ഭീകര സംഘടനയായ സിമി മുതല്‍ സി.പി.എം വരെ എത്തി നില്‍ക്കുന്ന കെ.ടി ജലീല്‍; കുഞ്ഞാലിക്കുട്ടിയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പാവം പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യത്തെ വിമര്‍ശിച്ച് കമ്മ്യൂണിസ്റ്റായി; സ്ഥാനമാനങ്ങള്‍ക്കായിമാത്രം രാഷ്ട്രീയം അതാണ്കെ.ടി ജലീലിന്റെ രാഷ്ട്രീയം
ഭീകര സംഘടനയായ സിമി നിരോധിച്ചപ്പോള്‍ ആദ്യം മുസ്ലിംലീഗിലെത്തി പിന്നീട് മതേതരമുഖം മൂടി അണിഞ്ഞ് സി.പി.എമ്മിലേക്ക്. ഇങ്ങനെയാണ് കെ.ടി. ജലീല്‍ കമ്മ്യൂണിസ്റ്റായത്. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യവുമായി ഇന്ത്യയെ ഇസ്ലാംവല്‍ക്കരിക്കാന്‍ നടന്ന തീവ്രവാദ സംഘടനയായ സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ)യുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഒരുകാലത്ത് കെ.ടി ജലീല്‍. തീവ്രമത നിലപാടുകളും തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലിലായതോട് കൂടി സിമിയെ പിന്നീട് നിരോധിച്ചു. നിരോധനം ഇപ്പോഴും നിലവിലുമുണ്ട്. സിമിയില്‍ നിന്നും മുസ്ലിം യൂത്ത് ലീഗിലേക്കും അവിടെ നിന്ന് സിപിഎമ്മിലേക്കും സഞ്ചരിച്ചാണ് ജലീല്‍ മന്ത്രിയായത്. എന്നും വിവാദവഴികളിലൂടെയാണ് സഞ്ചരിച്ചത്. ഒടുവില്‍ ഭീകര പ്രവര്‍ത്തനത്തിന് പണം ലഭ്യമാക്കാന്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളില്‍ ഒരാളായ സ്വപ്‌നയുമായി ബന്ധപ്പെട്ടെന്ന വിവാദത്തില്‍ എന്‍ഫോഴ്‌സമെന്റിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വേര്‍ത്തൊലിച്ച് ജലീല്‍ നില്‍ക്കുകയാണ്.
'ദേശീയത തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക' എന്ന ലക്ഷ്യത്തോടെ 1977ല്‍ രൂപം കൊണ്ടതാണ് സിമി. 'മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി' എന്ന് വിളിച്ചുപറഞ്ഞ ജമാഅത്തെ ഇസ്ലാമിയുടെ, തിരൂരിലെ പിഎസ്എംഒ കോളേജിലെ സിമിയുടെ പ്രാസംഗികന്‍. 1986ല്‍ലും 87 ലും സിമി സ്ഥാനാര്‍ത്ഥിയായി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1987ലെ കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സിമി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജലീല്‍ മത്സരിച്ച് തോറ്റു. ഇതോടെ അതേകോളേജിലെ എംഎസ്എഫില്‍(മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) ചേര്‍ന്നു. സിമിയിലെ പലരും പിന്നീട് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യഅടക്കമുള്ള തീവ്രവാദ സംഘടനകളില്‍ എത്തി. എംഎസ്എഫില്‍ നിന്നും മുസ്ലീം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കണ്‍വീനര്‍ വരെ എത്തി ജലീല്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ മുസ്ലീം ലീഗ് നേതൃത്വവുമായി പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞു. കുഞ്ഞാലിക്കുട്ടി മുസ്ലിംലീഗില്‍ അധികാരം ഉറപ്പിക്കുകയും ഇ. അഹമ്മദ് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ മുസ്ലിംലീഗില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കെ.ടി ജലീല്‍. ഇ. അഹമ്മദിന്റെ സംരക്ഷണയിലാണ് സിമിയില്‍ നിന്നും മുസ്ലിംലീഗിലെ പ്രധാന നേതാവ് എന്ന നിലയിലേക്ക് കെ.ടി ജലീല്‍ വളര്‍ന്നത്. പക്ഷേ പി.കെ കുഞ്ഞാലിക്കുട്ടിയുമായുള്ള പോര് അദ്ദേഹത്തെ പാര്‍ട്ടിക്ക് അസമ്മതനാക്കി. അതോട് കൂടി പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടത് കെ.ടി ജലീന്റെ ആവശ്യമായി.
മുസ്ലിംലീഗില്‍ നിന്നു പുറത്ത് പോകുകയാണെങ്കില്‍ സി.പി.എം കെ.ടി. ജലീലിനെ സ്വീകരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ മതേതര നിലപാടുള്ള വ്യക്തി എന്ന ലേബല്‍ ഇതിന് ആവശ്യമായിരുന്നു. അതിന് പി.കെ കുഞ്ഞാലിക്കുട്ടിയെ അല്ല പാണക്കാട് തങ്ങളെയായിരുന്നു വിമര്‍ശിക്കേണ്‌തെന്ന് കെ.ടി ജലീലിന് നന്നായി അറിയാം. അങ്ങനെ പരമസാത്വികനായ പാണക്കാട് തങ്ങളെയും അവരുടെ കുടുംബ പാരമ്പര്യത്തെയും അവര്‍ ഓതി നല്‍കുന്ന വെള്ളത്തെ വരെ വിമര്‍ശിച്ച് വിശ്വാസി എന്ന് ഇപ്പോള്‍ അവകാശപ്പെടുന്ന കെ.ടി ജലീല്‍ സ്വയം അവിശ്വാസിയും മതേതരവാദിയുമായി. ഇതോടെ ലീഗില്‍ നിന്നും പുറത്തായി. തുടര്‍ന്ന് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ മത്സരിച്ചു. അതും എല്‍ഡിഎഫ് പിന്തുണയോടെയും പിണറായി വിജയന്റെ ആശിവര്‍വാദത്തോടെയും. സിമി പ്രവര്‍ത്തകനായിരുന്ന ജലീലിന് എല്‍ഡിഎഫ് പിന്തുണ നല്‍കുന്നത് വലിയ വിവാദമായി. എന്നിട്ടും ഐസ്‌ക്രീം പാര്‍ലര്‍ക്കേസിന്റെ പച്ചയില്‍ ജലീല്‍ വിജയിച്ചു. 2011ലും 16ലും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭാംഗമായി. പിണറായി വിജയന്‍ മന്ത്രിസഭയില്‍ അംഗവുമായി.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നല്‍കിയത്. എന്നാല്‍ ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെ വേണ്ടത്രയോഗ്യത ഇല്ലാഞ്ഞിട്ടും ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറാക്കി. ഇത് വലിയ വിവാദമായി. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കി. അവിടെയും വിവാദങ്ങള്‍ പിന്നാലെ കൂടി. എംജി സര്‍വ്വകലാശാലയിലെ ബിടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുദാനം നല്‍കാന്‍ അദാലത്ത് നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം നിയമവിരുദ്ധമെന്ന് സിന്‍ഡിക്കേറ്റും വ്യക്തമാക്കി. ഇതോടെ മന്ത്രി പ്രതിരോധത്തിലായി. ഒടുവില്‍ മാര്‍ക്ക് ദാനം റദ്ദാക്കി. ചട്ടവിരുദ്ധമായി സര്‍വ്വകലാശാലയില്‍ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജലീലിനെ ശാസിച്ചു. ഇതിനിടെ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസിലെ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന് പകരം നിലമ്പൂര്‍ സ്വദേശിനിയെ ക്ലാര്‍ക്കായി നിയമിച്ചതും വേറൊരാളെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി ഗാര്‍ഡനര്‍ ആയി നിയമിച്ചതും വിവാദമായി.
ഇത്രയധികം വിവാദങ്ങളില്‍ നായകനായിട്ടും എന്തുകൊണ്ട് കെ.ടി ജലീലിനെ സി.പി.എം പുറത്താക്കുന്നില്ല എന്നതിന് കാരണം എന്താണ് എന്ന് അറിയാമോ. ന്യൂനപക്ഷ പ്രിണനം തന്നെയാണ്. കെ.ടി ജലീലിനെ മുന്‍ നിര്‍ത്തി മുസ്ലിം അഭിമുഖ്യമുള്ള പാര്‍ട്ടി രൂപികരിക്കാനുള്ള സി.പി.എമ്മിന്റെ തയ്യാറെടുപ്പും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. 10 വര്‍ഷമുമ്പെ ഇത്തമൊരു നീക്കത്തിന് സി.പി.എം ചുമപ്പ് കൊടി കാട്ടിയിരുന്നതാണ്. ഇന്ത്യന്‍ നാഷണല്‍ ലീഗ്, പി.ടി.എ റഹീമിന്റെ റഹീം ലീഗ്, സി.പി.എം സ്വതന്ത്രന്മാരായ നിയമസഭാംഗങ്ങള്‍ എന്നിവരെ ചേര്‍ത്ത് മുസ്‌ലിം ലീഗിന് ബദലായി രാഷ്ട്രീയ കക്ഷി രൂപവത്കരിക്കാനും ഇടതുമുന്നണിയുടെ ഭാഗമാകാനുമായിരുന്നു അന്നത്തെ ശ്രമം. ഇതാണ് ഇപ്പോള്‍ പൊടി തട്ടിയെടുക്കുന്നത്. ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണ് പിണറായി സര്‍ക്കാരിനെ ഇപ്പോഴും കെ.ടി ജലീലിനെ സംരക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നത്. അല്ലായിരുന്നെങ്കില്‍ ഇ.പി ജയരാജന് ലഭിക്കാത്ത അനുകൂല്യം കെ.ടി ജലീലിന് ലഭിക്കുമായിരുന്നില്ല.
https://www.facebook.com/Malayalivartha