ലെന്ന് പറഞ്ഞാണ് യുവതി കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത് യുവതി. രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺവിളി നിലച്ചു.
തുടർന്ന് വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചു. അതേസമയം സുചിത്ര സമൂഹമാധ്യമത്തിലൂടെയാണ് യുവാവുമായി പരിചയത്തിലായതെന്ന് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം.
പാലക്കാട് മണലിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി ഇവർ അടുപ്പത്തിലായതെന്നാണ് വിവരം. വിവരമനുസരിച്ച് സ്ഥാപനത്തിൽ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്.
പിന്നീട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നും യുവാവ് പൊലീസിനോട് ആദ്യം പറഞ്ഞെങ്കിലും പിന്നീടുണ്ടായ ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയെന്നു സമ്മതിച്ചതായാണ് സൂചന.
കൊല്ലത്തു നിന്നു കാണാതായ ബ്യൂട്ടിഷൻ പാലക്കാട്ട് കൊല്ലപ്പെട്ടു; യുവാവ് കസ്റ്റഡിയില്‍ മൃതദേഹം വീടിനുസമീപം കുഴിച്ചുമൂടിയതായും മൊഴി നൽകിയതായി അറിയുന്നു. യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം വീട്ടുവളപ്പിൽ നിന്നു പുറത്തെടുത്തു.
മൃതദേഹം സുചിത്രയുടേതെന്ന് ഉറപ്പിക്കാൻ വിശദമായ ഫോറൻസിക് പരിശോധന നടത്തുന്നു. പാലക്കാട് മണലിയിലെ ഹൗസിങ് കോളനിയിലെ വാടക വീട്ടില്‍ വച്ച് യുവതി കൊല്ലപ്പെട്ടുവെന്നാണു പൊലീസിന്റെ നിഗമനം. കൊലയ്ക്കു ശേഷം വീടിന്റെ മതിലിനോട് ചേര്‍ന്ന് യുവാവ് മൃതദേഹം കുഴിച്ചിടുകയായിരുന്നു.
സംഭവത്തില്‍ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശിയായ യുവാവുമായി പാലക്കാട് എത്തിയ അന്വേഷണ സംഘം യുവതിയും യുവാവും താമസിച്ച വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
ഇന്നലെ രാത്രി കൊല്ലം ക്രൈംബ്രാഞ്ചില്‍ നിന്നെത്തിയ മറ്റൊരു സംഘം വീടും പരിസരവും പരിശോധിച്ച് അര്‍ധരാത്രിയോടെ സീല്‍ ചെയ്തിരുന്നു. സംഭവസ്ഥലത്തെത്തിച്ച യുവാവിന്റെ സാന്നിധ്യത്തില്‍ ജഡം പുറത്തെടുക്കാനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിരുന്നു.
ജില്ലാപൊലീസ് സൂപ്രണ്ട് ജി.ശിവവിക്രം, പാലക്കാട് ഡിവൈഎസ്പി സാജുവര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കോവിഡ് രോഗനിയന്ത്രണ ചട്ടമനുസരിച്ചാണ് നടപടികള്‍.
https://www.facebook.com/Malayalivartha