രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനൊരുങ്ങി "പ്രമുഖർ"... സമ്മതിദായകർ ഇനി വലയും... പ്രചരണ-മത്സര രംഗത്ത് ഇനി മലയാളികൾക്ക് സുപരിചിതമായ മുഖങ്ങൾ...
പ്രമുഖരെ കളത്തിലിറക്കിയാൽ നൂറ് മേനി കൊയ്യാൻ സാധിക്കും എന്നത് കേരള രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു പ്രതിഭാസമാണ്. അവരിറങ്ങുമ്പോൾ ഒരു പക്ഷേ തന്റെ മുന്നണിയുടെ ചിഹ്നം നോക്കാതെ ഇഷ്ടപ്പെട്ട നടനോ നടിയോ മറ്റ് അറിയിപ്പെടുന്ന വ്യക്തമിയോ ആയ കാരണത്താൽ ചിലരെങ്കി മാറ്റി കുത്താറുണ്ട്. ഇത്തരത്തിൽ വീഴുന്ന വോട്ടുകൾ മുന്നണിയെ പിടിച്ചു നിർത്തുന്നത്തിൽ തന്ത്രപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ടെന്നുള്ളത് നിസംശയം പറയാൻ കഴിയുന്ന കാര്യമാണ്.
സ്ഥാനാർത്ഥി നിർണയത്തിലേക്ക് മുന്നണികൾ കടന്നിരിക്കുന്ന സാഹചര്യത്തിൽ ഒട്ടനവധി അഭ്യൂഹങ്ങളാണ് നമുക്ക് ദിനംപ്രതി കേൾക്കാൻ കഴിയുന്നത്. ഇവയെ കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം, ഒടുവിലായി നമുക്ക് കേൾക്കാൻ കഴിഞ്ഞത് നമ്മെളെയെല്ലാം ചിരിപ്പിച്ച് ആറാടിക്കുന്ന ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടിയുടെ കോൺഗ്രസ് പ്രവേശനമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ രമേഷ് പിഷാരടി പങ്കുചേർന്നു.
കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുമെന്ന് രമേഷ് പിഷാരടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അദ്ദേഹം ടെലിഫോണ്‍ മുഖേന നേരത്തേ തന്ന ചര്‍ച്ചകൾ നടത്തിയിരുന്നു. രമേഷ് പിഷാരടി തത്ക്കാലം മത്സര രംഗത്തേക്കില്ലെന്നാണ് സൂചന നൽകിയിട്ടുള്ളതെങ്കിലും തീരുമാനത്തിൽ ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം. പിഷാരടിയെ കൂടാതെ ഇടവേള ബാബുവും ഇന്നലെ നടന്ന ഐശ്വര്യ കേരളയാത്രാ വേദിയില്‍ പങ്കുചേർന്നിരുന്നു.
ഇതിനു മുമ്പേ പുറത്ത് വന്ന വാർത്തയാണ് പിഷാരടിയുടെ ഉറ്റ സുഹൃത്തായ നടനും കൊമേഡിയനുമായ ധർമജൻ ബോൾഗാട്ടിയുടെ രാഷ്ട്രീയ നിലപാട്. തനിക്ക് രാഷ്ട്രീയം തമാശയോ ഉപജീവനമാര്‍ഗവോ അല്ലെന്നും, മത്സരിക്കാനായി പാർട്ടി നേതൃത്വം ആവശ്യപെട്ടാൽ തോല്‍ക്കാനാണെങ്കിലും ഒരു കളിക്ക് തയ്യാറാണ് എന്നാണ് ധർമജനും വ്യക്തമാക്കിയത്. പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനം വളരെയധികം സന്തോഷവും പിൻബലവും നൽകുന്ന കാര്യമാണെന്നാണ് ഇപ്പോൾ ധർമജൻ പറയുന്നത്. എന്തെന്നാൽ തനിക്ക് പുറമെ രമേഷ് പിഷാരടിയും കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ കേരളത്തിലെ യുവാക്കളിൽ കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.
അതുപോലെ തന്നെ കേരളത്തില്‍ എവിടെ വേണോ പാർട്ടിക്ക് മത്സരിപ്പിക്കാനും പറ്റിയ ആളാണ് പിഷാരടിയെന്നും വളരെ ആലോചിച്ചും ബുദ്ധിപൂര്‍വ്വവും ദീര്‍ഘവീക്ഷണത്തോടെ നന്നായി തീരുമാനമെടുക്കാൻ കഴിയുന്ന ആളാണ് അദ്ദേഹമെന്നും പറഞ്ഞു. ഇതിലൂടെ യുഡിഎഫിന്റെ വിജയം ശക്തമായി ഊട്ടി ഉറപ്പിക്കുകയാണ്. വാർത്തകളിൽ സിനിമാപ്രവർത്തകർ മാത്രമല്ല നിറയുന്നത് മറിച്ച് 24 ന്യൂസിലെ വാർത്താ അവതാരകനായ ഹർഷൻ പൂപ്പാറക്കാരനും തന്റെ മാധ്യമ പ്രവർത്തനത്തിൽ നിന്ന് വിട്ട് സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുമോ എന്ന വാർത്തയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ തന്നെ പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം.
ഇത്തരത്തിൽ കോൺഗ്രസ് ചുവട് ഉറപ്പിക്കുമ്പോൾ മറുഭാഗത്ത് ബിജെപിയിൽ നിന്നും നടനും സംവിധായകനുമായ മേജർ രവിയെ യുഡിഎഫിൽ ചേർത്തു നിർത്തുകയാണ്. കോൺഗ്രസിന്റെ ഐശ്വര്യ കേരള യാത്രയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി വേദി പങ്കിട്ട മേജർ രവിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി ബിജെപി നേതാക്കളും രംഗത്തുണ്ട്. പി.കെ. കൃഷ്ണദാസും എ.എൻ. രാധാകൃഷ്ണനും മേജർ രവിയെ നേരിൽ കണ്ടതായാണ് ലഭിക്കുന്ന വിവരം.
കൂടാതെ ആർഎസ്എസ് നേതാക്കളും ഇതിനകം മേജർ രവിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നരുന്നാലും താൻ തിരികെ പോകില്ലെന്ന നിലപാടിലാണ് മോജർ. കാരണം പാർട്ടിയിൽ നേരിട്ട അവഗണനയുടെ അത്രത്തോളമാണ്. എന്നാൽ, കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ ബിജെപി നേതാക്കൾ ഇതുവരെ തയ്യാറായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോൾ മേജർ രവി വേദിയിലെത്തി ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കരണത്തടിക്കും പോലെ വെടിപൊട്ടിച്ചത്. ഇത്തരത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ കൂട്ടിച്ചേർത്ത് നിർത്തുകയാണ് വലതുപക്ഷം ചെയ്യുന്നത്.
പ്രമുഖരെ മത്സരരംഗത്ത് ഇറക്കിയാൽ വൻ നേട്ടം കൊയ്യാനാകും എന്നത് എൽഡി എഫ് മുകേഷിനേയും ഇന്നസെന്റിനേയും ഇറക്കി തെളിയിച്ചതാണ്. ഈ കളി തന്നെയാണ് ബിജെപിയും കോൺഗ്രസും ഇപ്പോൾ എടുത്തിരിക്കുന്നത്. ബിജെപിയിലാകട്ടെ ഇത്തവണ തൃശൂർ അങ്ങ് എടുക്കാനായി സുരേഷ് ഗോപിയെ നിർത്തും എന്നാണ് അറിയാൻ കഴിയുന്നത്. സീറ്റ് പ്രതീക്ഷിച്ച് നിൽക്കുന്ന കൃഷ്ണകുമാറിനേയും ഇത്തവണ ബിജെപി പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹവും കഴിയുന്നത്. എന്തായാലും ഇത്തവണത്തെ അങ്കം ഒന്ന് കാണേണ്ടത് തന്നെയാണ്.
https://www.facebook.com/Malayalivartha