ശത്രുവായാലും മിത്രമായാലും ചതിക്കും ചൈന; പാക്കിസ്ഥാനെ തേച്ച് ഒട്ടിച്ച് ചൈന; പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും കടബാധ്യതയെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടും ചൈനയുമായുള്ള ബന്ധത്തെ പാകിസ്ഥാന്‍ വിലമതിക്കുന്നു....
ശത്രുവായാലും മിത്രമായാലും ചതിക്കുന്നത് ചൈനയുടെ ഒരു പോളിസിയാണ്. ഇപ്പോള്‍ പാക്കിസ്ഥാനെ തേച്ച് ഒട്ടിച്ചിരിക്കുകയാണ് ചൈന. എക്കാലത്തും കൂടെ നിന്ന പാകിസ്ഥാനാണ് ചൈന പണികൊടുത്തത്. പാകിസ്ഥാന്റെ കാലാവസ്ഥാ സഖ്യകക്ഷിയായ ചൈന 3 ബില്യൺ ഡോളർ ബാധ്യതകൾ പുതുക്കാൻ വിസമ്മതിച്ചതിനാൽ പാപ്പരായി മാറിയിരിക്കുകയാണ് പാക് ഭരണകൂടം....എത്ര കിട്ടിയാലും പാകിസ്ഥാന്‍ പഠിക്കില്ല. ചൈനയെ വീണ്ടും തലയില്‍ കൊണ്ടു നടക്കുകയാണ് പാകിസ്ഥാന്‍. ഇപ്പോള്‍ തന്നെ ചൈന പാകിസ്ഥാന് എട്ടിന്‍റെ പണിയാണ് കൊടുത്തിരിക്കുന്നത്. സാമ്പത്തിക മുന്നേറ്റങ്ങൾക്കായി ലോകരാജ്യങ്ങൾ ഒന്നടങ്കം മത്സരിക്കുകയാണ്. ഈ അവസരം മുതലെടുക്കുന്ന ചൈന വികസ്വരരാജ്യങ്ങളുടെ വിവിധ പദ്ധതികൾക്കായി ആനുകൂല്യ വായ്പകളുടെ രൂപത്തിൽ കോടിക്കണക്കിന് ഡോളർ വിതരണം ചെയ്യുന്നു. കുറഞ്ഞ വായ്പാ വാഗ്‌ദാനത്തോടൊപ്പം ഗണ്യമായ നിക്ഷേപവും ഉൾപ്പെടുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വികസ്വര രാജ്യങ്ങൾക്ക്, വായ്പയുടെ തിരിച്ചടവ് അസാധ്യമാണ്. ഇതിലൂടെ ചൈനയ്ക്ക് കടാശ്വാസത്തിന് പകരമായി ആനുകൂല്യങ്ങളോ നേട്ടങ്ങളോ ആവശ്യപ്പെടാൻ അവസരം ലഭിക്കുന്നു. ഇത്തരത്തിൽ കടാശ്വാസം നൽകാൻ ചൈന വിസമ്മതിച്ചതിനാൽ പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇതിനിടെ ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ യുടെ നിര്‍മ്മാണ പദ്ധതികള്‍ സ്തംഭിച്ചിരിക്കുകയാണ്. എന്നാല്‍ ഇത്രയധികം കടബാധ്യതയെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടും ചൈനയുമായുള്ള ബന്ധത്തെ പാകിസ്ഥാന്‍ വളരെയധികം പ്രധാന്യം നല്‍കുകയാണ്. എത്ര കിട്ടിലായാലും പാകിസ്ഥാന്‍ പഠിക്കില്ലയെന്നു തന്നെ.
ഇത് പോലെ ചൈന ആവശ്യപ്പെടുന്ന ഇളവുകളും വലുതാണ്. കടാശ്വാസത്തിന് പകരമായി ചൈനയ്ക്ക് ആവശ്യപ്പെടാവുന്ന നിരവധി ഗുണങ്ങളോ ആനുകൂല്യങ്ങളോ ഉണ്ട്. ഹംബാന്റോട്ട തുറമുഖ പദ്ധതിയുടെ നിയന്ത്രണം 99 വർഷത്തേക്ക് ചൈനയ്ക്ക് കൈമാറാൻ ശ്രീലങ്ക നിർബന്ധിതരായത് ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്. എതിരാളിയായ ഇന്ത്യയുടെ പടിവാതിൽക്കൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന തുറമുഖത്തിന്റെ നിയന്ത്രണത്തിനും വാണിജ്യ, സൈനിക ജലപാതയിലൂടെ തന്ത്രപരമായ ചുവടുപിടിക്കുന്നതിനും ഇത് ചൈനയെ സഹായിച്ചു. മാത്രവുമല്ല ചൈന ജിബൂട്ടിയിൽ ആദ്യത്തെ സൈനിക താവളം നിർമ്മിക്കുകയും ചെയ്തു. കോടിക്കണക്കിന് ഡോളർ കടത്തിന് പകരമായി അംഗോള ചൈനയ്ക്ക് ക്രൂഡ് ഓയിൽ നൽകിയത് അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏൽപ്പിച്ചിരുന്നു.
എന്നാല്‍ ഇതിനുമുന്‍പും ചൈനയുടെ കൊടും ചതി കാരണം പാക്കിസ്ഥാന് 1100 കോടി ഡോളറിന്റെ കടക്കെണിയിലേക്ക് വീഴേണ്ടി വന്നിരുന്നു. മുൻപേ തന്നെ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്ന സര്‍ക്കാരിനെ ഒന്നുകൂടി കടക്കെണിയില്‍ ആക്കുന്നതാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന നടത്തിയ തിരിമറി.630 മില്യണ്‍ ഡോളറാണ് ചൈന വെട്ടിച്ചതായി ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ കണ്ടെത്തിയത്.പാക് സര്‍ക്കാര്‍ സാമ്പത്തിക ബാധ്യതകളിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ ഊര്‍ജ്ജ മേഖലയിലുള്ള നഷ്ടങ്ങളെ കുറിച്ച് പഠിക്കുന്നതിനായി ഒമ്പതംഗ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് പവര്‍ പ്രോജക്ടിന്റെ മറവില്‍ ചൈന ഒരുക്കിയ കെണി തിരിച്ചറിയുന്നത്.1100 കോടി ഡോളറിന്റെ സാമ്പത്തിക ബാധ്യതയാണ് പാക് സര്‍ക്കാരിന് ഇതുമൂലം ഉണ്ടായിട്ടുള്ളത്.100 ബില്യണ്‍ പാകിസ്താന്‍ രൂപയുടെ അഴിമതി പദ്ധതിയില്‍ നടന്നിട്ടുണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഈ തുക പദ്ധതിയുടെ ചുമതല വഹിക്കുന്ന ചൈനയുടെ സ്വകാര്യ വൈദ്യുതി ഉത്പാദന കമ്പനികളില്‍ നിന്നും തിരിച്ച് വാങ്ങാനും സമിതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പദ്ധതിക്ക് മുന്‍പായി പാകിസ്താനുമായി ഉണ്ടാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങള്‍ സ്വകാര്യ കമ്പനികള്‍ ലംഘിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.അന്വേഷണ ശേഷം അഴിമതി വ്യക്തമാക്കുന്ന 278 പേജുള്ള റിപ്പോര്‍ട്ടും സമിതി സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 100 ബില്യണ്‍ പാക്കിസ്ഥാന്‍ കറന്‍സിക്ക് തുല്യമായ വെട്ടിപ്പ് പദ്ധതിയില്‍ നടന്നിട്ടുണ്ടെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ചൈനീസ് സ്വകാര്യ വൈദ്യുതി ഉത്പ്പാദന കമ്പനിയാണ് ഈ തുക ഇത്രയും വെട്ടിച്ചിരിക്കുന്നത്. 2 മുതല്‍ 15 ബില്യണ്‍ പാകിസ്താനി രൂപ ചിലവുള്ള പ്രവര്‍ത്തനങ്ങള്‍ക്ക ഏകദേശം 350 ബില്യണ്‍ രൂപവരെ കമ്പനികള്‍ സര്‍ക്കാരില്‍ നിന്നും ഈടാക്കിയിട്ടുണ്ട്. കോയല്‍ പവര്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി യഥാര്‍ത്ഥ തുകയില്‍ നിന്നും 30 ബില്യണ്‍ അധിക തുകയാണ് കമ്പനികള്‍ ഈടാക്കിയിരിക്കുന്നത്. ദൈനംദിന ഓഡിറ്റിംഗ് നടത്താനുള്ള കരാറില്‍ കമ്പനികള്‍ ഒപ്പുവെച്ചിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പദ്ധതിയില്‍ ഉണ്ടായ അഴിമതി പാകിസ്താന്റെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിയാക്കിയിരിക്കുകയാണ്.
കൂടാതെ പാകിസ്താന്റെ തന്ത്രപ്രധാനമായ രണ്ടു ദ്വീപുകള്‍ ചൈന കീഴടക്കിയിരുന്നു. നേപ്പാളിന്റെ ഭൂമി അനധികൃതമായി കയ്യടക്കിയതിനു പിന്നാലെ ഇന്ത്യയെ ചുറ്റിപറ്റിയുള്ള പാകിസ്ഥാന്‍റെ രണ്ട് ദ്വീപുകള്‍ കൂടി ചൈന സ്വന്തമാക്കി. ബുണ്ടല്‍, ബുഡോ ദ്വീപുകളാണ് പാകിസ്ഥാന്‍ ചൈനയ്ക്ക് കൈമാറിയത്.ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ദ്വീപ് കൈമാറ്റമെന്നായിരുന്നു പാകിസ്ഥാന്‍റെ വാദം. ഇത്രയൊക്കെ ചൈന പാകിസ്ഥാനിട്ട് കൊടുത്തിയിട്ടും ഇപ്പോഴും ചൈനയെ തലയിലെടുത്ത് വച്ചിരിക്കുകയാണ് പാകിസ്ഥാന്...
https://www.facebook.com/Malayalivartha