കബീറിന്റെ വലയില്‍ കുടുങ്ങിയത് 13 ലക്ഷം വിലയുള്ള മല്‍സ്യം ; ഭാരം കേട്ടാൽ ഞെട്ടും; വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രം കാണപ്പെടുന്ന 'തെലിയ ഭോല' കുടുങ്ങിയത് പാവപ്പെട്ടൊരു മല്‍സ്യത്തൊഴിലാളിയുടെ വലയിൽ !
ശിബാജി കബീര്‍ പാവപ്പെട്ടൊരു മല്‍സ്യത്തൊഴിലാളിയാണ്. പശ്ചിമബംഗാളിലെ ദിഖയാണ് സ്വദേശം. ചെറിയ തോതില്‍ മല്‍സ്യബന്ധനം നടത്തിയാണ് ജീവിതം. അല്‍പം പട്ടിണിയും കൂടുതല്‍ അധ്വാനവും അതാണ് കബീറിന്റെ ജീവിത രീതി.
എല്ലാ ദിവസവും കടലില്‍ പോകുന്നു. കിട്ടിയാല്‍ കിട്ടി. കിട്ടിയാല്‍ സുഖം ഇല്ലെങ്കിലും വിരോധമില്ല. ദാരിദ്രത്തോടും ഇല്ലായ്മയോടും അദ്ദേഹം അത്രയേറേ പൊരുത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഹെമിംഗ്വേ എന്ന ലോകപ്രസിദ്ധ നോവലിസ്റ്റിന്റെ 'ഓള്‍ഡ് മാന്‍ ആന്റ് ദി സി' എന്ന നോവലിലെ 'സാന്തിയാഗോ'യേപ്പോലെ.
ജീവിതത്തിലെപ്പോഴെങ്കിലും ഒരു വലിയ മീനിനെ താന്‍ പിടിക്കുമെന്ന് അദ്ദേഹം സുഹൃക്കളോട് എന്നും പറഞ്ഞിരുന്നു. പക്ഷേ അതൊരിക്കലും നടന്നില്ല. എങ്കിലും തന്റെ സ്വപ്‌നങ്ങളുമായി അദ്ദേഹം എന്നും കടലില്‍ പോയി. ഒടുവില്‍ കബീറിന്റെ സ്വപ്‌നം പോലെ ആ വലിയ മല്‍സ്യം കബീറിന്റെ വലയില്‍ കുടുങ്ങുക തന്നെ ചെയ്തു.
അന്‍പത്തിയഞ്ച് കിലോ ഭാരമുള്ള 'തെലിയ ഭോല'. മല്‍സ്യത്തെ 13 ലക്ഷം രൂപ നല്‍കി ഒരു വിദേശ കമ്പനി അപ്പോള്‍ തന്നെ കൊത്തിയെടുത്തു. ദിഖയില്‍ നടന്ന ലേലത്തില്‍ കിലോയ്ക്ക് 26,000 രൂപയായിരുന്നു വില. വളരെ വിരളമായി മാത്രം വലയില്‍പെടുന്ന മല്‍സ്യമാണ് തെലിയ ഭോല. ഇതിന്റെ ഔഷധ മൂല്യം ലോകപ്രസിദ്ധമാണ്. ഏഷ്യന്‍ സീബാസ് എന്നാണിതിന്റെ ഇംഗ്ലീഷ് പേര്. ഇവയുടെ വയറ്റിലുള്ള സ്വിംബ്ലാഡര്‍ ഉപയോഗിച്ച് വാര്‍ദ്ധക്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മരുന്നുണ്ടാക്കാനാകും. ജീവന്‍രക്ഷാ ഔഷധങ്ങളും ഇതില്‍നിന്നുണ്ടാക്കാം.
കോളാജിന്‍ എന്നു പേരുള്ള പ്രോട്ടീന്റെ അളവ് കൂടുതല്‍ ഉള്ളതു കൊണ്ടാണ് വിലയിത്രയേറേ കൂടുന്നത്. ശിബാജി കബീറിന്റെ വലയില്‍ കുടങ്ങിയത് തെലിയാ ഭോലയുടെ പെണ്‍മല്‍സ്യമാണ്. ഇവയ്ക്ക് ആണ്‍മല്‍സ്യത്തിന്റെ അത്രമൂല്യമില്ല. ദിവസങ്ങള്‍ക്കു മുമ്പ് ഇതേ കടപ്പുറത്ത് മറ്റൊരു മല്‍സ്യത്തൊഴിലാളിക്ക് തെലിയഭോലയെ കിട്ടിയിരുന്നു. ഇതിനെ ഒമ്പതു ലക്ഷം രൂപയ്ക്കാണ് അന്ന് ലേലം ചെയ്തത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇവയെ കാണുക എന്ന് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. തന്റെ ജീവിതത്തിലെ വലിയ ലക്ഷ്യം നേടിയതിന്റെ സന്തോഷത്തിലാണിപ്പോള്‍ സിബജി കബീര്‍.
https://www.facebook.com/Malayalivartha