Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ക്വാഡ് സഖ്യത്തെ ന്യായീകരിച്ച് ഇന്ത്യന്‍ കരസേന മേധാവി എം.എം. നരവനെ; ചൈനയെ കൊല്ലാന്‍ അല്ല; ചട്ടകൂടായി ചൈനയെ പ്രതിരോധിക്കുക; യുദ്ധനീക്കങ്ങളെ അതേനാണയത്തില്‍ നേരിടാനൊരുങ്ങി ഇന്ത്യ ; ഇന്ത്യയോട് യുദ്ധ കാഹളം മുഴക്കി ചൈന

31 MAY 2021 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചൈന ഉയര്‍ത്തുന്ന നിരന്തരമായ ഏറ്റവും വലിയ തിരിച്ചടിയായി കാണുന്നത് ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളടങ്ങുന്ന ചതുര്‍ഭുജ സഖ്യത്തെയാണ്. ഈ ക്വാഡ് സംബന്ധിച്ച് ചൈനയുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ചൈന പറയുന്നത് ഈ ക്വാഡ് സഖ്യത്തിന് ദുരുദ്യേശം ഉണ്ടെന്നാണ്. ഇതിലൂടെ ലോകരാജ്യങ്ങളെ വരെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചൈന. എന്നാല്‍ ഈ ക്വാഡ് സഖ്യത്തിലൂടെ ചൈനയെ കൊല്ലാന്‍ അല്ല .മറിച്ച് വ്യത്യസ്തമായ രീതിയില്‍ തിരഞ്ഞ് ഒരു ചട്ടകൂടായി ചൈനയെ പ്രതിരോധിക്കുകയാണ് .

ക്വാഡ് സഖ്യത്തെ ന്യായീകരിച്ച് ഇന്ത്യന്‍ കരസേന മേധാവി എം.എം. നരവനെ രംഗത്ത്. ഇതൊരു സൈനീക സഖ്യമായി ചിത്രീകരിക്കുന്നത് ശരിയല്ലായെന്നും ചതുര്‍ഭുജ സഖ്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ക്വാഡ് സൈനിക സഖ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇന്തോ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഒരു ബഹുമുഖ ഗ്രൂപ്പ് മാത്രമാണിത്. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പാണ് ക്വാഡ്. ഇന്തോ-പസഫിക് ചൈനയുടെ വര്‍ധിച്ചുവരുന്ന ഇടപെടലിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സഖ്യം പിറന്നത്. ചൈനയാണ് പ്രധാനമായും ഈ സഖ്യത്തെ വിമര്‍ശിക്കുന്നത്. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള സമഗ്ര സംഭാഷണത്തിന് ക്വാഡ് ഭീഷണിയാവുമെന്ന് റഷ്യയും അഭിപ്രായപ്പെടുന്നു.

ഇന്ത്യയും ഓസ്‌ട്രേലിയയും അമേരിക്കയും ജപ്പാനും അടങ്ങുന്ന നാല് രാജ്യങ്ങളുടെ തന്ത്ര പ്രധാന കൂട്ടായ്‌മയാണ് ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ് അഥവാ ക്വാഡ്. 2004ൽ ലോകത്തെയാകെ പിടിച്ചു കുലുക്കിയ സുനാമി എന്ന ദുരന്തത്തിന് ഇരകളായ ജനങ്ങൾക്ക് സഹായമെത്തിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു സംയുക്ത സംഘത്തിന് രൂപം കൊടുക്കാൻ കാരണമായത്. 2007 മുതല്‍ ഈ ആശയം കടലാസില്‍ മാത്രം ഒതുങ്ങി കിടക്കുകയായിരുന്നു. എന്നാല്‍ ഇന്‍ഡോ-പസഫിക് മേഖലയിലെ ചൈനയുടെ ആക്രമണോത്സുകമായ നിലപാടുകള്‍ ഈ ആശയത്തിന് ജീവന്‍ നൽകുകയും അത് ക്വാഡ് ഉയർന്നു വരുന്നതിലേക്ക് നയിക്കുകയും ചെയ്തു. 2017 മുതല്‍ വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ ഫലം കൂടിയാണ് ഈ തന്ത്രപരമായ വേദി.

നാലു രാജ്യങ്ങളുടെയും തലവൻമാര്‍ നടത്തിയ സംയുക്ത പ്രഖ്യാപനത്തില്‍ ചൈനയുടെ പേര് എടുത്തു പറയുന്നില്ല. എന്നാല്‍ ആ പ്രഖ്യാപനത്തിൽ തങ്ങളുടെ അജണ്ട വളരെ അധികം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. വസുദൈവ കുടുംബകം അഥവാ ലോകമേ തറവാട് എന്ന തത്വശാസ്ത്രപരമായ വീക്ഷണത്തില്‍ ഊന്നി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്വാഡിനെ സ്വാഗതം ചെയ്തത്. കൊവിഡ് വാക്‌സിൻ നിർമാണത്തിനായി മുൻകൈ എടുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് രാജ്യം നടത്തുന്ന ഇടപെടലുകളും പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതുമെല്ലാം ആഗോള തലത്തില്‍ ഇന്ത്യക്ക് അഭിനന്ദനം നേടി കൊടുക്കുന്നതായും അദ്ദേഹം പറഞ്ഞു.

സൈനിക, പ്രതിരോധ സഹകരണത്തില്‍ മാത്രം ഒതുങ്ങാത്തതും എന്നാല്‍, മേഖല നേരിടുന്ന എല്ലാ സുരക്ഷാ വെല്ലുവിളികളും ഉള്‍ക്കൊള്ളുന്നതുമായ നിലവിലെ പ്രതിസന്ധികളെ നേരിടുന്നതില്‍ സഹകരണം ശക്തിപ്പെടുത്തുമെന്നാണ് മാര്‍ച്ചില്‍ നടന്ന ആദ്യത്തെ ക്വാഡ് ഉച്ചകോടിയില്‍ തീരുമാനിച്ചതെന്ന് കരസേന മേധാവി പറയുന്നു. ക്വാഡ് ലക്ഷ്യമിടുന്നത്, സ്വതന്ത്രമായ ഇന്തോ-പസഫിക്കിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവും സാമ്പത്തികവുമായ ആഘാതം, കാലാവസ്ഥാ വ്യതിയാനം, സൈബര്‍ സ്പേസ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് , തീവ്രവാദ വിരുദ്ധത, മാനുഷിക സഹായം, ദുരന്തം എന്നിങ്ങനെയുള്ള നിരവധി പ്രവര്‍ത്തനങ്ങളും ക്വാഡിന്‍റെ പരിധിയിലുണ്ടെന്നും കരസേനാ മേധാവി പറഞ്ഞു.

46.3 കോടി ഡോസ് പ്രതിരോധ വാക്‌സിൻ കയറ്റുമതി ചെയ്യാനും വിതരണം ചെയ്യാനുമായി ചൈന തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയത്ത് ഇന്‍ഡോ-പസഫിക് മേഖലയിലുള്ള 24 രാജ്യങ്ങളിലേക്കായി 100 കോടി ഡോസ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യാനാണ് ക്വാഡ് പദ്ധതിയിടുന്നത്. ജപ്പാനും അമേരിക്കയും നൽകുന്ന സാമ്പത്തിക സഹായത്തിന്‍റെയും ഓസ്‌ട്രേലിയ ലഭ്യമാക്കുന്ന ഗതാഗത സൗകര്യങ്ങളുടെയും പിൻബലത്തിൽ 100 കോടി ഡോസ് പ്രതിരോധ വാക്‌സിൻ നിർമിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഭാവിയിലെ സാങ്കേതിക വികസനങ്ങള്‍ സംയുക്ത താത്‌പര്യങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നതായിരിക്കണമെന്നും ക്വാഡ് തീരുമാനം എടുത്തിട്ടുണ്ട്. സാമ്പത്തികമായും വാണിജ്യപരമായും സൈനികപരമായും ശക്തരായി മാറിയിരിക്കുന്ന ചൈനയുടെ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ശക്തമായ ഒരു ചുവടു വയ്‌പ്പായി ക്വാഡ് മാറും എന്നത് ഉറപ്പ് തന്നെയാണ്.

ക്വാഡ് വേദിയിലെ നാല് അംഗങ്ങളില്‍ നാറ്റോ സഖ്യത്തില്‍പ്പെടാത്ത ഏക രാജ്യമാണ് ഇന്ത്യ. ചൈനയുമായി വളരെ അധികം ദൈര്‍ഘ്യമുള്ള അതിര്‍ത്തി പങ്കിടുന്ന ഇന്ത്യ നിരവധി പ്രശ്‌നങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ചൈന തങ്ങളുടെ വിശാലമാക്കല്‍ നയം ശക്തിപ്പെടുത്തിയത് സംഘര്‍ഷങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയും ചെയ്തു. അയല്‍രാജ്യങ്ങളെ ഒരു പോരാട്ടത്തിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണ് ചൈന. സ്വന്തം കരുത്തിന് തുല്യമാം വിധം ലാളിത്യമുള്ളവരുമായിരിക്കണം രാജ്യത്തിന്‍റെ നേതൃത്വം എന്ന് ഡെങ്ങ് സിയാവോ പിങിന്‍റെ വാക്കുകളെ പൂര്‍ണമായും ലംഘിക്കുന്ന നടപടികളാണ് ചൈന ഇപ്പോൾ പിന്തുടർന്നു കൊണ്ടിരിക്കുന്നത്.അധികാരത്തില്‍ എത്തിയ സമയത്ത് ഒരു പുതിയ പഞ്ചശീല തത്വം കൊണ്ടു വരണമെന്ന് ആഹ്വാനം ചെയ്ത വ്യക്തിയാണ് ചൈനയുടെ പരമാധികാരിയായ ഷീ ജിന്‍ പിങ്. എന്നാല്‍ ബെല്‍റ്റ് ആന്‍റ് റോഡ് ഇനീഷേറ്റീവില്‍ പങ്കുചേരുവാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ അദ്ദേഹത്തിന്‍റെ സ്വരവും സ്വഭാവവും മാറി.

2017ല്‍ തങ്ങൾ കൂടി ചേര്‍ന്നുണ്ടാക്കിയ കരാര്‍ ലംഘിച്ചു കൊണ്ട് ചൈനയാണ് ഡോക്ലാം പ്രതിസന്ധി സൃഷ്ടിച്ചത്. വുഹാനിലും മഹാബലിപുരത്തും നടന്ന ഉച്ചകോടികളില്‍ ഊഷ്‌മളതയും സൗഹാര്‍ദവും പ്രകടിപ്പിച്ച ചൈന പിന്നീട് ലഡാക്കില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാൻ ഒരുങ്ങുകയും ചെയ്തു. 14 രാജ്യങ്ങളുമായി 22000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ചൈന, ഈ 14 രാജ്യങ്ങളുമായും അതിര്‍ത്തി തര്‍ക്കങ്ങളിലും ഏര്‍പ്പെട്ടു കൊണ്ടിരിക്കുകയാണ് ഇന്ന്. അരുണാചല്‍പ്രദേശില്‍ തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ച് ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് ചൈന. അതോടൊപ്പം മ്യാൻമറിലും ബംഗ്ലാദേശിലും ശ്രീലങ്കയിലും മാലി ദ്വീപിലും പാക്കിസ്ഥാനിലും നാവിക താവളങ്ങള്‍ കെട്ടിപടുത്തു കൊണ്ട് ഇന്ത്യയുടെ കഴുത്തിനു ചുറ്റും ഒരു നിര എതിരാളികളെ കുരുക്കുപോലെ മുറുക്കി വയ്‌ക്കുകയും കൂടി ചെയ്യുന്നു.

ദക്ഷിണ ചൈന കടലിനു മേലുള്ള എല്ലാ അധികാരങ്ങളും ചരിത്രപരമായി തങ്ങളുടേതാണെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന ചൈന അവിടെ കൃത്രിമ ദ്വീപുകളും സൈനിക താവളങ്ങളും സ്ഥാപിക്കുന്നുണ്ട്. ഈ പ്രക്രിയയിലൂടെ അന്താരാഷ്ട്ര ട്രിബൂണലിന്‍റെ ഉത്തരവിനെയും ചൈന ലംഘിക്കുകയാണ്.ബീജിങിന്‍റെ ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ക്വാഡ് പോലുള്ള ഒരു വേദി ഉയര്‍ന്നു വന്നിരിക്കുന്നു എന്നതില്‍ ഒട്ടും തന്നെ അദ്‌ഭുതപ്പെടേണ്ടതില്ല. നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍റെ ഒരു ഏഷ്യന്‍ രൂപമാണ് ക്വാഡ് എന്നാണ് ചൈന പറയുന്നത്. ബ്രിക്‌സും ഷാങ്‌ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനും പോലെയുള്ള വേദികളില്‍ ഇന്ത്യ ശക്തിയായി മാറിയിരിക്കുന്നു എന്നും അവര്‍ പ്രഖ്യാപിക്കുന്നുണ്ട്. ചൈനയെ പ്രതിരോധിക്കുന്നതിനായി ക്വാഡ് എന്ന സംയുക്ത വേദിയെ ജനാധിപത്യ രാഷ്ട്രങ്ങളുടെ ഒരു സഖ്യമാക്കി മാറ്റുന്നതിനു വേണ്ടി ഇന്ത്യയ്‌ക്ക് അതിശക്തമായ ഒരു പിന്തുണ അടിത്തറയായി ഉയര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. വിയറ്റ്‌നാമിനോട് ചേര്‍ന്ന് കിടക്കുന്ന പല ആളില്ലാ ദ്വീപുകളും അനധികൃതമായി പിടിച്ചെടുത്ത് അവിടെ സൈനിക പ്രസ്ഥാനങ്ങളും മിസൈല്‍ ലോഞ്ചറുകളും സ്ഥാപിച്ചുകൊണ്ട് പരസ്യമായ ഭീഷണി സൃഷ്ടിക്കുന്നതാണ് ചൈനയുടെ നയം. അവസാനം ഇന്ത്യയോടാണ് ചൈന യുദ്ധ കാഹളം മുഴക്കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. യുദ്ധനീക്കങ്ങളെ അതേനാണയത്തില്‍ നേരിടാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ചൈന പ്രതിസന്ധിയിലാണ്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (10 minutes ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (3 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (4 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (4 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (4 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (4 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (4 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (5 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (5 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (5 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (11 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (12 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (12 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (12 hours ago)

Malayali Vartha Recommends