ആദ്യ കണ്മണിയുടെ സന്തോഷവാർത്ത അറിയിക്കാൻ കാത്തിരിക്കുന്ന ആതിര കാണേണ്ടി വരുന്നത് നിതിന്റെ നിശ്ചലമായ ശരീരം! ഇനി ആതിരയും കുഞ്ഞും തനിച്ചാണെന്നുള്ള സത്യം അറിഞ്ഞു; ആതിരയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കും ആകുന്നില്ല! നിതിന്റെ നിശ്ചലമായ ശരീരം പേരാമ്ബ്രയിലെ വീട്ടിലെത്തിക്കും; ഇത് താങ്ങാവുന്നതിനും അപ്പുറം! ഹൃദയ ഭേദകം ഈ കാഴ്ച
ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്രന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചത്. ആംബുലന്‍സില്‍ മൃതദേഹം നിതിന്റെ ജന്മദേശമായ കോഴിക്കോട്ടേക്ക് കൊണ്ടു പോകും. നിതിന്റെ ഭാര്യയായ ആതിര ചൊവ്വാഴ്ചയാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രവാസി മലയാളിയായ നിധിന്‍ ചന്ദ്രന്റെ മരണം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പൊന്നോമയുടെ മുഖം ഒരിക്കലെങ്കിലും കാണാനോ തന്റെ പ്രിയപ്പെട്ടവളോട് അവസാനയാത്ര പറയാനോ കഴിയാതെ നിധിന്‍ പ്രവാസ ലോകത്ത് വെച്ച് യാത്രയായി. ഇനി ആതിരയും കുഞ്ഞു തനിച്ചാണ്. അവരെ നിതിന്‍ വിട്ടകന്ന സത്യം ആതിര മനസ്സിലാക്കി കഴിഞ്ഞു . ആതിരയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കും ആകുന്നില്ല.
പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകാനും ശ്രമിക്കുന്നുണ്ട്. ആശുപത്രി അധികൃതര്‍ അതിന് അനുമതി നല്‍കിയില്ലെങ്കില്‍ ആംബുലന്‍സില്‍ ആതിരയെ പേരാമ്ബ്രയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് പേരാമ്ബ്രയില്‍ നടക്കും.കഴിഞ്ഞദിവസമാണ് നിധിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം വിശ്രമത്തിലായിരുന്ന ആതിരയെ ബന്ധുക്കള്‍ നിധിന്റെ വിയോഗ വാര്‍ത്ത അറിയിച്ചിരുന്നില്ല. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കുമെന്ന് വിവരം ലഭിച്ചതോടെയാണ് നിധിന്റെ മരണം ഇന്നലെ രാത്രിയോടെ ആതിരയെ അറിയിച്ചത്.
കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് നല്‍കിയ വാക്ക്. അത് വേദനിക്കുന്ന ഓര്‍മ്മയാണ് ഇന്ന് ആതിരയ്ക്ക്.ആകെ തളര്‍ന്ന ആതിരയ്ക്ക് അടുത്തേക്ക് നിതിന്റെ മൃതദേഹം എത്തുമ്ബോള്‍ എങ്ങനെ ആ കുട്ടിയെ സമാധാനിപ്പിക്കുമെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.
പ്രസവം കഴിയും വരെ നിതിന്റെ മരണ വിവരം ആതിര അറിഞ്ഞില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കോവിഡ് പരിശോധനക്കെന്ന പേരു പറഞ്ഞ് ആതിരയെ പ്രവേശിപ്പിക്കുയായിരുന്നു. മൊബൈല്‍ സംവിധാനങ്ങളൊന്നും നല്‍കാതെ ഗര്‍ഭാകാല പരിചരണത്തിന് ആശുപത്രിയിലേക്ക് മാറ്റി. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത, ഒന്‍പതു മാസം ഗര്‍ഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കള്‍ക്കറിയില്ലായിരുന്നു. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കുമെന്ന് വിവരം ലഭിച്ചതോടെയാണ് നിധിന്റെ മരണം ഇന്നലെ രാത്രിയോടെ ആതിരയെ അറിയിച്ചത്.
അതേസമയം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും ചികിത്സയിലായിരുന്നു നിതിനെന്ന് സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദുബായിലെ ഒരു കമ്ബനിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് പേരാമ്ബ്ര മുയിപ്പോത്ത് സ്വദേശിയായ നിതിന്‍. ജൂണ്‍ രണ്ടിനാണ് 28 വയസ് തികഞ്ഞത്.
മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍ നായരുടെയും ലതയുടെയും മകനാണ്. ദുബായിലെ ജീവകാരുണ്യ, സന്നദ്ധ പ്രവര്‍ത്തകനായ നിതിന്‍ ഇന്‍കാസ് യൂത്ത് വിങ്ങിന്റെയും സജീവ പ്രവര്‍ത്തകനാണ്. ബ്ലഡ് ഡൊണേഷന്‍ കേരള ദുബായ് വിങ്ങിന്റെയും കേരള എമര്‍ജന്‍സി ടീമിന്റെയും കോര്‍ഡിനേറ്ററാണ്.
https://www.facebook.com/Malayalivartha