കസ്റ്റംസിന് പിന്നാലെ മാന്നാര്‍ സ്വദേശി ബിന്ദുവിനെ നോട്ടമിട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും! ഇടയ്ക്കിടയ്ക്ക് വിസിറ്റിങ് വിസയിൽ പോയി വന്നാൽ പിന്നെ നാട്ടുകാരെപോലും അസൂയപ്പെടുത്തും വിധം വച്ചടി വച്ചടി കയറ്റം; ദിവസവും വീട്ടിലെത്തുന്നത് അപരിചിതരായ ആളുകൾ.. പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിന്ദുവിനെ നിരീക്ഷിക്കാൻ ആശുപത്രിയിലും വീട്ടിലും പൊലീസിനെ നിയോഗിച്ചു... അടിമുടി ദുരൂഹത നിറഞ്ഞ അവരുടെ ജീവിതത്തെപ്പറ്റി നാട്ടുകാർക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ച ഗള്‍ഫില്‍നിന്നെത്തിയ മാന്നാര്‍ സ്വദേശി ബിന്ദുവിന് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചു. സ്വര്‍ണക്കടത്തിലെ കണ്ണിയാണെന്ന് സംശയിക്കുന്ന ഈ യുവതി എത്ര തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ബിന്ദു ഈ സംഘവുമായി എങ്ങനെയാണ് ബന്ധം സ്ഥാപിച്ചതെന്ന് വ്യക്തമല്ല. തിങ്കളാഴ്ച പുലര്‍ച്ചെയാണ് 15 അംഗ സംഘം മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുരട്ടിക്കാട് വിസ്മയ ഭവനത്തില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.
ദുബായില്‍ വച്ച് ഖനീഫ എന്നയാള്‍ ഒരു പൊതി തന്നെ ഏല്‍പ്പിച്ചെന്നും സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ബിന്ദു പൊലീസിനോട് പറഞ്ഞത്. പിന്നീട് സ്വര്ണമാണെന്നറിഞ്ഞപ്പോള് മാലിയില്‍ വച്ച് ഉപേക്ഷിക്കുകയായിരുന്നുവത്രേ.
പൊതി തന്റെ കൈവശമുണ്ടായിരുന്നുവെന്ന് ബിന്ദു തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഇവര്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന ദിശയിലേക്ക് അന്വേഷണ സംഘം എത്തിയത്.
നെടുമ്പാശേരിയില്‍ എത്തിയ ബിന്ദുവിനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ ഭര്‍ത്താവിനൊപ്പം മാന്നാറിലേക്ക് പോകുന്നതിനു പകരം മുണ്ടക്കയത്ത് പോയതായും സംശയിക്കുന്നു. എത്രതവണ സ്വര്‍ണം കടത്തിയെന്നും സംഘവുമായി ബന്ധപ്പെട്ടതെങ്ങനെയെന്നും എത്രകാലമായി അടുപ്പം തുടങ്ങിയിട്ടെന്നും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ദൗത്യം.
അതേസമയം സംഭവത്തിൽ, പ്രാദേശിക തലത്തിൽ ഒത്താശ ചെയ്ത രണ്ടുപേർ കൂടി കസ്റ്റഡിയിലായിരിക്കുകയാണ്. പരുമല സ്വദേശി കൊച്ചുമോൻ, മാന്നാർ സ്വദേശി ഷിഹാബ് എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം മാന്നാർ സ്വദേശി പീറ്ററിനെ അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധമുള്ള പത്തോളം പേരെ തിരിച്ചറിഞ്ഞു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. ദുബായിൽ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കോഴിക്കോട് കൊടുവള്ളിയിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊടുവള്ളിയും പൊന്നാനിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് ലഭിച്ചത്. ഇരുവരുടെയും വീടുകൾ പൊലീസ് പരിശോധിച്ചിരുന്നു.
യുവതിയുടെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മാന്നാറിലെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട ചിലർ തട്ടിക്കൊണ്ട് പോകലിന് ഒത്താശ നൽകിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബിന്ദു പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷമേ വീട്ടിലെത്തുകയുള്ളു. ഇവരെ നിരീക്ഷിക്കാൻ ആശുപത്രിയിലും വീട്ടിലും പൊലീസിനെ നിയോഗിച്ചു.
എന്നാൽ തട്ടിക്കൊണ്ടു പോയവരിൽ രണ്ടുപേർ സുഹൃത്തുക്കളും അറിയാവുന്നവരുമാണെന്ന ബിന്ദുവിന്റെ മൊഴിയും പൊലീസ് വിശകലനം ചെയ്യുകയാണ്. ദുബായിൽ നിന്ന് കൊടുത്തുവിട്ട ഒന്നരകിലോ സ്വർണം മാലിയിൽ ഉപേക്ഷിച്ചുവെന്നാണ് ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞത്.
ഫനീഫ എന്ന സുഹൃത്ത് കൊടുത്തിവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്. വിമാനത്തിൽ കയറിയശേഷമാണ് സ്വർണമാണ് പൊതിക്കുള്ളിലെന്ന് അറിയുന്നത്. മാലി എയർപോർട്ടിൽ എത്തിയപ്പോൾ പേടിച്ച് അതവിടെ ഉപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
താൻ നിരപരാധിയാണെന്ന് മനസിലായപ്പോഴാണ് അക്രമിസംഘം വഴിയിൽ ഇറക്കിവിട്ടതെന്നും ഇതിനിടെ പുതിയ ചുരിദാറും ആയിരം രൂപയും വാങ്ങി നൽകിയെന്നും ബിന്ദു പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയവരുമായി ഏതെങ്കിലും തരത്തിൽ ബിന്ദു ധാരണ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്.
ചെങ്ങന്നൂർ ഡിവൈ എസ്.പി ആർ.ജോസിന്റെ നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. എന്നാൽ ഈ തട്ടിക്കൊണ്ടുപോകൽ സംഭവം കസ്റ്റംസിന് പുറമേ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ഇന്നലെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ റീജണൽ ഓഫീസൽ അറിയിച്ചിട്ടുണ്ട്. ബിന്ദു ആറ് തവണ സ്വർണം കടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
എട്ട് മാസത്തിനിടെ രണ്ട് തവണ സംഘത്തിന് കൈമാറാൻ പൊതിക്കെട്ട് കൊണ്ടുവന്നെന്നു ബിന്ദു പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നു. ഇത് സ്വർണ്ണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ കൊണ്ടുവന്നത് സ്വർണ്ണമാണെന്ന് അറിഞ്ഞതോടെ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് ബിന്ദുവിന്റെ മൊഴി.
മാന്നാറിലെ പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്ന ബിനോയ്- ബിന്ദു ദമ്ബതികള്‍ രണ്ട് വര്‍ഷം മുമ്ബാണ് മാന്നാര്‍ പഞ്ചായത്ത് ഓഫീസിനു സമീപം സ്വന്തമായി സ്ഥലവും വീടും വാങ്ങി താമസമാക്കിയത്. പ്രദേശവാസികളുമായി വലിയ അടുപ്പം ഇല്ലായിരുന്നു. സ്വകാര്യ ധനകാര്യ ബാങ്കില്‍ നിന്ന് 30ലക്ഷം രൂപ വായ്പ എടുത്താണ് വീടു വാങ്ങിയത്. കൊവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായി.
വായ്പ അടയ്ക്കാനായി സ്വര്‍ണം വില്‍ക്കാനുള്ള സാദ്ധ്യതയും പൊലീസ് അന്വേഷിക്കുന്നു. ബിനോയിയുടെയും ബിന്ദുവിന്റെയും അച്ഛനമ്മമാരും മകളും സഹോദരങ്ങളും ഉള്‍പ്പെടുന്ന കൂട്ടുകുടുംബമാണ് ഇവരുടേത്. നാട്ടില്‍ കഴിയുന്ന ബിനോയ് പലപ്പോഴും മുണ്ടക്കയത്ത് പോകാറുണ്ട്.
ബിന്ദുവിനെയും ബിനോയിയെയും അന്വേഷിച്ച് പലപ്പോഴും അപരിചിതര്‍ എത്തിയിരുന്നെങ്കിലും സംശയം തോന്നിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കോട്ടയം സ്വദേശിയായ ബിനോയ് ആറ് വര്‍ഷം മസ്ക്കറ്റില്‍ കാര്‍വാഷ് സ്ഥാപനം നടത്തിയിരുന്നു. അത് നഷ്ടത്തിലായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി.
പിന്നീട് മൂന്നു വര്‍ഷം ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തു. അതിനുശേഷം അഞ്ചു വര്‍ഷം ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവര്‍ ആയി ജോലിനോക്കുമ്ബോഴാണ് കൊവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായത്. എട്ട് മാസം മുമ്ബ് ബിനോയിയും തുടര്‍ന്ന് ബിന്ദുവും നാട്ടിലെത്തി. രണ്ട് മാസത്തിനു ശേഷം ബിന്ദു വിസിറ്റിംഗ് വിസയില്‍ ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാഷ്യറായി ജോലിചെയ്തസ്ഥാപനത്തിലെക്ക് പോയി.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേന്നാള്‍ മടങ്ങിയെത്തിയ ഇവര്‍ ജനുവരിയില്‍ വീണ്ടും വിസിറ്റിംഗ് വിസയില്‍ ദുബായിലേക്ക് മടങ്ങി. എന്നാല്‍, ജോലി ലഭിച്ചില്ലത്രേ. 40 ദിവസത്തിനു ശേഷം നാട്ടിലേക്ക് 19ന് മടങ്ങിവരുമ്ബോഴാണ് മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘം ഒന്നരക്കിലോ സ്വര്‍ണം കൊടുത്തുവിട്ടത്.
https://www.facebook.com/Malayalivartha