കലക്ടറുടെയും ആര്‍.ഡി.ഒയുടെയും സ്‌റ്റോപ് മെമ്മോക്ക് പുല്ലുവില; മാങ്കൊമ്പിലെ ക്വാറിയില്‍ ഖനനം തുടരുന്നു; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനോ?
കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍കല്ലിന് സമീപത്തെ പാറമടയായ മാങ്കൊമ്പില്‍ ഖനനം തുടരുന്നു. പാറമടയിലെ അനധികൃത ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടറും ആര്‍.ഡി.ഒയും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. ഇതു ലംഘിച്ചാണ് പ്രദേശത്ത് വീണ്ടും ഖനനം നടക്കുന്നത്.
മൂന്നിലവ് പഞ്ചായത്തിലെ വെള്ളറയിലാണ് മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്ന ഈ പാറമട പ്രവര്‍ത്തിക്കുന്നത്. കോട്ടയത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ ഇല്ലിക്കല്‍കല്ല് മലകള്‍ക്ക് അടുത്തു തന്നെയാണ് ഈ മലനിരയുമുള്ളത്. പരിസ്ഥിതികമായി ഏറെ പ്രധാന്യമുള്ള പ്രദേശമാണിവിടം. നിരവധി ജലശ്രോതസുകളുടെ ഉത്ഭവവും ഇവിടെ നിന്നാണ്. പറമടയുടെ പ്രവര്‍ത്തനം ഇതിനോകം തന്നെ നിരവധി ജലശ്രോതസുകളെ ഇല്ലാതിക്കിട്ടുണ്ട്. സാധാരണ 30 ഡിഗ്രയിലാണ് ക്വാറികളില്‍ ഖനനം നടക്കുന്നതെങ്കില്‍ ഇവിടെ 90 ഡിഗ്രിയില്‍ ഖനനം നടക്കുകയാണ്. ക്വാറിയുടെ പ്രവര്‍ത്തന ഫലമായ ആനക്കയം എന്ന ജനശ്രോതസിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. കൂടാതെ നിരവധി ജലപ്രവാഹങ്ങളും ക്വാറിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി.
കൂടാതെ ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കല്‍കല്ലിന്റെ നാശത്തിന് പാറഖനനം കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. കാരണം ഇല്ലിക്കല്‍ കല്ലിന്റെ ഏറ്റവും വലിയ ആകര്‍ഷണം മലമുകളില്‍ ഇപ്പോള്‍ നിലം പതിക്കുമെന്ന വിധത്തില്‍ നില്‍ക്കുന്ന പാറയാണ്. മാങ്കൊമ്പിലെ പാറമടയില്‍ ഖനനം തുടരുകയാണെങ്കില്‍ പാറപ്പൊട്ടിക്കുമ്പോളുണ്ടാകുന്ന പ്രകപനം കാരണം ഇല്ലിക്കല്‍കല്ലിലെ പാറ താഴേക്ക് പോയേക്കുമെന്നാണ് പരാതി. ഇതിനെതിരെ സേവ് ഇല്ലിക്കല്‍കല്ല് എന്ന കൂടായ്മ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുകയാണ്. ദിവസേന ആയിര കണക്കിന് ടൂറിസ്റ്റുകള്‍ ഇല്ലിക്കല്‍കല്ലില്‍ എത്തിയിരുന്നത്. ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ നിരവധി പരിമിതികള്‍ ഇല്ലിക്കല്‍കല്ലിനുണ്ടായിരുന്നെങ്കിലും കോട്ടയത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇല്ലിക്കല്‍കല്ല് മാറിക്കൊരിക്കുകയാണ്. ടൂറിസം മാപ്പിലെ ഈ സ്ഥാനമായിരിക്കും ക്വാറിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി നഷ്ടപ്പെടുക.
ഇല്ലിക്കകല്ലിലേയ്ക്ക് എത്തിപെടാനുള്ള റോഡുകളുടെ അവസ്ഥയും ശോചനീയമാണ്. വലിയ ടോറസ് ലോറികള്‍ രാപ്പകലില്ലാതെ നിര്‍ബാധം ഓടുകയാണിവിടെ. ഖനനത്തിന് സ്‌റ്റോപ് മെമ്മോ നല്‍കിയ ശേഷവും ഇതുതന്നെയാണ് പ്രദേശത്തെ ആവസ്ഥ. പൊട്ടിച്ച പാറകള്‍ കൊണ്ടു പോകുന്നതിനുള്ള നിയന്ത്രണവും സ്‌റ്റോപ്പ് മെമ്മോയിലുണ്ടായിരുന്നു. ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.
ജില്ലാ കലക്ടറും ആര്‍.ഡി.ഒയും ഇടപ്പെട്ട് സ്‌റ്റോപ് മെമ്മോ നല്‍കിട്ടും ക്വാറി പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ ഉന്നതതല സ്വാധീനമാണ്. സര്‍ക്കാരിന് വേണ്ടപ്പെട്ട ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് പ്രധാന ആരോപണം. ഉദ്യോഗസ്ഥനാണ് ക്വാറിയുടെ യഥാര്‍ഥ ഉടമസ്ഥനെന്നാണ് സ്ഥലവാസികള്‍ ആരോപിക്കുന്നത്. അതുകൊണ്ടാണ് സ്‌റ്റോപ് മെമ്മോ നല്‍കിട്ടും ഇന്നും ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha