മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന, മദ്യം ഉള്‍പ്പെടുന്ന ബാച്ചിലര്‍ പാര്‍ട്ടിയുടെ ചെലവ് മൊത്തം സഹോദരിയെ ഏൽപ്പിച്ചു! തുക താങ്ങാനാകാത്തതിനാൽ ഏറ്റെടുത്ത് വരന്റെ അമ്മ .. എന്നാൽ അവസാനം പണി കിട്ടിയതോ, അതിഥികള്‍ക്ക് ചിക്കന്‍ പീസ് കുറഞ്ഞെന്നു പറഞ്ഞ്; വിവാഹത്തിനെത്തിയവരുടെ പ്രതികരണം വധുചെയ്തത് അറിഞ്ഞാൽ ഞെട്ടി പോകും
വിവാഹം എന്നത് ഏറ്റവും പ്രയാസമേറിയതും അതുപോലെ ചെലവേറിയതുമായ ആഘോഷമാണ്. ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങള്‍ നൽകാനും, മദ്യം വിളമ്പുക എന്നതും ഭീമമായ സംഖ്യ ചെലവ് വരുത്തിത്തീര്‍ക്കാന്‍ കാരണമാകും.
എന്നാല്‍ ഭാര്യയുടെ വീട്ടുകാര്‍ ഒരു രൂപ പോലും ചെലവാക്കാതെ വരന്റെ വീട്ടുകാരെ ചൂഷണം ചെയ്യുന്ന അവസ്ഥയെ കുറിച്ചാണ് ഇപ്പോള്‍ റെഡിറ്റില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. മെയ് 29 ന് Artsy girl എന്ന റെഡിറ്റ് യുസര്‍ ആണ് ഒരു വരന്റെ അമ്മ പങ്ക് വെച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്‌തത്.
വിവാഹം എന്ന പേടി സ്വപ്നത്തിന്റെ ഭാഗമാകില്ല എന്ന കുറിപ്പോടെയാണ് യുവതി സംഭവത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്. വധു തന്റെ ഭര്‍തൃ സഹോദരിയെയാണ് മെയ്ഡ് ഓഫ് ഓണര്‍ (പാചകക്കാരി) ആയി തെരഞ്ഞെടുത്തത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന, മദ്യം ഉള്‍പ്പെടുന്ന ബാച്ചിലര്‍ പാര്‍ട്ടിയുടെ ചെലവ് മൊത്തം സഹോദരിയുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ അവള്‍ക്ക് ഇത്രയും വലിയ തുക താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായതു കൊണ്ട് ഭര്‍ത്താവിന്റെ അമ്മയാണ് ഈ ചെലവ് വഹിച്ചത്.
എന്നാല്‍ ഇത്രയും വലിയ സംഖ്യ ചെലവഴിച്ചതിനു ശേഷവും പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ല എന്ന പരാതിയുമായി ഭര്‍ത്താവിന്റെ അമ്മ രംഗത്തെത്തി. വധുവിന്റെ അമ്മയെ ക്ഷണിച്ചിട്ട് എന്ത് കൊണ്ട് തന്നെ വിളിച്ചില്ല എന്നാണ് അവര്‍ പരാതിപ്പെട്ടത്.
ചര്‍ച്ചില്‍ വെച്ച് നടക്കുന്ന പരിപാടിക്കുള്ള ചെലവും വഹിക്കുന്നത് ഭര്‍ത്താവിന്റെ അമ്മ തന്നെയാണ്. മൊത്തത്തില്‍ വിവാഹ ചടങ്ങുമായി ബന്ധപെട്ടു ഏകദേശം 10,000 ഡോളര്‍ (7 ലക്ഷം രൂപ) ഇവര്‍ക്ക് ചെലവായിട്ടുണ്ട്.
അതേസമയം വധുവിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഒരു നന്ദി വാചകം പോലും ലഭിച്ചിട്ടില്ല എന്നും വരന്റെ കുടുംബം പറയുന്നു. ഏകദേശം 200 ലധികം പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇതിന്റെ പുറമെയാണ് ബാച്ച്‌ലര്‍ പാര്‍ട്ടിക്ക് ഭക്ഷണം വേണം എന്ന് പറഞ്ഞു വധു വരന്റെ അമ്മയെ വിളിച്ചത്.
പിന്നീട് ഭക്ഷണ മെനുവിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് 200 പേര്‍ക്ക് 200 ചിക്കന്‍ പീസുകള്‍ മാത്രമേ ഓര്‍ഡര്‍ ചെയ്തിട്ടുള്ളൂ എന്ന സത്യവസ്ഥ അവര്‍ തിരിച്ചറിഞ്ഞത്. ഓപ്പണ്‍ ബാറും, വെഡിങ് കേക്ക് ഉണ്ടായിരുന്നെങ്കിലും ചിക്കന്‍ കുറവ് കാരണം വരന്റെ അമ്മ ആശങ്കപ്പെടുകയും കാറ്റററോട് ഭക്ഷണം ആണെന്ന് തോന്നുന്നതൊക്കെ സെര്‍വ് ചെയ്യാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. എന്നാല്‍ വിവാഹം ചീപ്പ് ആണെന്ന പരിഹാസവുമായി നിരവധി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ വധുവിനെതിരെ രംഗത്തെത്തി.
അതേസമയം സംഭവത്തിന് മറ്റൊരു വശമുണ്ടെന്ന് പറഞ്ഞ് ചില അഭിപ്രായങ്ങളും ഉണ്ടായിരുന്നു. വിവാഹത്തിന്റെ ചിലവ് വരന്റെ അമ്മ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നാണ് കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha