117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്ററുകള്‍... സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്‌ഫോടകവസ്തുക്കള്‍ കണ്ട് അമ്പരന്ന് അന്വേഷണ സംഘം! കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് രമണിയെ കയ്യോടെ പൊക്കിയതോടെ പുറത്ത് വരുന്നത്....
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്നും സ്‌ഫോടക വസ്തു പിടിച്ചെടുത്ത കേസ് പോലീസിന് കൈമാറുമെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്). തമിഴ്‌നാട് സ്വദേശിനി രമണിയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.
ഇവര്‍ ഇരുന്ന സീറ്റിന്റെ അടിയില്‍ നിന്നാണ് ഇവ ലഭിച്ചത്.
117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്ററുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. യുവതി കുറ്റസമ്മതിച്ചു.
കിണര്‍ പണിക്ക് കൊണ്ടുവന്നതാണെന്നാണ് യുവതിയൂടെ മൊഴി. തലശേരിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇവ. ഏതാനും മാസങ്ങളായി ഇവിടെ ജോലി ചെയ്യുകയാണെന്നും യുവതി പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ട്രെയിനുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ഊര്‍ജിതമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി പുലര്‍ച്ചെ നാല് മണിയോടെ 02685 നമ്ബര്‍ ചെന്നൈ-മംംലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
https://www.facebook.com/Malayalivartha