ആറ്റിങ്ങലില്‍ പട്ടാപകൽ നടുറോഡിൽ കാമുകനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത് ഭർത്താവ് ഇരുവരുടെയും ബന്ധം കയ്യോടെപൊക്കിയപ്പോൾ... കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായ നിധീഷിനെ ഒഴിവാക്കാന്‍ വേണ്ടി ലക്ഷ്മിയുടെ മാസ്റ്റർ പ്ലാൻ; കുഞ്ഞിനെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തി... യുവതിയും ഭര്‍ത്താവും അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....
പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനവൂര്‍ അജിത്ത് ഭവനില്‍ ലക്ഷ്മിയെയാണ് (26) പോലീസ് അറസ്റ്റ് ചെയ്തത്.
മംഗലപുരം ഇടവിളാകം നിജേഷ് ഭവനില്‍ നിധീഷിനാണ് (26) കുത്തേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോരാണി ജംഗ്ഷന് സമീപമാണ് ആക്രമണം നടന്നത്. കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന ലക്ഷ്മിയുടെ ഭര്‍ത്താവ് അജീഷ് പോലീസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്.
ലക്ഷ്മിയും നിധീഷും അടുപ്പത്തിലായിരുന്നു. ഇത് ഭര്‍ത്താവ് അറിഞ്ഞതോടെ കുടുംബ കലഹമായി. കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായ നിധീഷിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കുത്തിയതെന്നാണ് ലക്ഷ്മി പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
സംഭവസ്ഥലത്തുനിന്നും രണ്ടരവയസ്സുള്ള കുഞ്ഞുമായി അജീഷ് ബൈക്കില്‍ രക്ഷപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. അന്വേഷണത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളും ക്രിമിനല്‍േക്കസുകളില്‍ പ്രതിയുമാണ് അജീഷെന്ന് വ്യക്തമായിട്ടുണ്ട്.
അജീഷിന്റെ കുഞ്ഞിനെ ഇയാളുടെ സഹോദരന്റെ വീട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ അവിടെ ഏല്‍പ്പിച്ച ശേഷം ബൈക്കില്‍ എങ്ങോട്ടോ പോയതായി ഈ വീട്ടിലുള്ളവര്‍ പോലീസിനെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ ഇയാള്‍ കസ്റ്റഡിയിലായതായാണ് സൂചന. അപകടനില പൂര്‍ണമായും തരണം ചെയ്താല്‍ നിധീഷിന്റെ മൊഴിയും പോലീസെടുക്കും.
https://www.facebook.com/Malayalivartha