തൃശൂരിൽ പട്ടാപകൽ ബൈക്കിൽ കറങ്ങി നടന്ന് തലയ്ക്കടിച്ചു വീഴ്ത്തി ആളുകളുടെ സ്വര്‍ണം തട്ടിയെടുക്കുന്നത് റിപ്പര്‍ മോഡലിൽ! സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു നടക്കുന്നവര്‍ കരുതിയിരിക്കുക... ഇവർ നിങ്ങൾക്കരികിൽ, സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് അന്വേഷണ സംഘം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തൃശൂരിനെ ഞെട്ടിച്ചിരിക്കുകയാണ് ആ യുവാക്കൾ. സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു നടക്കുന്നവര്‍ കരുതിയിരിക്കുക... റിപ്പര്‍മോഡല്‍ ആക്രണം പെരുകുന്നു.
തലയ്ക്കടിച്ചു വീഴ്ത്തി ആളുകളുടെ സ്വര്‍ണം തട്ടിയെടുക്കുന്നത് റിപ്പര്‍ മോഡലിലാണ്. അതും പട്ടാപ്പകല്‍. അപകടകാരികളാണ് ഈ മോഷ്ടാക്കള്‍. എത്രയും വേഗം ഇവരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്
തൃശൂര്‍ പേരാമ്ബ്ര കള്ളു ഷാപ്പ് മാനേജരെ ജൂണ്‍ അഞ്ചിന് രാവിലെ എട്ടു മണിയോടെ തലയ്ക്കടിച്ചു വീഴ്ത്തി. ബൈക്കില്‍ എത്തിയ രണ്ടു പേരായിരുന്നു അക്രമികള്‍. ഒരു കുപ്പി കള്ളു വാങ്ങി കുടിച്ചു.
പാഴ്‌സല്‍ വേണമെന്ന് ആവശ്യപ്പെട്ടു. കുപ്പിയില്‍ കള്ളു നിറയ്ക്കുന്നതിനിടെ മാനേജരെ തലയ്ക്കു പുറകില്‍ ഇരുമ്ബ് വടി കൊണ്ട് അടിച്ചു. അടിയുടെ ആഘാതത്തില്‍ നെറ്റി ഭിത്തിയില്‍ ഇടിച്ചു മുറിഞ്ഞു.
നാല്‍പതുകാരനായ ഷാപ്പ് മാനേജര്‍ക്കു തലയുടെ പുറകിലും മുന്നിലും മുറിവ്. ഒട്ടേറെ തുന്നിക്കെട്ടുകള്‍. ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസം. രണ്ടു പവന്റെ മാലയാണു തട്ടിയെടുത്തത്. പ്രതികളെ തിരിച്ചറിയാന്‍ ആവുന്നത്ര പൊലീസ് ശ്രമിച്ചു. സിസിടിവി ക്യാമറകള്‍ വ്യാപകമായി പരിശോധിച്ചു. പ്രതികളുടെ സൂചന കിട്ടിയില്ല.
തൃശൂര്‍ ആമ്ബല്ലൂരില്‍ പട്ടാപ്പകല്‍ തയ്യല്‍ക്കടയിലും അക്രമം നടന്നു. ഇത്തവണ ഒരാള്‍ മാത്രം. തുണി തയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചു നില്‍ക്കുന്നതിനിടെ തലയ്ക്കടിച്ചു. ഇരുമ്ബ് പൈപ്പ് കൊണ്ടായിരുന്നു അടി.
ഇതിന്റെ ആഘാതത്തില്‍ തയ്യല്‍ക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. കഴുത്തില്‍ അണിഞ്ഞിരുന്ന ഒരു പവന്റെ മാല നഷ്ടപ്പെട്ടു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാവുംപകലും അന്വേഷിച്ചു.
പാലിയേക്കര ടോള്‍പ്ലാസ വഴി മോഷ്ടാക്കള്‍ കടന്നുപോയിട്ടുണ്ടോയെന്നു പരിശോധിച്ചു. സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ ഇല്ല. അക്രമികള്‍ സഞ്ചരിക്കാന്‍ സാധ്യതയുള്ള വഴികളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ കിട്ടി.
ഇവര്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്ബര്‍ തിരിച്ചറിയാന്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടി. സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പൊലീസ് പുറത്തുവിട്ടു. പൊതുസമൂഹത്തിന്റെ സഹായമുണ്ടെങ്കില്‍ പ്രതികളെ വേഗം തിരിച്ചറിയാമെന്നാണ് പോലീസ് നിഗമനം.
https://www.facebook.com/Malayalivartha