പതിനാറാം വയസ്സില്‍ പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങി! ദാമ്പത്യ ജീവിതം തുടങ്ങിയതിന് പിന്നാലെ അറിഞ്ഞത് ഭർത്താവിനെ കുറിച്ചുള്ള മറ്റൊരു യാഥാർഥ്യം; പിന്നാലെ അക്ഷയിൽ ആധാറിന്റെ പേരില്‍ നിധീഷുമായി തുടങ്ങിയ സംസാരം സൗഹൃദത്തിലേക്കെത്തി... ഇവരുടെ സൗഹൃദം പ്രണയമായി മാറി; പിന്നാലെ സംഭവിച്ചത്..നാടിനെ ഞെട്ടിച്ച കൊലപാതക ശ്രമത്തിന് പിന്നാലെ ലക്ഷ്മി അറസ്റ്റിലായതോടെ മാനസികനില തെറ്റിയപോലെ പെരുമാറ്റം! യുവതിയുടെ മൊഴിയിൽ വിശ്വസിക്കാനാകാതെ പോലീസ്...
പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പനവൂര്‍ അജിത്ത് ഭവനില്‍ ലക്ഷ്മിയെയാണ് (26) പോലീസ് അറസ്റ്റ് ചെയ്തത്.
മംഗലപുരം ഇടവിളാകം നിജേഷ് ഭവനില്‍ നിധീഷിനാണ് (26) കുത്തേറ്റത്. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോരാണി ജംഗ്ഷന് സമീപമാണ് ആക്രമണം നടന്നത്.
എന്നാൽ സംഭവത്തെ കുറിച്ച് ലക്ഷ്മി പൊലീസിനോട് പറഞ്ഞതിങ്ങനെയാണ്.പതിനാറാം വയസ്സില്‍ പ്രണയിച്ച് വീട്ടില്‍ നിന്നും ഇറങ്ങിപോയത് ഭര്‍ത്താവ് അജീഷിന്റെ വീര ശൂര പരാക്രമങ്ങള്‍ കണ്ടാണ്. എന്നാല്‍ പിന്നീടാണ് അറിയുന്നത് ഗുണ്ടാ നേതാവാണ് തന്റെ ഭര്‍ത്താവെന്ന്.
അടിപിടിയും കേസുമൊക്കെയായി സമാധാനമില്ലാത്ത ജീവിതം. ഈ സാഹചര്യത്തിലാണ് മംഗലപുരം സ്വദേശി നിധീഷുമായി അടുപ്പത്തിലായതെന്നാണ് ലക്ഷ്മി പറഞ്ഞിരിക്കുന്നത്. പതിനാറു വയസ്സുള്ളപ്പോഴാണ് അജീഷുമായി പ്രണയത്തിലാകുന്നത്. പ്രണയത്തിനിടക്ക് ഗര്‍ഭിണിയാകുകയും അത് കേസിലേക്ക് വഴിമാറുകയും ചെയ്തു.
ജയില്‍ മോചിതനായ ശേഷം പിന്നീട് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ശേഷമാണ് കൊടും ക്രിമിനലാണ് അജീഷെന്ന് തിരിച്ചറിയുന്നത്. ഗുണ്ടാ കേസുകളും ചന്ദനക്കടത്തും മറ്റുമൊക്കെയായി നിരവധി കേസുകള്‍.
പലപ്പോഴും കേസില്‍പെട്ട് ജയിലാകുന്നത് പതിവായിരുന്നു. മൂന്ന് മാസം മുന്‍പ് ഭര്‍ത്താവുമൊത്ത് വാളിക്കോടുള്ള ജനസേവന കേന്ദ്രത്തില്‍ ആധാര്‍ എടുക്കാനായി എത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരനായ നിധീഷായിരുന്നു ആധാറിനുള്ള അപേക്ഷ ശരിയാക്കി കൊടുത്തത്. ആധാര്‍ ലഭിക്കുമ്ബോള്‍ അറിയിക്കണമെന്ന് പറഞ്ഞ് നിധീഷിന്റെ നമ്ബര്‍ വാങ്ങിയിരുന്നു.
ലക്ഷിമിയുടെ നമ്ബര്‍ നിധീഷും വാങ്ങി. അങ്ങനെ ആധാറിന്റെ പേരില്‍ തുടങ്ങിയ സംസാരം സൗഹൃദത്തിലേക്കെത്തി. ഇതിനിടയില്‍ അജീഷ് ഒരു കേസില്‍പെട്ട് ജയിലില്‍ പോയതോടെയാണ് ഇവരുടെ സൗഹൃദം പ്രണയമായി മാറിയത്. ജയില്‍ മോചിതനായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴേക്കും ബന്ധം ദൃഢമായിത്തീര്‍ന്നു.
ഭര്‍ത്താവ് അറിയാതെ ഇരുവരും ബന്ധം തുടര്‍ന്നു വരുന്നതിനിടെ ഒരു ദിവസം ലക്ഷ്മിയുടെ മൊബൈലിലേക്ക് നിധീഷ് വിളിച്ചപ്പോള്‍ അജീഷ് ഫോണെടുക്കുകയും ബന്ധം പുറത്തറിയുകയുമായിരുന്നു. ഇരുവരും തമ്മില്‍ വലിയ പ്രശ്നമുണ്ടായി.
ലക്ഷ്മിക്ക് നിധീഷുമൊന്നിച്ച് ജീവിക്കണമെന്ന് പറയുകയും ചെയ്തു. എന്നാല്‍ അജീഷ് കൊടിയ മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു. ഇതിനിടയില്‍ ലക്ഷ്മി തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഭര്‍ത്താവ് ആ സമയം അവിടെയുണ്ടായിരുന്നതിനാല്‍ ശ്രമം വിഫലമായി.
ലക്ഷ്മിക്ക് ഇയാളുമായി ഒത്തുപോകാന്‍ കഴിയാതായതോടെ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനില്‍ ഇക്കഴിഞ്ഞ 19 ന് പരാതി നല്‍കുകയും അവിടെ വച്ച് ഒത്തു തീര്‍പ്പാക്കി വിടുകയുമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ലക്ഷ്മി കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുക കൂടി ചെയ്തതോടെ ഭര്‍ത്താവ് അജീഷ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് തീരുമാനമെടുത്തു.
ഇതിന്റെ ഭാഗമായി ലക്ഷ്മിയോട് പറഞ്ഞ് നിധീഷിനെ കോരാണിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കോരാണിയില്‍ കുഞ്ഞുമായി ലക്ഷ്മിയും അജീഷും എത്തുകയും ഇവിടെ വച്ച് നിധീഷിനെ കുത്തിപരിക്കേല്‍പ്പിക്കുകയുമായിരുന്നു.
കയ്യിലും കാലിലും ചവിട്ടിപ്പിടിക്കുകയായിരുന്നു താനെന്നും ലക്ഷ്മിയാണ് കുത്തിയതെന്നുമാണ് അജീഷ് മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല.
കാരണം നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള ഇയാള്‍ തന്നെയാകും കുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കണമെങ്കില്‍ കുത്തേറ്റ നിധീഷിന്റെ മൊഴിയെടുക്കണം.
ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനാല്‍ ഇനിയും ദിവസങ്ങളെടുക്കും. നിധീഷിന്റെ മൊഴി കൂടി ലഭിച്ചാലെ സംഭവത്തിലെ ദുരൂഹത പുറത്തു വരൂ. അറസ്റ്റിലായ ലക്ഷ്മി മാനസിക നില തെറ്റിയപോലെയാണ് പെരുമാറുന്നത്.
https://www.facebook.com/Malayalivartha