ആദ്യം ജാമ്യം, അത് കഴിഞ്ഞിട്ടേ ഹാജരാകുന്നുള്ളു.... അടിയന്തിരമായി വിളിപ്പിക്കുന്നത് അറസ്റ്റിനോ? ഇ ഡി കടുപ്പിച്ചതോടെ അറസ്റ്റ് ഭയം! മുട്ടിടിച്ച് ശിവശങ്കർ, ജാമ്യം തേടി ഹൈക്കോടതിയിൽ...
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. എൻഫോസ്‌മെന്റ് കേസിൽ ആണ് ഹർജി നൽകിയത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കർ, എൻഫോസ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഇന്ന് രാവിലെ 11 മണിക്ക് അടിയന്തിരമായി ഹാജരാകാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നിൽ അറസ്റ്റിന് സാധ്യതയെന്ന നിയമോപദേശം ലഭിച്ചതിനെതുടർന്നാണ് ശിവശങ്കർ കോടതിയെ സമീപിച്ചതെന്നാണ് സൂചന. അതേ സമയം ശിവശങ്കർ ഇന്ന് എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹര്യത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം ചോദിക്കുമെന്നാണ് വിവരം.
ഇന്നലെ ശിവശങ്കര്‍ നിയമോപദേശത്തിനായി ഹൈക്കോടതി അഭിഭാഷകന്‍ എസ് രാജീവിനെ സമീപിച്ചിരുന്നു. ലൈഫ്‌മിഷന്‍ കരാര്‍ അട്ടിമറിച്ചത് ശിവശങ്കറാണെന്ന് കേസില്‍ സി.ബി.ഐ കോടതിയില്‍ വാദിച്ചിരുന്നു. സി.ബി.ഐയുടെ അന്വേഷണത്തിനനുസരിച്ച് തുടര്‍ തീരുമാനങ്ങള്‍ മതിയെന്നാണ് നിയമോപദേശം. ലൈഫ് മിഷന്‍ സി.ഇ.ഒയ്‌ക്ക് എതിരെ മാത്രമാണ് അന്വേഷണത്തില്‍ കോടതിയില്‍ നിന്ന് സ്‌റ്റേയുളളത്. യുണിടാകിനെതിരെ അന്വേഷണത്തില്‍ സ്‌റ്റേ ലഭിച്ചിട്ടില്ല. അതിനാല്‍ ചോദ്യം ചെയ്യുന്നതുള്‍പ്പടെ നടപടികള്‍ ശിവശങ്കറിനെതിരെ ഉണ്ടാകാന്‍ ഇനിയും സാദ്ധ്യതയുണ്ട്. അതേസമയം ശിവശങ്കര്‍ നല്‍കിയ മൊഴി വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനം. മൊഴികളില്‍ വൈരുധ്യങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് കസ്റ്റംസ് നടപടി. അന്വേഷണ സംഘത്തിന് മുമ്ബാകെ നല്‍കിയ മൊഴിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ശിവശങ്കറില്‍ നിന്നും വീണ്ടും മൊഴിയെടുക്കാനാണ് കസ്റ്റംസ് തീരുമാനം.
സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന മറ്റ് ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴി കൂടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൊച്ചി കസ്റ്റംസ് ഓഫീസില്‍ 22 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കേസിലെ പ്രതികളായ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ചെയ്തുനല്‍കിയിട്ടുണ്ടെന്ന ചോദ്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഇവയ്ക്കെല്ലാം മറുപടി നല്‍കിയെങ്കിലും മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ലന്നാണ് കസ്റ്റംസില്‍ നിന്നും ലഭിക്കുന്ന സൂചന. പല കാര്യങ്ങളും ശിവശങ്കര്‍ മറച്ചുവെച്ചതായാണ് വിവരം. സ്വപ്ന അടക്കമുള്ള പ്രതികളുമായി സൗഹൃദം മാത്രമാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ അദ്ദേഹം മാറ്റി. കൂടുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഔദ്യോഗിക യാത്രാരേഖകളെപ്പറ്റി വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിനൽകാതെ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് മേധാവികൾ. വിവരങ്ങൾ ലഭ്യമല്ലെന്നും ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നുമുള്ള പരസ്പരവിരുദ്ധമായ മറുപടികളാണു നൽകുന്നത്. ശിവശങ്കർ തലവനായിരുന്ന ഇലക്ട്രോണിക്സ് വിവരസാങ്കേതികവിദ്യാ വകുപ്പും പൊതുഭരണ വകുപ്പുമാണ് വ്യക്തമായ മറുപടി നൽകാത്തത്. വിദേശ യാത്രകളിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ ഇടപാടിലടക്കം ലഭിച്ച കമ്മിഷൻ തുക ഡോളറായി വിദേശത്തേക്കു കടത്താൻ സ്വപ്ന ഈ യാത്രകൾ മറയാക്കിയോ എന്നും അന്വേഷിക്കുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തിയ രേഖകൾ പ്രകാരം, 2018-നുശേഷം ശിവശങ്കറിന് രണ്ടുതവണ മാത്രമേ സംസ്ഥാനത്തിനു പുറത്തേക്കുപോകാൻ യാത്രാനുമതി നൽകിയിട്ടുള്ളൂ. അതും യാത്ര പുറപ്പെട്ട ശേഷമാണ് സർക്കാർ ഉത്തരവിറക്കിയത്.
ഇക്കാലയളവിൽ ശിവശങ്കർ പലതവണ ബെംഗളൂരു സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതിൽ രണ്ടെണ്ണത്തിനുമാത്രമാണ് അനുമതിയുള്ളത്. പി.ഡബ്ള്യു.സി.യുമായുള്ള ചർച്ചകൾക്കായി ഇക്കഴിഞ്ഞ ജനുവരി 16-ന് ബെംഗളൂരുവിൽ എത്തിയിരുന്നു. അടുത്തദിവസം ഹെൽത്ത് കെയർ സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി മൈസൂരുവും സന്ദർശിച്ചു. സർക്കാർ അനുമതിയോടെയുള്ള മറ്റൊരു ബെംഗളൂരു യാത്ര ഭാരത് ഇലക്ട്രോണിക്സുമായി കെ-ഫോൺ പദ്ധതി സംബന്ധിച്ച ചർച്ചകൾക്കായി 2019 ഒക്ടോബർ ഏഴിന് നടത്തിയതാണ്.
https://www.facebook.com/Malayalivartha