സാക്ഷരത കേരളം ലജ്ജിച്ചു തലതാഴ്ത്തുന്നു... ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗര്‍ഭിണിയായതോടെ നാട്ടുകാരും ബന്ധുക്കളും ഞെട്ടി! പെറ്റമ്മയെ മകൻ കണ്ടത് ഒരു ഉപഭോഗവസ്തുവായി! ഉറങ്ങുന്നതിനായുള്ള മരുന്ന് യുവാവ് എന്നും രാത്രി അമ്മയ്ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി നൽകിയ ശേഷം ചെയ്തിരുന്ന ക്രൂരത... ഗര്‍ഭിണിയായപ്പോള്‍ ഉത്തരവാദി ആരെന്നറിയാതെ വലഞ്ഞ് അമ്മ! അന്വേഷണത്തിൽ അമ്മയെ പീഡിപ്പിച്ച മകനെ കുറിച്ച് പുറത്ത് വന്നത് നടുക്കുന്ന വിവരങ്ങൾ....
കാസര്‍ഗോഡ് അമ്മയെ പീഡിപ്പിച്ച മകനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭക്ഷണത്തില്‍ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് മകന്‍ അമ്മയെ നിരന്തരമായി പീഡിപ്പിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. മാതാവ് ഗര്‍ഭിണിയായതോടെയാണ് മകന്റെ പീഡനവിവരം ഏവരും അറിയുന്നത്. മകന്‍ തന്നെ ഒരു ഉപഭോഗവസ്തുവായിട്ടാണ് കണ്ടിരുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ചങ്ക് പൊട്ടി കാസര്‍ഗോഡുള്ള മാതാവ്.
യുവാവ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഉറങ്ങുന്നതിനായുള്ള മരുന്ന് യുവാവ് എന്നും രാത്രി അമ്മയ്ക്ക് ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുമായിരുന്നു. ഇതറിയാതെ ഈ മാതാവ് മകനോടൊപ്പം, ജീവിക്കുകയായിരുന്നു. ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗര്‍ഭിണിയായത് നാട്ടുകാര്‍ക്ക് മാത്രമല്ല ബന്ധുക്കള്‍ക്കും അമ്പരപ്പായി. ഗര്‍ഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു.
ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാത്സംഗം ചെയ്തത് സ്വന്തം മകനാണെന്ന വിവരം പുറംലോകമറിയുന്നത്. സമാനസംഭവം കാഞ്ഞങ്ങാടുമുണ്ടായി. അമ്മയ്ക്ക് നേരെ പട്ടാപ്പകല്‍ മകന്റെ ലൈംഗികാതിക്രമം ഉണ്ടായപ്പോള്‍ പൊലീസില്‍ വിവരമറിയിച്ച് രക്ഷപെടേണ്ടി വന്ന അനുഭവമാണ് കാഞ്ഞങ്ങാടുള്ള അമ്മയ്ക്ക് പറയാനുള്ളത്.
കേരളത്തിലെ യുവാക്കളുടെ വഴിവിട്ട ജീവിതവും മയക്കുമരുന്ന് ബന്ധവുമെല്ലാം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇത്തരം ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം സമൂഹത്തെയും വ്യക്തിയെയും ഒരുപോലെയാണ് നശിപ്പിക്കുന്നത്. ആഘോഷങ്ങളും ആനന്ദവുമായി തുടങ്ങുന്ന ലഹരിയാണ് പിന്നീട് ജീവിതത്തെ നശിപ്പിക്കുന്നത്. കളി സ്ഥലത്തും നടക്കുന്ന വഴികളിലും ചെറിയ കുഴികള്‍ കുഴിച്ച് അതിനു മുകളില്‍ കമ്പും ഉണങ്ങിയ പുല്ലും ഇലകളും വിരിച്ച് അതിനു മുകളില്‍ മണ്ണുവിരിച്ച് മറ്റുള്ളവരെ ആ കുഴിയില്‍ വീഴ്ത്തുന്നത് ബാല്യത്തിലെ ഒരു വിനോദമായിരുന്നു. അതു പോലെ തന്നെ കുട്ടികളെ വീഴ്ത്താനുള്ള പല ചതിക്കുഴികളും അവരുടെ ജീവിത വഴികളില്‍ തീര്‍ത്തിട്ടുണ്ട്. ഇത്തരം ചതിക്കുഴികളില്‍ വീഴുന്നതോടെ സ്വന്തവും ബന്ധവും നഷ്ടപ്പെട്ട് അവരുടെ ജീവിതം തകരുകയാണ് ചെയ്യുന്നത്.
മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില, മൊബൈല്‍ ഫോണുകള്‍, ഇന്‍റര്‍നെറ്റ് തുടങ്ങിയ എണ്ണിയാലൊതുങ്ങാത്ത ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം മൂലം യുവ തലമുറ പരസ്പരം കൂട്ടുചേരാന്‍ പോലും മറന്ന് അവര്‍ അവരുടെയും ലഹരിയുടെയും സ്വകാര്യ ലോകത്തേക്ക് പ്രവേശിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അവരുടെ ജീവിതം തന്നെ.
വളരുന്ന യുവ തലമുറയുടെ വര്‍ണ്ണ കടലാസിലെ അന്ധകനായ പാന്‍മസാലയും ഇന്ന് വിദ്യാര്‍ത്ഥികളുടെ ഇഷ്ട തോഴനാണ്. വില കുറവും ആകര്‍ഷകരമായ കവറുകളും ചില ലഹരി വസ്തുക്കളുമാണ് ഇന്ന് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. ലഹരിയുടെ തുടര്‍ച്ചയായ ഉപയോഗം മാനസിക രോഗത്തിനും ക്യാന്‍സറിനും കാരണമാവുന്നു. പ്രധാനമായും ലഹരി പദാര്‍ത്ഥങ്ങളുടെ മായാവലയത്തിന്‍റെ ഇരകള്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ്. സ്ക്കൂളുകളേയും കോളേജുകളേയും കേന്ദ്രീകരിച്ചാണ് മുഖ്യമായും വില്‍പന.
മനുഷ്യന്‍റെ ആയുസ്സ് എത്താതെയുള്ള മരണത്തിന്‍റെ മുഖ്യ കാരണം പുകവലിയും മയക്കുമരുന്നുമാണ്. ഇന്ത്യയിലെ ക്യാന്‍സര്‍ മരണങ്ങള്‍ എണ്‍പത് ശതമാനവും തൊണ്ടയിലോ വായിലോ ക്യാന്‍സര്‍ വന്നാണ് സംഭവിക്കുന്നത്. ഇതിന് മുഖ്യ കാരണം പുകവലിയാണ്. വീണ്ടു വിചാരമില്ലാത്തവരും ആര്‍ഭാടങ്ങളില്‍ മയങ്ങുന്നവരുമൊക്കെ ലഹരിക്ക് അടിമപ്പെട്ട് പോകുന്നു.
ലഹരി പദാര്‍ത്ഥം ഉപയോഗിച്ച് തുടങ്ങിയവര്‍ക്ക് അവ ഉപേക്ഷിക്കാന്‍ ഒരിക്കലും സാധിക്കില്ല. അവര്‍ ലഹരികള്‍ തുടര്‍ച്ചയായി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. അതു കൊണ്ട് തന്നെ കച്ചവടക്കാര്‍ മുഖ്യമായും കൗമാരക്കാരെ ആശ്രയിച്ചാണ് ഇത്തരം ലഹരികള്‍ കച്ചവടം നടത്തുന്നത്. പുകയിലയില്‍ നിന്നും തുടങ്ങുന്ന ലഹരിയുടെ ഉപയോഗം പിന്നീട് മദ്യവും മയക്കുമരുന്നുമായിത്തന്നെ ജീവിതം അവസാനിക്കുന്നു.
https://www.facebook.com/Malayalivartha