മറക്കരുത് റിവേഴ്സ് ക്വാറൻ്റൈനിൽപ്പെട്ടുപോയവരെ; ഓർക്കാൻ നമ്മൾ മാത്രമേ ഉള്ളു; ചേർത്ത് പിടിക്കേണ്ട സമയം തള്ളി അകറ്റരുത് അവരെ
വൃദ്ധരുടെ കൂടി നാടാണ് കേരളം. അതുകൊണ്ടുതന്നെ കോവിഡ് എന്ന മഹാമാരി പടർന്നു പിടിക്കുമ്പോൾ നാം ഏറ്റവും കൂടുതൽ ഓർക്കേണ്ടത് അവരെ കൂടിയാണ്. റിവേഴ്‌സ് കോറന്റൈന്‍ എന്ന പ്രതിരോധ നടപടിയിൽ കുരുങ്ങി കിടക്കുന്നവരാണ് ഈ വാര്ധക്യങ്ങൾ. 10 വയസിനുതാഴെയും 60 വയസിനു മുകളിലുമുള്ളവര്‍ പുറത്തിറങ്ങാരുതെന്നാണ് സർക്കാർ നിർദേശം. കോവിഡ് പ്രതിരോധം ഇവരിൽ എളുപ്പമാവില്ല എന്നതുകൊണ്ടാണ് അത്. ഇതിനെയാണ് റിവേഴ്‌സ് ക്വാറന്റൈന്‍ എന്ന് പറയുന്നത് . അതോടെ വീടിനുള്ളിൽ തന്നെ ഒതുങ്ങികൂടിയവർ ലക്ഷങ്ങളാണ്. കുട്ടികളും വൃദ്ധരും ഈ സാഹചര്യം അഡ്ജസ്റ് ചെയ്യണമെന്നുമില്ല. ആരും അറുപതും ഒരുപോലെ എന്നൊരു ചൊല്ല് പോലും നമ്മുടെ നാട്ടിലുണ്ട്. അതെ ആറ് വയസു വരെയുള്ള കുട്ടികളുടെ അതെ മാനസിക വ്യാപാരമായിരിക്കാം അറുപത് വയസുകഴിഞ്ഞ ചിലരെങ്കിലും കാഴ്ച വെക്കുക. അത് അവർക്കു കാലം നൽകുന്ന സാഹചര്യമാണ്.അത് മനസിലാക്കേണ്ടത് നമ്മളാണ്.
അറുപതുവയസു കഴിഞ്ഞാലും പൂർണ്ണ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായവർ നമ്മുടെ നാട്ടിൽ ഉണ്ട്. അവർ പല പുറംതൊഴിലിനും പോയി ജീവിക്കുന്നുമുണ്ട് . അതുകൊണ്ടുതന്നെ ഒരു നൂറു രൂപയ്ക്കു പോലും മറ്റൊരാളോട് ചോദിക്കേണ്ട ആവശ്യം അവർക്കുണ്ടായിരുന്നില്ല. എന്നാൽ ഈ റിവേഴ്‌സ് ക്വാറന്റൈൻ ഇങ്ങനെയുള്ളവർക് നൽകിയത് വലിയ മനസികാഘാതമാണ് എന്ന് പറയാതെ വയ്യ .പണിയില്ലാത്തതുകൊണ്ടു തന്നെ കയ്യില്‍ കാശില്ല .ഇതിനെ തൊഴിലില്ലായ്മ എന്നൊന്നും പറയാനും പറ്റില്ല .അതിനേക്കാൾ ദയനീയമാണ് പലരുടേയും സാഹചര്യം.
ഒരുകാലത്തു കൈപിടിച്ച് നടത്തിയവരെ പോലും വാര്ധക്യമെത്തുമ്പോൾ വൃദ്ധസദനത്തിലേക്കും വീടിന്റെ നിലവാരയിലേക്കും ഇരുട്ടുമുറികളിലേക്കും...തെരുവിലേക്ക് തന്നെയും തള്ളുന്നവരുടെ കൂടി നാടാണ് കേരളം. നിത്യേന നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളും അത്തരത്തിലാണ്. വീട്ടിൽത്തന്നെ കഴിയുന്നവരുടെ സ്ഥിതിയും പരിതാപകരമാണ്..ഉറക്കെ സംസാരിക്കാനോ പേരക്കുട്ടികളെ താലോലിക്കാനോ പോലും സാധിക്കാത്തവരുണ്ട് പല വീടുകളിലും.
നമ്മുടെ വീടുകളിലെ ബഹുഭൂരിപക്ഷം വൃദ്ധരുടെയും സ്ഥിതി അത്രയൊന്നും ഗുണമുള്ളതല്ല.
മുത്തച്ഛനും മുത്തശ്ശിയും എന്ന സ്ഥാനമുണ്ട്. പക്ഷേ വീട്ടില്‍ വലിയ വിലയൊന്നും കിട്ടാതിരിക്കുക, പേരക്കുട്ടികള്‍ പോലും മൈന്റ് ചെയ്യാതിരിക്കുക, ഒന്നു മിണ്ടീം പറഞ്ഞും ഇരിക്കാന്‍ കാര്യമായാരും ഇല്ലാതിരിക്കുക, ആളുള്ള വീടാണെങ്കില്‍ 'ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ' എന്ന ശാസന നിരന്തരം കേള്‍ക്കേണ്ടിവരിക, ഭര്‍ത്താവ്/ഭാര്യ മരിച്ച് വീട്ടില്‍ ഒറ്റയായിപ്പോവുക, കൈയ്യില്‍ നയാപൈസയില്ലാതാവുക, ഇനിയെന്തിനാ പൈസ എന്ന ലളിതവല്‍ക്കരണം നടത്തി ആരുമൊന്നും കൊടുക്കാതിരിക്കുക, മരുന്നിനു പോലും വകയില്ലാതാവുക, ഇതിൽ നിന്നെല്ലാം ഒരു ആശ്വാസമായിരുന്നു തൊഴിലുറപ്പ് പോലുള്ള ചെറിയ ചെറിയ വരുമെന്നാണ് കിട്ടിയിരുന്ന ജോലികൾ.
ആകപ്പാടെ വീട്ടിലും നാട്ടിലും ഒരു വെലയൊക്കെയുണ്ടായി എന്ന തോന്നല്‍. അതുവരെ വീർപ്പുമുട്ടിയിരുന്നിട്ട് വീട്ടിലെ മറ്റുള്ളവർ ജോലിക്കു പോയാൽ അയല്പക്കത്തൊക്കെയുള്ള കൂട്ടുകാരോട് കുശലം പറഞ്ഞിരുന്ന നാളുകൾ ..റിവേഴ്‌സ് ക്വാറന്റൈന്‍ ഒറ്റയടിക്ക് ഇല്ലാതാക്കിയത് ഇത്തരം സന്തോഷങ്ങളെയെല്ലാമാണ്.
നാം ചിന്തിക്കുമ്പോൾ ഇതെല്ലം ചെറിയ കാര്യങ്ങളാണ്. എന്നാൽ നമ്മുടെ അറുപതുവയസുകഴിഞ്ഞവർക്കു ഈ ചെറിയ സന്തോഷങ്ങളും ഇല്ലാതാവുന്നത് വളരെ വാലിയ നഷ്ടമാണ് .അതുകൊണ്ടുതന്നെ ഇവരുടെ പ്രശ്നനങ്ങൾക്കു ,മനസിലെ വ്യത്യങ്ങൾക്കു കേരളം അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
ചെറുസന്തോഷങ്ങളാണെങ്കിലും അതില്ലാവുന്നത് ചെറിയ കാര്യമല്ല. വയസായവരുടെ പ്രശ്‌നങ്ങള്‍ കേരളം കുറെക്കൂടി ഗൌരവത്തോടെ കാണേണ്ടതുണ്ട്.
അഞ്ചിലൊന്നു പേര്‍ വൃദ്ധരാവുന്നനാടാണ് നമ്മുടേത് . ജരാനരകള്‍ പോലും അവഗണിച്ച് നമ്മുടെ ജീവിത സാഹചര്യങ്ങളെ പുനർനിർമ്മിക്കാൻ കഴിയുന്നവരാണ് നമ്മുടെ അറുപതുവയസുകാരും അതിനു മുകളിലുള്ളവരും . അത്തരമൊരു ജീവിതത്തിന് സ്വന്തമായുള്ള വരുമാനം എന്നത് പരമപ്രധാനമാണ്. കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ക്കുള്ള പ്രാധാന്യവും ഇതുതന്നെയാണ്
''തലനരയ്ക്കുവതല്ലെന്റെ വാർദ്ധക്യം
തല നരയ്ക്കാത്തതല്ലെൻ യുവത്വവും.
കൊടിയ ദുഷ്പ്രഭുത്വത്തിന്റെ മുന്നിൽ
തല കുനിക്കാത്തതാണെന്റെ യൗവനം
എന്ന ടി എസ് തിരുമുമ്പിൽ വരികളും ഇവിടെ ചേർത്ത് വായിക്കേണ്ടതാണ്. അറുപതുവയസു കഴിഞ്ഞു എന്നാൽ ഉടൻ അവർ വൃദ്ധരായി എന്നുകാണാക്കാൻ പറ്റില്ലെങ്കിൽ പോലും ഇന്നത്തെ സാഹചര്യത്തിൽ ഒരു പൊതു നിയമം ആവശ്യമായതുകൊണ്ടാണ് റിവേഴ്‌സ് ക്വാറന്റൈൻ നടപ്പാക്കിയത്.
അതെ , കേരളം റിവേഴ്‌സ് ക്വാറന്റൈനിൽ ആകുമ്പോൾ നാം ചേർത്തുപിടിക്കേണ്ടത് ഇവരെയാണ്.. തങ്ങൾ വൃദ്ധരായി എന്ന് അവർക്കു തോന്നുന്ന സാഹചര്യം ഇതാണ്.. ഈ ഘട്ടത്തിൽ നമ്മുടെ വീടുകളിലെ ഇരുട്ട് മുറികളിൽ തളച്ചിടപ്പെടാതെ അവർ ആ വീട് മുഴുവനും തങ്ങളുടെ സാന്നിധ്യം നിറയ്ക്കട്ടെ.. അവരുടെ മുന്നിൽ അരുത് കളുടെ ചങ്ങലകൾ കെട്ടിയിടാതെ യുവത്വം അവർക്കു വഴികാട്ടട്ടെ
https://www.facebook.com/Malayalivartha