Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

ബെല്ലി ഡാന്‍സും 250 ലിറ്റര്‍ മദ്യവും; പുതുപ്പണം കാട്ടി നാട്ടുകാരെ ഞെട്ടിക്കാനിറങ്ങിയ തണ്ണിക്കോട്ട് റോയി കുടുങ്ങി

05 JULY 2020 12:31 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലത്ത് ബെല്ലി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച പുതുപ്പണക്കാരന്റെ ആഭാസത്തിനെതിരെ കേസെടുത്ത് പോലീസ്. ഇടുക്കി ശാന്തന്‍പാറയ്ക്കു സമീപം രാജപാറയിലുള്ള സ്വകാര്യ റിസോര്‍ട്ടാണ് കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പുതുപ്പണക്കാരനും തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ ചെയര്‍മാനുമായ റോയി കുര്യനെന്ന തണ്ണിക്കോട്ട് റോയി നിശാപാര്‍ട്ടി സംഘടിപ്പിച്ചത്. ഇതിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചത്.

തണ്ണിക്കോട് മെറ്റല്‍ ആന്റ് ഗ്രനൈറ്റിസ് എന്ന പേരില്‍ ചതുരംഗപ്പാറയില്‍ തണ്ണിക്കോട്ട് ഗ്രൂപ്പിന്റെ പേരില്‍ ആരംഭിച്ച പുതിയ ക്വാറിയുടെ ഉദ്ഘാടനം വെബ് കാസ്റ്റിങ്ങിലുടെ ഉദ്ഘാടനം ചെയ്തത് വൈദ്യുതി മന്ത്രി എം.എം മണിയായിരുന്നു. കൂടാതെ മതമേലക്ഷ്യന്മാരും സിനിമാതാരങ്ങളും ഇടുക്കിയിലെ ജനപ്രതിനിധികളും അടക്കം നിരവധി പൊതുപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. തണ്ണിക്കോട് റോയിയുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ തലത്തിലെ ബന്ധം എത്രമാതം വലുതാണെന്നതിന് തെളിവായിരുന്നു നിശാ പാര്‍ട്ടി. ഏകദേശം മൂന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് പോലീസിന് ലഭിച്ച പ്രഥമിക വിവരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ അന്‍പതു പേരിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് കടുത്ത നിയന്ത്രണമുള്ളപ്പോഴാണ് സാമൂഹിക അകലം പോലും പാലിക്കാതെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിക്കപ്പെട്ടത്. ബെല്ലി ഡാന്‍സിനെത്തിയ യുവതികള്‍ക്ക് ദിവസം അഞ്ചു ലക്ഷം രൂപ വീതമാണ് പ്രതിഫലം നല്‍കിയത്. നാലു ദിവസത്തേക്കാണ് ഇവരെ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിച്ചത്. പാര്‍ട്ടിയില്‍ 250 ലീറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടര്‍ന്ന് എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായത്. ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ബാക്കിയുള്ളവര്‍ക്കെതിരെയും കേസെടുക്കനാണ് തീരുമാനം. സംഭവം നടന്ന അന്നു തന്നെ പോലീസ് റിസോര്‍ട്ടിലെത്തിയിരുന്നുവെങ്കിലും ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഇടപ്പെട്ടതോടെ കേസെടുക്കാതെ മടങ്ങുകയായിരുന്നു. അനധികൃതമായിയാണ് 250 ലീറ്റര്‍ മദ്യം റിസോര്‍ട്ടിലെത്തിയത്. ഇത് സംബന്ധിച്ച് റിസോര്‍ട്ടി പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ച ശേഷമുണ്ടാകും. സംഭവം വിവാദമായത്തോടെ പോലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കുകയും ചെയ്തു.

ഒരു ക്വാറിയുടെ ഉദ്ഘാടനത്തിന് ഒരു സംസ്ഥാനമന്ത്രി പങ്കെടുക്കുമ്പോള്‍ തന്നെ തണ്ണിക്കോട്ട് റോയിയെന്ന മുതലാളിയുടെ സ്വാധീനം എത്രമാത്രമാണെന്നത് വ്യക്തമാണ്. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നും പാറകള്‍ എത്തിച്ച് ക്വാറി പ്രവര്‍ത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ അനധികൃത ഖനനം നടത്താനായിരുന്നു ലക്ഷ്യമെന്ന് ആക്ഷേപവുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരുദാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയാണ് ഇയാള്‍ സംഭാവനയായി നല്‍കിട്ടുള്ളത്. കൂടാതെ ഭരണ പ്രതിപക്ഷ കക്ഷികളിലെ ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ശക്തമായ ബന്ധവും ഇയാള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതിനാല്‍ ഈ ബന്ധങ്ങള്‍ എത്രമാത്രം സഹായിക്കുമെന്ന് കണ്ടിരുന്നു കാണണം. ആര്‍ഭാട ജീവിതമാണ് ഇയാളുടെ മുഖമുദ്ര. ആഡബര കാറുകളോടുള്ള ഇയാളുടെ താല്‍പര്യവും പ്രശസ്തമാണ്. കുറഞ്ഞ കാലം കൊണ്ടാണ് കോതമംഗലം കാരനായ ഇയാള്‍ പണക്കാരാനയത്. ഇതിന് പിന്നില്‍ ക്വാറികള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ സ്വന്ത് സംഭാവന മാര്‍ഗങ്ങളുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (2 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (2 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (3 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (3 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (4 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (6 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (6 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (6 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (6 hours ago)

Malayali Vartha Recommends