ജനസംഖ്യ വർധിപ്പിക്കാനൊരുങ്ങി ചൈന; ഒന്നിൽ നിന്ന് മൂന്ന്; ചൈനീസ് സർക്കാറിൻറെ പുതിയ നയത്തോട് മുഖംതിരിച്ചിരിച്ച് യുവാക്കൾ; ചൈനയുടെ വാക്കും പഴയ ചാക്കും ഒരുപോലെ
ഒന്നിൽ നിന്ന് മൂന്ന് എന്ന കണക്കായിരുന്നു ചൈനയുടെ ജനസംഖ്യനയം. എന്നാൽ ചൈനീസ് സർക്കാറിൻറെ പുതിയ നയത്തോട് മുഖംതിരിച്ചിരിക്കുകയാണ് യുവാക്കൾ. ചൈനീസ് ഭരണകൂടം പറയുമ്പോൾ പ്രസവം കൂട്ടുകയും വേണം അതുപോലെ തന്നെ ഭരണകൂടം പറയുമ്പോൾ പ്രസവം നിർത്തുകയും വേണം എന്തായാലും കൊള്ളാം.
ചൈനയിൽ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന് സർക്കാർ. കുട്ടികളുടെ ജനനനിരക്കിൽ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ചൈനീസ് സർക്കാർ നിർണായക തീരുമാനമെടുത്തത്. ജനസംഖ്യാ വർധനവിനെ തുടർന്ന് 1970ലാണ് ചൈന ഒറ്റ കുട്ടി നയം അവതരിപ്പിച്ചത്. എന്നാൽ ജനസംഖ്യ കുറഞ്ഞതോടെ 2016ൽ രണ്ടു കുട്ടികൾ വരെ ആകാമെന്ന് നയം പരിഷ്കരിച്ചു. എന്നാൽ ചൈനീസ് സർക്കാറിൻറെ ഈ പുതിയ നയത്തോട് മുഖംതിരിച്ചിരിക്കുകയാണ് യുവാക്കൾ. കുട്ടികളെ വളർത്താനുള്ള ഭീമമായ ചെലവോർത്താണ് പലരും എതിർക്കുന്നത്. 2016ൽ ചൈന ഒറ്റക്കുട്ടി നയം അവസാനിപ്പിച്ചപ്പോഴും ഭൂരിഭാഗത്തിൻറെയും പ്രതികരണം ഇതേരീതിയിൽ തന്നെയായിരുന്നു. രണ്ടുകുട്ടികൾ തന്നെ അധികമാണെന്ന നിലപാടായിരുന്നു പലർക്കും.
ഞങ്ങൾ ധനികരൊന്നുമല്ല, പോരാത്തതിന് വീട്ടിൽ ഇടവും കുറവാണ്. അതിനാൽ ഒരു കുട്ടിയെ കൂടി ഉൾക്കൊള്ളാൻ കഴിയില്ല എന്നൊക്കെയായിരുന്നു പ്രതികരണം. രണ്ടാമത്തെ കുട്ടിയുണ്ടായപ്പോൾ ആദ്യകുട്ടിയുടെ ആവശ്യങ്ങൾ ഗണ്യമായി വെട്ടിച്ചുരുക്കേണ്ടി വന്നു. മാത്രമല്ല, കുട്ടികളെ വളർത്തുകയെന്നതിനേക്കാൾ സ്വാതന്ത്ര്യത്തിനും ജോലിക്കും പ്രാധാന്യം നൽകാനാണ് ചൈനക്കാർ ശ്രമിക്കുന്നത്. പത്ത് വർഷത്തിൽ ഒരിക്കൽ നടത്തുന്ന സെൻസസ് പ്രകാരം ചൈനയിലെ ജനസംഖ്യ പതിറ്റാണ്ടുകളിൽ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളർന്നുകൊണ്ടിരിക്കുന്നത്.
ചൈനയുടെ ജനസംഖ്യ നയം പുറത്ത് വന്നതിൽ പിന്നെ സാമൂഹികമാധ്യമങ്ങളിൽ ട്രോളുകൾ കൊണ്ട് നിറയുകയാണ്. ഇനി മുതൽ മൂന്നു ഡെക്കർ കട്ടിലിന് ഡിസ്കൗണ്ട് ലഭിക്കും എന്ന തരത്തിലുള്ള ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതെസമയം, നിയമം അവതരിപ്പിക്കാൻ ചൈനീസ് സർക്കാർ സമയം വൈകിപ്പോയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒറ്റക്കുട്ടി, അല്ലെങ്കിൽ കുട്ടികളില്ലാതിരിക്കുക. ഈ സാമൂഹിക ചട്ടക്കൂട്ടിലാണ് ചൈനീസ് ജനത ഇപ്പോൾ ജീവിക്കുന്നത്. അതിനാൽ കുട്ടികളെ വളർത്താൻ സാമ്പത്തിക സഹായം, അവർക്ക് സൗജന്യ വിദ്യാഭ്യാസം, ഹൗസിങ് സബ്സിഡി എന്നിവ കൂടി നൽകാൻ സർക്കാർ സന്നദ്ധമാകണമെന്നും ചൈനീസ് ജനത ആവശ്യപ്പെട്ടിട്ടുണ്ട്.
അതുകൂടാതെ തൊഴിലിടങ്ങളിലെ അസമത്വം സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കിയിരിക്കയാണ്. തൊഴിൽ സമയം കഴിഞ്ഞ് വീട്ടിലെത്തി കുട്ടികളെ സംരക്ഷിക്കാൻ അവർക്ക് സമയം വേണ്ടത്രയില്ല. ശമ്പളത്തിന് ഒരാളെ വെക്കാമെന്ന് വിചാരിച്ചാൽ അതിനുള്ള സാമ്പത്തിക പ്രാപ്തിയുമില്ല. കൂടുതൽ കുട്ടികളുണ്ടായാൽ ജോലി ചെയ്യാതെ അവരെയും നോക്കി വീട്ടിലിരിക്കേണ്ടി വരും-ഇതൊക്കെയാണ് സ്ത്രീകളെ കൂടുതൽ കുട്ടികളെന്ന ആഗ്രഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണ് ചൈന. ഈ മാസാദ്യമാണ് ജനനനിരക്കിൽ കുറവു കണ്ടതിനെ തുടർന്നും യുവാക്കളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നും ദമ്പതികൾക്ക് മൂന്നുകുട്ടികൾ വരെയാകാമെന്ന നിയമം കൊണ്ടുവന്നത്.
പത്ത് വർഷത്തിൽ ഒരിക്കൽ നടത്തുന്ന സെൻസസ് പ്രകാരം ചൈനയിലെ ജനസംഖ്യ പതിറ്റാണ്ടുകളിൽ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വളർന്നുകൊണ്ടിരിക്കുന്നത്. ഈ മാസം ആദ്യം പുറത്തിറക്കിയ ചൈനയുടെ സെൻസസ് പ്രകാരം കഴിഞ്ഞ വർഷം ഏകദേശം 12 ദശലക്ഷം കുഞ്ഞുങ്ങൾ മാത്രമാണ് ജനിച്ചത്. ഈ കണക്കനുസരിച്ച്, 2016ലെ 18 ദശലക്ഷത്തിൽ നിന്ന് വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 1950ന് ശേഷം ആദ്യമായാണ് ജനന നിരക്കിൽ ഇത്രയും കുറവ് സംഭവിക്കുന്നത്. സെൻസസ് ഡാറ്റാ ഫലങ്ങൾ പുറത്തുവന്നതിനുശേഷം ചൈന കുടുംബ നയ നിയമങ്ങളിൽ ഇളവ് വരുത്തുമെന്ന് പരക്കെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
140 കോടി ജനങ്ങളുള്ള ചൈനയാണ് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം. എന്നാൽ 2050 ഓടെ അവരിൽ മൂന്നിൽ ഒരാൾ വിരമിക്കുന്ന പ്രായത്തിലെത്തും. സമൂഹത്തിൽ വയോധികരുടെ എണ്ണം വർധിക്കുന്നത് തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കും. ഇത് സാമ്പത്തിക രംഗത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ മൂന്ന് കുട്ടി നയം രാജ്യത്ത് അവതരിപ്പിച്ച് ജനസംഖ്യ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ചൈന.
https://www.facebook.com/Malayalivartha