Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും

മൊസാദ് ഉനംവെച്ചത് റെയ്സിയെ അല്ല ,ഇറാന്റെ ബുദ്ധിരാക്ഷസന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാനെ...?!

21 MAY 2024 12:59 PM IST
മലയാളി വാര്‍ത്ത

More Stories...

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയുടെ സൈനിക സാഹസം..ഹോർമുസിൽ വ്യോമാക്രമണം.. ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു.. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്..ഇറാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല..

യുഎസില്‍ 231 പേരുമായി ലാന്റിംഗ് ശ്രമിക്കവെ വിമാനം അപകത്തില്‍പ്പെട്ടു

ഇറാന്റെ അന്താരാഷ്ട്ര നിലപാടുകള്‍ രൂപപ്പെടുത്തുന്നതിലെ നിര്‍ണ്ണായക ശക്തിയായിരുന്നു പ്രസിഡൻ്റ് ഇബ്രാഹിം റെയ്സിനൊപ്പം ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍-അബ്ദുള്ളാഹിയാന്‍. ഇറാനിയന്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ യാഥാസ്ഥിതിക നിലപാടുകളെ മുന്‍ നിര്‍ത്തി അന്താരാഷ്ട്ര തലത്തില്‍ ഇറാന്റെ നിലപാടുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രമുഖനായിരുന്നു അമീര്‍-അബ്ദുള്ളാഹിയാന്‍. ഇസ്രായേലിന്റെ ഗാസ യുദ്ധ സമയത്ത് യുദ്ധത്തിനെതിരായ നിലപാട് സ്വീകരിക്കാന്‍ അറബ് രാജ്യങ്ങളെയടക്കം നിര്‍ബന്ധിതമാക്കുന്ന നയതന്ത്ര നീക്കങ്ങള്‍ക്ക് അമീര്‍-അബ്ദുള്ളാഹിയാന്‍ ചുക്കാന്‍ പിടിച്ചിരുന്നു.

നിരവധി ലേബലുകളാണ് അമീര്‍-അബ്ദുള്ളാഹിയാന് മാധ്യമങ്ങൾ ചാർത്തി നൽകിയിട്ടുള്ളത്. നയതന്ത്രജ്ഞൻ, പാശ്ചാത്യ വിരുദ്ധ ബന്ധങ്ങളുടെ മധ്യസ്ഥൻ, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ 'കിഴക്കൻ നയം' സംബന്ധിച്ച ഉപദേശകൻ അങ്ങനെ നീളുന്നു അമീര്‍-അബ്ദുള്ളാഹിയാൻ്റെ വിശേഷണങ്ങൾ. വിദേശകാര്യ മന്ത്രാലയത്തിലെ ഖുദ്‌സ് സേനയുടെ പ്രതിനിധിയാണ് അമീര്‍-അബ്ദുള്ളാഹിയാൻ എന്നും പറയപ്പെട്ടിരുന്നു. നയതന്ത്രജ്ഞൻ എന്നതിൽ ഉപരി ഖുദ്‌സ് സേനയുടെ ഫീൽഡ് ഏജൻ്റ് എന്ന പട്ടവും അമീര്‍-അബ്ദുള്ളാഹിയാന് മേൽ ചാർത്തപ്പെട്ടിരുന്നു.

 

 

ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ക്കെതിരായ നിഴൽനീക്കങ്ങളെ പിന്തുണയ്ക്കുന്ന 'പ്രതിരോധത്തിന്റെ അച്ചുതണ്ട്' നയത്തിൻ്റെ പിന്തുണക്കാരനും വക്താവുമായിരുന്നു അമീര്‍-അബ്ദുള്ളാഹിയാന്‍. 2021ലാണ് റെയ്‌സി ഭരണകൂടം അമീര്‍-അബ്ദുള്ളാഹിയാനെ വിദേശകാര്യ മന്ത്രിയായി നിയമിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളുമായുള്ള ഇറാന്റെ ചെറുത്ത് നില്‍പ്പിന്റെ പശ്ചാത്തലത്തിലായിരുന്നു റെയ്സി ഭരണകൂടത്തിൻ്റെ ഭാഗമായുള്ള 60-കാരന്റെ നിയമനം. മധ്യപൂര്‍വ്വേഷ്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഇറാന്റെ നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുക എന്ന ലക്ഷ്യവും അമീര്‍-അബ്ദുള്ളാഹിയാന്റെ നിയമനത്തിന് പിന്നിലുണ്ടായിരുന്നു. ഇറാൻ ഭരണകൂടത്തിൻ്റെ മാധ്യമങ്ങൾ പറഞ്ഞിരുന്നത്, അമീർ-അബ്ദുള്ളാഹിയാൻ്റെ നിലപാട് ഭൂതകാലത്തേക്കാൾ കൂടുതൽ ഭാവിയെക്കുറിച്ച് പറയുന്നുവെന്നായിരുന്നു.

1960ല്‍ ഇറാനിലെ വടക്കന്‍ നഗരമായ ദംഗാനില്‍ ജനിച്ച അമീര്‍-അബ്ദുള്ളാഹിയാന്‍ ഇറാഖുമായി ഒരു ദശകത്തോളം നീണ്ട യുദ്ധകാലത്ത് തന്‍റെ പഠനത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ പിഎച്ച്ഡി നേടിയ അമീര്‍-അബ്ദുള്ളാഹിയാന്‍ അതിവേഗം വിദേശകാര്യ മന്ത്രാലയത്തിന്റെ പടവുകള്‍ കയറി. 1990-കളുടെ അവസാനത്തില്‍ ഇറാഖിലെ ഇറാന്‍ എംബസിയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ നിയമനം. പിന്നാലെ ഇറാഖിലെ യുദ്ധത്തെക്കുറിച്ച് അമേരിക്കയുമായി നടന്ന അപൂര്‍വ ചര്‍ച്ചകളില്‍ ഇറാനെ പ്രതിനിധീകരിക്കാന്‍ മൂന്നംഗ പ്രതിനിധി സംഘത്തിലും യുവ നയതന്ത്രജ്ഞനെ ഇറാന്‍ ഉള്‍പ്പെടുത്തി. അമീര്‍-അബ്ദുള്ളാഹിയാനിലുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിശ്വാസത്തിന്റെ പ്രത്യക്ഷമായ അടയാളമായി ഈ നീക്കങ്ങള്‍ കണക്കാക്കപ്പെട്ടു. ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ വിവിധ റോളുകളില്‍ അമീര്‍-അബ്ദുള്ളാഹിയാന്‍ സേവനമനുഷ്ഠിച്ചു. ബഹ്‌റൈനിലെ അംബാസഡര്‍, അറബ്, ആഫ്രിക്കന്‍ കാര്യങ്ങളുടെ ഡെപ്യൂട്ടി മന്ത്രി, പേര്‍ഷ്യന്‍ ഗള്‍ഫ് വകുപ്പ് മേധാവി തുടങ്ങിയ നിലകളിലെല്ലാം അമീര്‍-അബ്ദുള്ളാഹിയാന്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

 

ഇറാഖുമായുള്ള ടെഹ്റാന്റെ ബന്ധങ്ങളിലെ പ്രധാന കണ്ണിയായിരുന്ന അമീര്‍-അബ്ദുള്ളാഹിയന്‍ ഇറാന്റെ പടിഞ്ഞാറന്‍ അയല്‍രാജ്യങ്ങളിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിഡ്‌സ് കോര്‍പ്പിന്റെ (ഐആര്‍ജിസി) പ്രവര്‍ത്തനങ്ങളിലും പ്രമുഖമായ പങ്ക് വഹിച്ചിരുന്നു. ഐആര്‍ജിസിയുടെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനിയുമായി അടുത്ത ബന്ധമായിരുന്നു അമീര്‍-അബ്ദുള്ളാഹിയാനുണ്ടായിരുന്നത്. 2020 ല്‍ ബാഗ്ദാദിന് സമീപം യുഎസ് വ്യോമാക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടപ്പോള്‍ അമീര്‍-അബ്ദുള്ളാഹിയന്റെ ഇറാഖ് മിഷനിലെ നിര്‍ണ്ണായകമായൊരു കണ്ണിയായിരുന്നു മുറിഞ്ഞത്.

വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് യാഥാസ്ഥിതിക നിയമനിര്‍മ്മാതാവ് അലി അലിസാദെ അമീര്‍-അബ്ദുള്ളാഹിയാനെ 'നയതന്ത്രത്തിന്റെ സുലൈമാനി' എന്ന് പ്രശംസിച്ചിരുന്നു. വിദേശബന്ധങ്ങളിൽ ഇറാൻ്റെ പ്രതിരോധ നിലപാടിൻ്റെ ഉരുക്ക് മുഖമായിരുന്നു ഖാസിം സുലൈമാനി. നയതന്ത്രത്തിൽ ഇറാൻ്റെ നിലപാടുകളെ പ്രതിരോധിക്കുന്ന ഉരുക്ക് മുഷ്ടി എന്ന നിലയിലാണ് ഈ വിശേഷണമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. 2016ൽ ഉണ്ടായ തർക്കങ്ങളെ തുടർന്ന് അമീര്‍-അബ്ദുള്ളാഹിയന്‍ വിദേശകാര്യ മന്ത്രാലയം വിട്ടതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 2016 ജൂൺ 12 ന് ഹസൻ റുഹാനി മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായിരുന്ന ജവാദ് സരീഫ് ഓസ്‌ലോ ഉച്ചകോടിക്കിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയുമായി 70 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. നോർവേയിൽ നിന്ന് മടങ്ങിയെത്തിയ സരിഫ്, അന്നത്തെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വക്താവായിരുന്ന ജാബർ അൻസാരിയെ അമീർ-അബ്ദുള്ളാഹിയാൻ വഹിച്ചിരുന്ന അറബ് ആഫിക്കൻ കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് ഉയർത്തുകയും ബഹ്‌റാം ഖാസെമിയെ പുതിയ വക്താവായി തിരഞ്ഞെടുക്കുകയും ചെയ്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയുമായുള്ള സരീഫിൻ്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇറാനിയൻ ഭരണകൂടത്തിൻ്റെ അനുകൂല പ്രതികരണം എന്ന നിലയിലാണ് അമീർ-അബ്ദുള്ളാഹിയാനെ പുറത്താക്കിയതെന്ന് വിലയിരുത്തലുകളുണ്ടായി. കഴിഞ്ഞ ആഴ്ച ഓസ്‌ലോയിൽ വെച്ച് സരീഫ്, ജോൺ കെറിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അമീർ-അബ്ദുള്ളാഹിയാനെ പുറത്താക്കാൻ ഇറാൻ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിച്ചുവെന്നും ആ കൂടിക്കാഴ്ചയുടെ ഭാഗമായാണ് അമീർ-അബ്ദുള്ളാഹിയന് പകരം ജബേരി അൻസാരി എത്തുന്നതെന്നും റിപ്പോർട്ടുകൾ വന്നു.

എന്നാൽ മറ്റൊരു വിഷയവും അമീര്‍-അബ്ദുള്ളാഹിയൻ്റെ സ്ഥാന നഷ്ടത്തിന് പിന്നിലുള്ളതായി പ്രചരിക്കപ്പെട്ടിരുന്നു. അറബ് രാജ്യങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് 2016 മാർച്ച് അവസാനം ഇറാനിയൻ പ്രസിഡൻ്റായിരുന്ന ഹസൻ റൂഹാനി കുവൈത്ത് അമീറിന് രഹസ്യ കത്ത് എഴുതി. കുവൈറ്റ് ഡെപ്യൂട്ടി മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ഖാലിദ് നാല് അറബ് രാജ്യങ്ങൾക്ക് കത്ത് കൈമാറിയതായി കുവൈത്ത് പത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തിരുന്നു. റൂഹാനിയുടെ കത്തിന് മറുപടിയായി, അറബ് ആഫിക്കൻ കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയായ അമീർ-അബ്ദുള്ളാഹിയാനെ മാറ്റണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോർട്ട് വന്നിരുന്നു.

എന്നാല്‍ വളരെ വേഗം അമീര്‍-അബ്ദുള്ളാഹിയന്‍ ശക്തനായി തിരിച്ചുവന്നു. അന്നത്തെ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനിയുടെ വിദേശകാര്യ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടു. പിന്നീട് റെയ്‌സി ഭരണകൂടത്തില്‍ അമീര്‍-അബ്ദുള്ളാഹിയന്‍ വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെട്ടു. പിന്നാലെ ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിൻ്റെ വിദേശനയ സമീപനത്തിലെ വിശ്വസ്തനായ കാവൽക്കാരൻ എന്ന പരിവേഷവും അമീര്‍-അബ്ദുള്ളാഹിയന്‍ സ്വന്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (40 minutes ago)

ചുമരെഴുത്തുകൾ സ്‌പ്രേ പെയ്ന്റ് ഉപയോഗിച്ച് നടത്തി അജ്ഞാതർ ; തൃശൂർ ജില്ലയിലെ ചേർപ്പിൽ ജനങ്ങൾ ഭീതിയിൽ ; പോലീസ് പറയുന്നത് ഇങ്ങനെ  (48 minutes ago)

പ്രതിശ്രുതവരന്റെ കുഴിമാടത്തിനരികിൽ തന്നെ അടക്കണമെന്ന ആത്മഹത്യാ കുറിപ്പിലെ ആഗ്രഹം; അന്ത്യാഭിലാഷം സഫലമാക്കി കുടുംബം; മൃതദേഹവുമായി തിരുനെൽവേലിക്ക് പോകവേ ...!!!  (59 minutes ago)

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (1 hour ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (1 hour ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (1 hour ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (1 hour ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

‌സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...  (2 hours ago)

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ  (3 hours ago)

സ്വർണവിലയിൽ വൻ കുതിപ്പ്... പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 10,200 രൂപ  (3 hours ago)

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്  (4 hours ago)

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends