ഓഗസ്റ്റിലെ കാലദോഷം മാറാതെ കേരളം; കര്‍ക്കിടകം എന്ന പഞ്ഞകാലം ദുരന്തകാലം കൂടിയാകുന്നു; മൂന്നാം തവണയും ദുരന്തം; 2018 യില്‍ പ്രളയം, 2019 യില്‍ കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പ്പൊട്ടല്‍, ഇതാ ഇപ്പോള്‍ രാജമലയിലും ഉരുള്‍പൊട്ടല്‍; മുന്‍കാലങ്ങളിലെ പുനരധിവാസം ഇനിയും ചോദ്യ ചിഹ്നം; ഒപ്പം കൂടുതല്‍ ദുരന്തങ്ങള്‍
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓഗസ്റ്റ് കേരളത്തിനെ സംബന്ധിച്ച് ദുരന്തകാലമാണ്. 2018 ലാണ് ഇതിന് തുടക്കമാകുന്നത്. അതിന് 2020തിലും മാറ്റമില്ലെന്നും മാത്രം. 2018 ഓഗസ്റ്റ് 16 നുണ്ടായ പ്രളയത്തില്‍ മരിച്ചത് 483 ആള്‍ക്കാരാണ് മരിച്ചത്. ഇന്നും കണ്ടെത്താനുള്ളത് 140 പേരാണ്. മധ്യകേരളത്തെയാണ് അന്ന് വെള്ളപൊക്കം മുക്കിയത്. കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളെ അന്ന് പ്രളയം കാര്യമായി തന്നെ ബാധിച്ചു. 99 വര്‍ഷത്തിന് ശേഷം ആദ്യമായിയായിരുന്ന അന്ന് കേരളം ഇത്രയും വലിയ പ്രളയത്തെ അഭിമുഖികരിച്ചത്. ഏകദേശം 400 കോടി രൂപയുടെ നാശനഷ്ടം കേരളത്തിലുണ്ടായതായിയാണ് കണക്കാക്കുന്നത്. ഇതിന് പിന്നാലെ 2019യിലും ഓഗസ്റ്റ് മാസത്തില്‍ കേരളം ദുരന്തത്തെ അഭിമുഖികരിച്ചു. കഴിഞ്ഞ തവണ നിലമ്പൂരിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുരുള്‍പൊട്ടലിലൂടെയാണ് കേരളത്തില്‍ ദരന്തമെത്തിയത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പ്പൊട്ടലുണ്ടായത്. അതിന്റെ ഒന്നാം വാര്‍ഷിക ദിനമാണ് നാളെ. ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഒരു ദിവസം ബാക്കി നില്‍കികേയാണ് കേരളം വീണ്ടും മറ്റൊരു മഹാദുരന്തം അഭിമുഖികരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ദുരന്തത്തില്‍ കവളപ്പാറയില്‍ 59 പേര്‍ മരണപ്പെടുകയും 44 ഓളം വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തിയിരുന്നു. വയനാട്ടിലെ പുത്തുമലയില്‍ 17 പേര്‍ മരിക്കുകയും 57 വീടുകള്‍ പൂര്‍ണമായി തടകരുകയും ചെയ്തിരുന്നു. രണ്ടിടത്തും ഇവരെയും സര്‍ക്കാരിന് പുനരധിവാസം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഈ വര്‍ഷം രാജമാലയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്നത്.
ദുരന്തങ്ങള്‍ നിരനിരയായി അനുഭവിക്കേണ്ട യോഗമാണ് കേരളത്തിന് വന്നു ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ദുരന്തത്തിനൊപ്പം പുനരധിവാസങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം ദുരന്തങ്ങള്‍ ചൂണ്ടികാട്ടുന്നുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ പുനരധിവാസം പരാജയമാണെന്നും തന്നെ പറയാം. മൂന്ന് വര്‍ഷത്തിനിപ്പുറവും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗത്തിനും വീടുലഭിച്ചില്ല. ഇതെ അവസ്ഥതന്നെയാണ് കവളപാറയിലെയും പുത്തുമലയിലെയും ദുരിത ബധിതര്‍ക്കുമുള്ളത്. കോടികളുടെ സഹായം വിവിധ ഭാഗങ്ങില്‍ നിന്നും കേരളത്തിന് ലഭിച്ചെങ്കിലും ഒന്നും എവിടെയും എത്തിയില്ല. ഒപ്പം പ്രളയഫണ്ട് തട്ടിപ്പ് ഉള്‍പ്പെടെയുള്ള ദുരന്തകാലം കൃഷിയാക്കുന്ന പാര്‍ട്ടിക്കാരെയും കേരളം കണ്ടും. ഉരുള്‍പൊട്ടലില്‍ ഭൂമിയും വീടും നഷ്ടമായവര്‍ക്ക് വീടും വച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനൊപ്പം വീടു വച്ചു നല്‍കുന്നത് വരെ വീട്ടിന്റെ വാടക സര്‍ക്കാര്‍ നല്‍കും. ഒരു വര്‍ഷം പിന്നിട്ടും ഇതുവരെ കവളപ്പാറയിലോ പുത്തുമലയിലോ ആര്‍ക്കും വീടു ലഭിച്ചിട്ടില്ല. ദുരന്തത്തില്‍ എല്ലാം സമ്പദ്യവും ന്ടപ്പെട്ട ജനത കോവിഡ് കാലത്ത് കഷ്ടപ്പെടുകയാണ്. വാടകയുടെ ഒരു ശതമാനം മാത്രമാസ് സര്‍ക്കാര്‍ നല്‍കുന്നത്. മറ്റൊരുഭാഗം ദുരന്തബാധിതര്‍ തന്നെ സ്വയം കണ്ടത്തുകയാണ്.
ദുരന്തങ്ങള്‍ തുടര്‍കഥപോലെ പിന്‍തുടരുന്നത് ഇവരുടെ ജീവിതം താളം തെറ്റിച്ചിരിക്കുകയാണ്. കോവിഡിനൊപ്പം ദുരന്തബാധിത പ്രദേശത്ത് വീണ്ടും മഴ ശക്തമാകുകയാണ്. നെഞ്ചിടിപ്പോടെയാണ് അവര്‍ ഇതിനെ നോക്കി കാണാനുന്നത്. ചാലിയാര്‍ പുഴ വീണ്ടും മലവെള്ളപാച്ചിലാണ്. ദുരന്തകാലത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ എത്രമാത്രം സുരക്ഷിതമാണെന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. കോവിഡ് മാനദണ്ഡങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ സാധ്യമല്ല എന്നത് ആരോഗ്യ പ്രവര്‍ത്തകരെയും വലക്കും. കേരളം ഇപ്പോള്‍ ദുരന്തമുഖത്താണ്. കോവിഡിനൊപ്പം പ്രളയവും സൃഷ്ടിക്കുന്ന ദുരന്തം.
https://www.facebook.com/Malayalivartha