Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

പള്ളിയുടെ മറവിലെ വേശ്യാവൃത്തിയും കരാര്‍കല്യാണവും ഇനി ഇല്ല:റെയ്‌സിയുടെ തലവീണത് ആഘോഷമാക്കി ഇറാന്‍ വനിതകള്‍, സ്ത്രീകളെ മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിട്ട് അവരെ കൊല്ലാക്കൊല ചെയ്ത പ്രസിഡന്റ്,ഹിജാബിന്റെ പേരില്‍ നടന്ന നരഹത്യ ലോകം മറക്കില്ല, ഇബ്രാഹിം റെയ്‌സി ചത്തൊടുങ്ങണമെന്ന് ആഗ്രഹിച്ചത് ഇറാനിയന്‍ വനിതകള്‍

20 MAY 2024 07:53 PM IST
മലയാളി വാര്‍ത്ത

ഇബ്രാഹിം റെയ്‌സിയുടെ മരണത്തില്‍ പരമോന്നത് നേതാവ് ആയത്തുള്ള അലി ഖമനേയിയും സംഘവും വാവിട്ട് കരയുന്നു. എന്നാല്‍ റെയ്‌സിയുടെ തലവീണതില്‍ തുള്ളിച്ചാടി ഇറാന്‍ വനിതകള്‍. മരണത്തില്‍ പൊതുമധ്യത്തിലിറങ്ങി ആഘോഷിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെങ്കിലും ഭയമാണ് പിന്നെ തലയുണ്ടാകില്ല. അതുകൊണ്ട് അടക്കിപ്പിടിച്ച സന്തോഷം പങ്കിടുകയാണ് ഇറാനിയന്‍ സ്ത്രീകള്‍. സ്ത്രീകളെ മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിട്ട് അവരെ കൊല്ലാക്കൊല ചെയ്ത പ്രസിഡന്റാണ് റെയ്‌സി. തീര്‍ന്നില്ല പള്ളിയുടെ മറവിലെ വേശ്യാവൃത്തിയും കരാര്‍ കല്യാണങ്ങളും ഇറാന്‍ സ്ത്രീകള്‍ക്ക് നരകമാണ് കാട്ടിക്കൊടുത്തത്. റെയ്‌സി മരിച്ചത് അവര്‍ ആഘോഷമാക്കും.

മുത്വ എന്നു പറയുന്ന ഒരു തരം താല്‍ക്കാലിക വിവാഹത്തിന്റെ മറവില്‍ ഇവിടെ നടക്കുന്നത് വേശ്യാവൃത്തി ആണെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുറവിളി ഉയര്‍ത്തിയിരുന്നു. ഇസ്ലാം മതത്തിലെ ഷിയാവിഭാഗത്തിലെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഇസ്‌നാ അശ്അരി വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള താല്‍ക്കാലിക വിവാഹത്തെയാണ് മുത്അ വിവാഹം എന്ന് പറയുന്നത്. മഹര്‍ നിശ്ചയിച്ച് ഒരാള്‍ക്ക് ഒരു സ്ത്രീയെ ദിവസങ്ങളോ, മാസങ്ങളോ, വര്‍ഷങ്ങളോ കൃത്യമായി നിശ്ചയിച്ച് വിവാഹം ചെയ്യുന്ന രീതിയാണിത്. വിവാഹ കാലാവധി പൂര്‍ത്തിയായാല്‍ വിവാഹം അവസാനിക്കുന്നതാണ്. വിവാഹ ബന്ധം അവസാനിച്ചാല്‍ സ്ത്രീകള്‍ 3 മാസത്തേക്ക് ഇദ്ദ ആചരിക്കണം.
അതുപോലെ ഇറാഖിലെ ഷിയകള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു മണിക്കൂറോളവും മറ്റും നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക 'വിവാഹം' ആന്ദന്ദ വിവാഹങ്ങള്‍ എന്നപേരില്‍ ഇറാനിലും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പുരോഹിതന്മാര്‍ ഇടനിലക്കാരായിനിന്നാണ് ഇത് നടക്കുന്നത്. ഇങ്ങനെ മതത്തിന്റെ മറവില്‍ എല്ലാവിധ തോന്നാവാസവും നടത്തുന്ന ഒരു രാജ്യമാണ്, സ്ത്രീയുടെ ശിരോവസ്ത്രം അല്‍പ്പം ഒന്ന് മാറിയാല്‍ സദാചാര പൊലീസ് കളിക്കുന്നത് എന്നതാണ് വിരോധാഭാസം.

ശരിയായ വിധത്തില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസ് പിടിച്ച് കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ 2022 സെപ്തംബര്‍ 16 ന് മരണത്തിന് കീഴടങ്ങിയ മഹ്‌സ അമിനി എന്ന യുവതിയ്ക്ക് നീതി ആവശ്യപ്പെട്ട് ആരംഭിച്ച പ്രക്ഷോഭം ഇറാനിലെ ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നായി ആണ് കണക്കാക്കപ്പെടുന്നത്. ഒരു മനുഷ്യാവകാശ പ്രശ്‌നമായി തുടങ്ങിയ ഈ സമരം വളരെ പെട്ടൊണ് ഇറാനിലെ ഭരണകൂടത്തിനെതിരായ , റെയ്‌സിക്കെതിരായ സമരമായി മാറി . പതുക്കെ അത് ഇസ്ലാമിന് എതിരായ സമരം ആയി മാറി . 'ഞങ്ങള്‍ക്ക് പള്ളിയുംവേണ്ട ഖുറാനും വേണ്ട' എന്ന് പരസ്യമായി പറഞ്ഞ് സ്ത്രീകള്‍ മുന്നോട്ട് വന്നു . സര്‍ക്കാരിനും ഇറാന്‍ ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപകനായ ആയത്തുള്ള റൂഹല്ല ഖൊമേനിക്കും ആത്മീയ നേതാവ് ആയത്തുള്ള ഖൊമേനിക്കും എതിരേ ജനരോഷം ആളിക്കത്തി ഇരു ആത്മീയ നേതാക്കളുടെയും ചിത്രങ്ങള്‍ തെരുവില്‍ പരസ്യമായി കത്തിക്കുന്നതുകൂടാതെ അവരുടെ ചിത്രങ്ങള്‍ക്കു നേരേ അശഌല ചിഹ്നങ്ങള്‍ കാട്ടി ജനം പ്രതിഷേധിച്ചു . പ്രക്ഷോഭകാരികളെ നേരിടാന്‍ പൊലീസ് കടുത്ത ബലപ്രയോഗം നടത്തി. സെന്‍സറിങ് ശക്തമായതിനാല്‍ പ്രക്ഷോഭങ്ങളുടെയും അടിച്ചമര്‍ത്തലുകളുടെയും യഥാര്‍ത്ഥ രൂപത്തെ ലോകത്തിനു മുന്നില്‍ തെളിഞ്ഞില്ല.

ലോകമെങ്ങും ഇറാന്റെ യാഥാസ്ഥിതിക നിലപാടുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നതിനു പിന്നാലെ, കടുത്ത നിലപാടുകളില്‍ നിന്ന് റെയ്‌സി ഭരണകൂടം പിന്നോട്ടു പോയിരുന്നു. എന്നാല്‍, പ്രക്ഷോഭം അവസാനിച്ചപ്പോള്‍ ഭരണകൂടം സമരനേതാക്കളെ ശക്തമായി അടിച്ചമര്‍ത്തി. നിരവധി പ്രമുഖരെ വധശിക്ഷയ്ക്ക് വിധേയമാക്കി. പ്രതിഷേധങ്ങള്‍ നിശബ്ദമാക്കുന്നതില്‍ റെയ്‌സി വിജയം കണ്ടു. ഇറാനില്‍ പ്രസിഡന്റായി കടുത്ത മതമൗലികവാദിയായ ഇബ്രാഹീം റെയ്‌സി അധികാരമേറ്റതോടെയാണ്, ഏഴ് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് നിര്‍ബന്ധിതമായി ശിരോവസ്ത്രം വേണമെന്നും, അത് ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശനമായി നടപടി എടുക്കാനും തീരുമാനിച്ചത്.

 

സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തല മറയ്ക്കുന്നുണ്ടോ, ഹിജാബ് ധരിക്കുന്നുണ്ടോ എന്നൊക്കെ നോക്കാനായി ഗഷ്‌തെ ഇര്‍ഷാദ് എന്ന ഗൈഡന്‍സ് പട്രോള്‍ ആയ ഒരു പൊലീസ് വിഭാഗവും ഉണ്ട്. ഒരു ശിരോവസ്ത്രം താഴേപ്പോയാലും, നെരിയാണിക്ക് മുകളില്‍ കണ്ടാലും ഇവര്‍ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിടുക. നമസ്‌ക്കാര സമയങ്ങളില്‍ പുറത്തിറങ്ങി നടക്കുന്ന പുരുഷന്മാര്‍ക്കും കിട്ടും ചുട്ടയടി. ഏതായാലും ഇറാനില്‍ റെയ്‌സിയുടെ മരണം അധികമാര്‍ക്കും സങ്കടകരമല്ല. മാത്രമല്ല സന്തോഷിക്കുന്നവര്‍ ധാരാളമുണ്ടുതാനും. ആയിരക്കണക്കിനു രാഷ്ട്രീയ തടവുകാരുടെ മരണത്തിനു കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹം ക്യാബിനറ്റില്‍ പട്ടാളക്കാരെയും മതമേലധ്യക്ഷരെയും ഉള്‍പ്പെടുത്തി ദുര്‍ഭരണം നടത്തുന്നുവെന്നും സാമ്പത്തിക സ്ഥിതി തകര്‍ത്തുവെന്നും കരുതുന്നവരുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (5 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (6 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (6 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (6 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (6 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (7 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (7 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (8 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (9 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (9 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (10 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (17 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (17 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (17 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (17 hours ago)

Malayali Vartha Recommends