സഹോദരനെയും സഹോദരിയുടെ ഭാര്യയെയും ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത് ഒരു വയസുള്ള മകന്റെ കണ്മുൻപിൽ വെച്ച്; അലറി കരഞ്ഞ മകന്റെ കൈകാലുകള്‍ മുറിച്ചുമാറ്റി; നാട്ടുകാർ ഓടികൂടിയതോടെ അമ്മയ്‌ക്കൊപ്പം കടന്നുകളഞ്ഞ് യുവാവ്; നൗഷാദിനെ പിടികൂടുന്നതിനായി വലവിരിച്ച് പോലീസ്... മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച്ചയിൽ പകച്ച് നാട്ടുകാർ....
ഉത്തര്‍പ്രദേശില്‍ സഹോദരനെയും സഹോദരന്റെ ഭാര്യയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി.
സഹോദരന്റെ ഒരു വയസുള്ള കുട്ടിയുടെ കൈകാലുകള്‍ യുവാവ് മുറിച്ചു മാറ്റിയതായും പൊലീസ് പറയുന്നു. ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
ഭാദോഗിയിലാണ് സംഭവം. 42 വയസുള്ള ജമീല്‍, 38 വയസുള്ള റൂബി എന്നി ദമ്ബതികളാണ് സഹോദരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് പറയുന്നു.
കജിയാന സ്വദേശിയായ നൗഷാദാണ് ആക്രമണം നടത്തിയത്. ഇറച്ചിവെട്ടുകാരനാണ് നൗഷാദ്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ വച്ചാണ് സംഭവം നടന്നത്.
കുടുംബത്തില്‍ തര്‍ക്കത്തെ തുടര്‍ന്ന് കുപിതനായ നൗഷാദ് മൂവരെയും ആക്രമിക്കുകയായിരുന്നു.
ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
സഹോദരനെയും സഹോദരിയുടെ ഭാര്യയെയും ആക്രമിച്ച ശേഷം ഒരു വയസുള്ള കുട്ടിക്ക് നേരെ യുവാവ് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കുട്ടിയുടെ കൈകാലുകള്‍ മുറിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ അമ്മയ്‌ക്കൊപ്പം ഒളിച്ചോടിയ നൗഷാദിനെ പിടികൂടുന്നതിനുള്ള ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha