അന്തരിച്ച സ്വാമി അഗ്‌നിവേശിനെതിരെ വിദ്വേഷ പ്രചാരണം; മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു വിവാദത്തില്‍; 'കാവിയണിഞ്ഞ ജിഹാദി' എന്ന് വിളകള്‍ക്ക് ശമനമില്ല; അസാധാരണ ഹിന്ദു സന്യാസിയുടെ ജീവിതം ഇങ്ങനെ
ഒരാള്‍ മരിച്ചാല്‍ അയാളെ എത്ര മോശക്കാരനായിരുന്നാലും നല്ലത് പറയണം. അതാണ് ഭരതീയ സംസ്‌കാരം. എന്നാല്‍ വിദ്യാഭ്യാസവും അറിവുമുള്ള ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ട ഒരാളെ കുറിച്ച് ഇത്തരത്തിലൊരു പരാമര്‍ശം നടത്തുമെന്ന് ആരും വിചാരിച്ചു കാണില്ല. കഴിഞ്ഞ ദിവസം അന്തരിച്ച സ്വാമി അഗ്‌നിവേശിനെതിരെ വിദ്വേഷ പ്രചാരണവുമായി മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു ആണ് രംഗത്ത് വന്നിരിക്കുന്നത. ട്വിറ്ററിലിട്ട കുറിപ്പിലാണ് നഗേശ്വര റാവു സ്വാമിയുടെ മരണത്തില്‍ വിവാദ പ്രസ്താവന നടത്തിയത്. 'സ്വാമി അഗ്‌നിവേശ് എന്ന മഹാശല്യം ഒഴിവായത് നന്നായി. കാവി വേഷധാരിയായ ഹിന്ദു വിരുദ്ധനാണ് നിങ്ങള്‍. നിങ്ങള്‍ ഹിന്ദു സംസ്‌കാരത്തെ വലിയ തോതില്‍ നശിപ്പിച്ചു. നിങ്ങള്‍ ഒരു തെലുങ്ക് ബ്രാഹ്മണനാണെന്നത് എനിക്ക് അപമാനമുണ്ടാക്കുന്നു. ആട്ടിന്‍തോലിട്ട ചെന്നായയാണ് നിങ്ങള്‍. എന്തുകൊണ്ടാണ് കാലന്‍ ഇത്രയും കാത്തിരുന്നത്' നാഗേശ്വര റാവു ട്വിറ്റര്‍ പോസ്റ്റില്‍ അധിക്ഷേപിച്ചു. ആര്യസമാജം നേതാവും സാമൂഹിക പ്രവര്‍ത്തകനും ഹരിയാനയിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ സ്വാമി അഗ്‌നിവേശ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്ന അദ്ദേഹത്തിന്റെ മരണം. അഗ്‌നിവേശിന് 80 വയസായിരുന്നു.
നാഗേശ്വര റാവു ഇതിനു മുന്‍പും നിരവധി വര്‍ഗീയ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. നാഗേശ്വര റാവുവന്റെ ഹിന്ദു അനുകൂല പരാമര്‍ശം സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ ചര്‍ച്ചയായി. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിെലത്തിയ ശേഷം സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2018ല്‍ അപ്രതീക്ഷിതമായി ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവുവിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി നിയമിക്കുകയായിരുന്നു.
ആന്ധ്രയിലെ ശ്രീകാകുളത്തുകാരാണ് സ്വാമിയുടെ പൂര്‍വികര്‍. 1939 സെപ്റ്റംബര്‍ 21 ന് ജനിച്ച അഗ്‌നിവേശിനെ വളര്‍ത്തിയത് അന്ന് ഛത്തീസ്ഗഢിലെ ഛത്തീസ്ഗഢിലെ ദിവാനായിരുന്ന മുത്തച്ഛനാണ്. പൂര്‍വ്വാശ്രമത്തിലെ അഗ്‌നിവേശിന്റെ പേര് 'ശ്യാം വേപ റാവു' എന്നായിരുന്നു. മാനേജ്‌മെന്റിലും സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദങ്ങള്‍ നേടിയിട്ടുള്ള അഗ്‌നിവേശ് പഠനാനന്തരം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ വിശ്രുതമായ സെന്റ് സേവിയേഴ്‌സ് കോളേജില്‍ ബിസ്സിനസ്സ് മാനേജ്‌മെന്റില്‍ അദ്ധ്യാപകനായിരുന്നു.1968 ല്‍ ഹരിയാനയിലെത്തിയ അഗ്‌നിവേശ് ആര്യസമാജത്തില്‍ ചേരുകയും, 1970 ല്‍ അവിടെ നിന്ന് സന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. അവിടെ വെച്ച് ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം രൂപവത്കരിച്ചു. എഴുപതുകളുടെ തുടക്കത്തിലേ തന്നെ ജയപ്രകാശ് നാരായന്റെ 'സമ്പൂര്‍ണ്ണ ക്രാന്തി' എന്ന സങ്കല്പത്തില്‍ ആകൃഷ്ടനായ അദ്ദേഹം ജനതാപാര്‍ട്ടിയുടെയും സജീവ പ്രവര്‍ത്തകനായി. 1977 ല്‍ സ്വാമി അഗ്‌നിവേശ് ഹരിയാനയില്‍ നിന്നുള്ള നിയമസഭാംഗമാവുകയും, 1979 ല്‍ ആ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി തിര്‍ഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.1981 ല്‍ ഹരിയാനയുടെ വിദ്യാഭ്യാസമന്ത്രി പദത്തില്‍ തുടരുമ്പോള്‍ തന്നെയാണ് സ്വാമി അഗ്‌നിവേശ് 'ബന്ധ്‌വാ മുക്തി മോര്‍ച്ച' എന്ന പേരില്‍ അടിമപ്പണിക്കെതിരെ ഒരു മുന്നേറ്റം തുടങ്ങുന്നത്.
2005 ല്‍ പുരിയിലെ ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കള്‍ക്കും സന്ദര്‍ശിക്കാന്‍ വേണ്ടി തുറന്നുകൊടുക്കണം എന്ന നിലപാടിലേക്ക് സ്വാമി അഗ്‌നിവേശ് എത്തിയത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ക്ഷേത്രത്തിലെ പുരോഹിതര്‍ അഗ്‌നിവേശിനെ ഹിന്ദുവിരുദ്ധന്‍ എന്ന് വിളിച്ചു. 2008 ല്‍ തന്നെ അദ്ദേഹത്തിന് ആദ്യമായി സന്യാസദീക്ഷ നല്‍കിയ ആര്യസമാജം പോലും സ്വാമി അഗ്‌നിവേശ് സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് നടപടി സ്വീകരിച്ചിരുന്നു. പിന്നീട് 2011 ലും ക്ഷേത്ര വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് സ്വാമി അഗ്‌നിവേശ് വിവാദങ്ങളില്‍ ചെന്നുപെട്ടു.അമര്‍നാഥ് യാത്ര ഒരു ധൂര്‍ത്തും പ്രഹസനവുമാണ് എന്ന തന്റെ അഭിപ്രായം സ്വാമി അഗ്‌നിവേശ് ഉറക്കെ വിളിച്ചു പറഞ്ഞതാണ് പലരെയും അന്ന് പ്രകോപിപ്പിച്ചത്.2018 ജൂലൈ 17 ന് യുവമോര്‍ച്ച, എബിവിപി എന്നീ സംഘടനകളുടെ ഇരുപതോളം വരുന്ന പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആയുധങ്ങളുമായി സംഘടിച്ചെത്തി സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചു. അന്ന് 79 വയസ്സ് പ്രായമുണ്ടായിരുന്ന ആ വയോവൃദ്ധന്‍ ഏറ്റുവാങ്ങിയത് ക്രൂരമര്‍ദ്ദനമാണ്. ഇതു തന്നെയാണ് അദ്ദേഹത്തിന്റെ കരള്‍ രോഗത്തിനും തുടര്‍ന്ന് ഇപ്പോള്‍ സംഭവിച്ച മരണത്തിനും കാരണം.
ഇന്നലെ, സ്വാമി അഗ്‌നിവേശ് മരണപ്പെട്ടപ്പോള്‍, അജഗജാന്തരമുള്ള കമന്റുകളാല്‍ സോഷ്യല്‍ മീഡിയ നിറഞ്ഞു. ഒരു കൂട്ടര്‍ അദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയെപ്പറ്റിയോര്‍ത്ത് ആ നഷ്ടത്തില്‍ അനുശോചിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ 'കാവിയണിഞ്ഞ ജിഹാദി' എന്ന് വിളിച്ച് മരണനാനന്തരവും അദ്ദേഹത്തെ അപവാദങ്ങള്‍ കൊണ്ടു മൂടി. അത്തരത്തിലൊരു കമാന്റ് നടത്തിയത് മുന്‍ സി.ബി.ഐ ഡയറക്ടര്‍കൂടിയായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥാനാണെന്നുള്ളത് എത്രമാത്രം ഹിന്ദുത്വവാദികളാന്‍ വെറുകപ്പെട്ടവനായിരുന്നു സ്വാമി എന്ന് തെളിയിക്കുന്നതാണ്.
https://www.facebook.com/Malayalivartha