കൊറോണ മഹാമാരിയുടെ ഉത്ഭവം; ചൈനയുടെ ജൈവായുധ പരീക്ഷണശാലയില്‍ നിന്ന്; ചൈന കുഴിച്ച കുഴിയില്‍ ചൈന തന്നെ വീഴുന്നു; ചൈനയ്ക്ക് ഒന്നിനു പിറകെ ഒന്നായി പണികൾ
ലോകത്തെ ഭീതിയിലാഴ്ത്തി പൊട്ടിപ്പുറപ്പെട്ട കൊറോണ മഹാമാരിയുടെ ഉത്ഭവം ചൈനയുടെ ജൈവായുധ പരീക്ഷണശാലയില്‍ നിന്നാണെന്ന് ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. പക്ഷെ ലോകമെമ്പാടും കോവിഡ് രോഗികളുടെ എണ്ണവും മരണക്കണക്കുകളും പുറത്ത് വന്നപ്പോഴും ചൈനയില്‍ നിന്ന് ഒരു വിവരവും പുറത്ത് വന്നിരുന്നില്ല. അതിന്‍റെ പ്രധാന കാരണം ചൈനയുടെ ഭരണകൂടനിയന്ത്രണങ്ങളാണ്.
മാധ്യമസ്വാതന്ത്ര്യം ഒട്ടും തന്നെയില്ലാത്ത ചൈനയില്‍ സോഷ്യല്‍ മീഡിയ പോലുമില്ലായെന്നതാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്നത്. മാധ്യമസ്വാതന്ത്ര്യം പൊതുവേ കുറവായ ചൈനയില്‍ വൈറസ്ബാധ ഉണ്ടായ സമയത്ത് കൂടുതല്‍ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലഡാക്ക് അതിര്‍ത്തിയില്‍ ഭാരതവുമായുള്ള സംഘര്‍ഷം പോലുള്ള വിഷയങ്ങളിലും ചൈനീസ് മാധ്യമങ്ങള്‍ വ്യക്തതയോടെ റിപ്പോര്‍ട്ട് നല്‍കുന്നില്ല. അതുകൊണ്ട് തന്നെ ചൈനയില്‍ നടക്കുന്ന ഒരു വാര്‍ത്തപോലും പുറം ലോകം അറിയാറില്ല, അല്ലെങ്കിൽ ചൈന അറിയിക്കാറില്ല. ചില അന്താരാഷ്ട്ര മാധ്യമങ്ങളാണ് ചൈനയില്‍ നിന്ന് ലഭിക്കുന്ന തെളിവുകള്‍ വഴിയാണ് അത് വാര്‍ത്തയായി മാറുന്നത്.
ഇപ്പോള്‍ തന്നെ അങ്ങനെ നിരവധി വാര്‍ത്തകള്‍ പുറത്ത് വരുന്നു അതില്‍ പ്രധാനപ്പെട്ടത്. ചൈന മറ്റുരാജ്യങ്ങളെ തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ ചൈനയ്ക്ക് തന്നെ പണിയാകുകയാണ് എന്നാണ് . കോവിഡ് മഹാമാരിയിലൂടെ ഇന്ത്യയെ തകര്‍ക്കാമെന്ന് വിചാരിച്ച ചൈനയ്ക്ക് എട്ടിന്‍റെ പണി കിട്ടിയിരിക്കുകയാണ്. ചൈന തുന്നുവിട്ട കോവിഡ് ചൈനയില്‍ തന്നെ വ്യാപിക്കുന്നു. അതായത് ചൈന കുഴിച്ച കുഴിയില്‍ ചൈന തന്നെ വീഴുന്നു. ചൈനയുടെ വ്യവസായ നഗരമായ വൂഹാനില്‍ കൊറോണ പടരുന്നതായാണ് ലഭിക്കുന്ന വിവരം. അവിടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്.ഏതൊക്കെ നഗരങ്ങള്‍ അടച്ചുപൂട്ടിയെന്നോ ഏതൊക്കെ നഗരങ്ങള്‍ പ്രശ്നങ്ങള്‍ നിറഞ്ഞു നില്‍ക്കുവെന്നും വ്യക്തമായി വിവരം ലഭിക്കുന്നില്ല.
എന്നാല്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 92000 പേര്‍ക്ക് ഇത് ബാധിച്ചിട്ടുണ്ടെന്നും 4336 പേര്‍ മരിച്ചുവെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഇതിന്‍റെ പതിമടങ്ങായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. പക്ഷെ ചൈന അത് പുറത്തു വിടാതെ മറച്ചുവെയ്ക്കുകയാണ്. അതിനിടയില്‍ ചൈനയുടെ കിഴക്കൻ പ്രവിശ്യയായ ജിയാങ്സുവിലെ ഷെൻജിയാങ് നഗരത്തിൽ താമസിക്കുന്ന 41കാരനിലാണ് H10N3 എന്നയിനം പക്ഷിപ്പനി വൈറസ് കണ്ടെത്തിയത്. വളർത്തു പക്ഷികളിൽ നിന്നാണ് ഇയാളിലേക്ക് വൈറസ് പടർന്നത്.കോവിഡ് പോലെ വൻതോതിൽ ഈ വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. ചൈനയിലെ സെന്റർ ഓഫ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പക്ഷിപ്പനി ബാധിച്ച രോഗിയുടെ രക്തം ജനിതക സീക്വൻസിങ് നടത്തിയിരുന്നു. തുടർന്നാണ് ഇത് H10N3 വൈറസ് ഇനമാണെന്ന് സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെ നിരീക്ഷണത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ചൈനയിലെ പ്രാദേശിക അധികൃതർ.
ജീവിച്ചിരിക്കുന്ന പക്ഷികളായും, അസുഖം വന്നതോ ചത്തതോ ആയ വളർത്തുപക്ഷികളായുമുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് പ്രദേശത്തെ ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. ജനങ്ങൾ ഭക്ഷണ ശുചിത്വത്തിൽ ശ്രദ്ധ പുലർത്തണമെന്നും മാസ്ക് അണിയണമെന്നും പനി, ശ്വാസകോശ ലക്ഷണങ്ങൾ തുടങ്ങിയവ കരുതിയിരിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫെബ്രുവരിയിൽ H5N8 ഇനം വൈറസ് മൂലമുള്ള പക്ഷിപ്പനി ചൈനയുടെ തീരദേശ നഗരമായ ലിയാങ് യുൻഗാങിൽ റിപ്പോർട്ട് ചെയ്തിരുന്നു. H5N8 മനുഷ്യർക്ക് വലിയ അപകടം ഉണ്ടാക്കില്ലായെങ്കിലും പക്ഷികളിൽ വിനാശകരമായ രീതിയിൽ പടരാം. ഏപ്രിലിൽ H5N6 എന്നയിനം പക്ഷിപ്പനി വൈറസ് ചൈനയിലെ ഷെങ് യാങ്ങിലുള്ള കാട്ടു പക്ഷികളിലും കണ്ടെത്തി. ചുരുക്കി പറഞ്ഞാല്‍ ചൈനയ്ക്ക് ഒന്നിനു പിറകെ ഒന്നാന്നായി പണി വരുന്നുയെന്ന് സാരം.
2015ൽ തന്നെ സാർസ്, കൊറോണ വൈറസുകളുടെ ഉപയോഗത്തെക്കുറിച്ച് ചൈനീസ് സൈനിക ശാസ്ത്രജ്ഞർ ചർച്ച ചെയ്തിരുന്നു. സാർസ്, കൊറോണ വൈറസുകളെ ‘ജൈവായുധങ്ങളുടെ പുതിയ യുഗം’ ആയിട്ടാണ് പ്രബന്ധത്തിൽ വിശേഷിപ്പിക്കുന്നത്. മനുഷ്യനിർമിത വൈറസുകളെ ഉപയോഗിച്ച് മറ്റു രാജ്യങ്ങളുടെ ആരോഗ്യ മേഖലയെ പൂർണമായും തകർക്കുകയായിരുന്നു ചൈനീസ് ലക്ഷ്യം. സൈനിക ശാസ്ത്രജ്ഞരും ആയുധ വിദഗ്ധരും ഉൾപ്പെടെ പീപ്പിൾസ് ലിബറേഷൻ ആർമിയിലെ 18 പേർ ചേർന്നാണ് പ്രബന്ധം തയാറാക്കിയത്. മൂന്നാം ലോക മഹായുദ്ധം ജൈവായുധം ഉപയോഗിച്ചായിരിക്കുമെന്ന് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പ്രവചനത്തിന്റെ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെ ഉദ്ധരിച്ച് ‘ദി ഓസ്ട്രേലിയൻ’ ആണ് പുറത്തുവിട്ടത്. .
സാർസ് കോവ്–2 എന്ന വൈറസാണ് ഇപ്പോൾ പടരുന്ന കോവിഡ് മഹാമാരിക്കു കാരണം. 2019ന്റെ അവസാനത്തിൽ കോവിഡ് ഉദ്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ലാബിൽനിന്നാണെന്ന് പ്രചാരണമുണ്ടായിരുന്നു. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ചൈനയ്ക്കെതിരെ ഇക്കാര്യത്തിൽ ആരോപണമുയർത്തിയെങ്കിലും ചൈന നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha