Widgets Magazine
29
Mar / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഗാന്ധിയുടെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു


സൈബർ ലോകത്ത് സവർക്കർ വീര്യം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

പോലീസിന് പിണറായി സര്‍ക്കാരിന്റെ കടും വെട്ട് വരുന്നു. കേരള പോലീസ് തലപ്പത്തിരുന്ന് ഭരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ പോലീസില്‍ മാലിന്യങ്ങള്‍ കടന്നു കൂടിയിരുക്കുന്നതായാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. പോലീസില്‍ വര്‍ദ്ധിച്ചുവരുന്ന ക്രമിനലിസത്തിനും അശ്രദ്ധയ്ക്കും എതിരെ കടുത്ത നിലപാടുകള്‍ എടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

23 NOVEMBER 2022 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ചർച്ചയാവുമ്പോൾ കേരള മുഖ്യമന്ത്രിയുടെ മകളും ചർച്ചയിൽ...?! ഇ ഡി യെ പേടിക്കുന്ന കവിതയും ഇ ഡി ഏതു നിമിഷവും എത്താം എന്ന് കരുതുന്ന വീണയും..?ശക്തികേന്ദ്രങ്ങളായി മാറിയ മുഖ്യമന്ത്രി പുത്രിമാർ...!

ഡേറ്റിങ്ങ് ആപ്പുവഴി പരിചയപ്പെട്ട സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് എയര്‍ഹോസ്റ്റസ് വീണ് മരിച്ച സംഭവത്തിൽ ആൺസുഹൃത്തിനെതിരെ അമ്മ രംഗത്ത്: മകളെ തള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് ആരോപണം

കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ: ഇന്ന് മുതൽ ഒറ്റപെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത...

ഇ ഡിയോട് ഇപ്പോഴും സഹകരിക്കുന്നത് 'ആ ഒരൊറ്റ' കാരണത്താൽ; തനിക്ക് ആ കാര്യം 100 % ഉറപ്പാണ്; അയാൾ അങ്ങനെ ചെയ്യുമോ എന്നറിയില്ല; രവീന്ദ്രന്റെ ചങ്കിടിപ്പ് കൂട്ടി സ്വപ്ന സുരേഷിൻറെ ആ വെളിപ്പെടുത്തൽ

നിങ്ങൾക്കും ക്ലിഫ് ഹൗസിലെ സ്ത്രീകൾക്കും അടുത്ത വർഷം സ്വർണം അടങ്ങിയ ബിരിയാണി ചെമ്പ്...! വീണ്ടും മുഖ്യമന്ത്രിയെ പരിഹസിച്ച് സ്വപ്ന സുരേഷ് രംഗത്ത്...

പോലീസ് സ്വതന്ത്ര്യ സമരം ..ഗോവിന്ദന്‍ സമരനായകന്‍


പോലീസിന് പിണറായി സര്‍ക്കാരിന്റെ കടും വെട്ട് വരുന്നു. കേരള പോലീസ് തലപ്പത്തിരുന്ന് ഭരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത തരത്തില്‍ പോലീസില്‍ മാലിന്യങ്ങള്‍ കടന്നു കൂടിയിരുക്കുന്നതായാണ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. പോലീസില്‍ വര്‍ദ്ധിച്ചുവരുന്ന ക്രമിനലിസത്തിനും അശ്രദ്ധയ്ക്കും എതിരെ കടുത്ത നിലപാടുകള്‍ എടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തര വകുപ്പ് വലിയ പരാജയമാണെന്ന് കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിലയിരുത്തപ്പെട്ടിരുന്നു. പോലീസ് തലപ്പത്തുള്ളവരെ മുഖ്യമന്ത്രി വിളിച്ചു വരുത്തി സര്‍ക്കാരിന്റെ പോലീസ് നയത്തെ കുറിച്ച് വിശദമായി സംസാരിച്ചതായാണ് അറിയുന്നത്. സിപിഎം സംസ്ഥന കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് നടപടികള്‍ നടന്നത്. പോലീസിലെ സേ്‌റ്റേഷന്‍ ഓഫീസര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി പരീക്ഷണം നടത്താനാണ് തീരുമാനം. അടുത്തു വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് പോലീസില്‍ ശുദ്ധികലശം നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലായിരിക്കും നടപടികള്‍ പുരോഗമിക്കേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്.

 

 

 

 

 

 

ംഭവങ്ങള്‍ ഇനിയുണ്ടാകാതിരിക്കാനായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്നാണ്  മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. അടുത്തിടെ പോലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളൊക്കെ സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഒന്നിന് പുറകേ ഒന്നായി ഉയരുന്ന ആരോപണങ്ങളെല്ലാം സര്‍ക്കാരിന് കനത്ത തിരിച്ചടിയായി മാറികൊണ്ടിരിക്കുകയാണ്. കൊച്ചി നഗരത്തില്‍ കാറില്‍ മോഡലിംഗ്കാരിയായ പത്തൊന്‍പത് വയസുകാരിക്ക് നേരിട്ട കൂട്ടബലാല്‍സംഗം ഞെട്ടലോടെയാണ് കേട്ടത്. അതിന് പിന്നാലെ ചീഫ ജസ്റ്റിസ് മണികുമാറിന്റെ കാറിനെ പിന്‍തുടര്‍ന്ന് അസഭ്യം പറയുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം കൂടി ആയതോടെ കൊച്ചിയില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.ചീഫ് ജസ്റ്റിസിന് പോലും യാത്ര ചെയ്യാന്‍ സുരക്ഷിതത്വമില്ലാത്ത നഗരമായി കൊച്ചി മാറിയിരിക്കുന്നതായുള്ള കമന്റുകളാണ് നിറയുന്നത്. ചീഫ് ജസ്റ്റിന്റെ വാഹനമാണെന്നറിഞ്ഞു കൊണ്ടാണ് അക്രമി നാല് കിലോമീറ്ററോളം ദൂരം പിന്‍തുടര്‍ന്ന് അസഭ്യം വിളിച്ചത്. നാല് കിലോമീറ്റര്‍ ദൂരം ഒരു ചീഫ് ജസ്റ്റിസിനെ ആക്രമിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരാള്‍ സ്‌കൂട്ടറില്‍ പിന്‍തുടര്‍ന്നിട്ടും ഈ പ്രദേശത്തൊന്നും പോലീസ് സാന്നിധ്യമുണ്ടായില്ലെന്നത് വിചിത്രമായി കാണേണ്ട കാര്യമാണ്.ചീഫ ്ജസ്റ്റിസിന്റെ സുരക്ഷയ്‌ക്കോ അക്രമിയെ പിടികൂടാനോ ഒരു പോലീസ് വാഹനം പോലുമെത്തിയില്ല. ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന്റെ വാഹനത്തിന് നേരെ ഞായറാഴ്ച രാത്രിയാണ് കൊച്ചി നഗരത്തില്‍ അക്രമം ഉണ്ടായത്. നഗരത്തിലെ ഔദ്യോഗിക വസതിയിലേയ്ക്ക് കാറില്‍ വരുന്നതിനിടെയാണ് അക്രമം നടന്നത്. പൈലറ്റിനായുള്ള ഒരു പോലീസ് ജീപ്പ് വാഹനത്തോടൊപ്പം ഉണ്ടായിരുന്നു.കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡില്‍ നിന്നും കൊച്ചി നഗരത്തിലേയ്ക്ക് കയറിയിതിന് ശേഷമാണ് സ്‌കൂട്ടറിലെത്തിയയാള്‍ പൈലറ്റ് വാഹനത്തിനും, ചീഫ് ജസ്റ്റിസിന്റെ കാറിനുമിടയില്‍ കയറിയത്. കാറിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചെങ്കിലും ഹൈക്കോടതി ജംഗ്ഷന്‍ എത്തുന്നതുവരെ പോലീസ് വാഹനമെത്തിയില്ല.ചീഫ് ജസ്റ്റിനെതിരെ അക്രമം നടക്കുന്നുവെന്ന വിവരം ലഭിച്ചിട്ടും അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പോലും സുരക്ഷയൊരുക്കിയിരുന്നില്ല.വി.ഐ.പി സുരക്ഷയ്ക്ക് പോലും പോലീസ് എത്താത്തത് അതീവഗുരുതരമായാണ് വിലിയിരുത്തുന്നത്.ചീഫ് ജസ്റ്റിസിനുണ്ടായ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.  ഇത്തരം ഗുതുരതര വീഴ്ചകള്‍ ഒന്നിന് പുറകെ ഒന്നായി സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തിരുവന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ എഴുതിയ കത്തിനെ കുറിച്ചുള്ള ക്രൈംബ്രാഞ്ച്, വിജിലന്‍സ് അന്വേഷണങ്ങളെ കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്,. പോലീസിനെ കൊണ്ട് വിഡ്ഡിവേഷം കെട്ടിക്കുന്നത് ജനങ്ങളില്‍ പോലീസിനുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് കണക്കാക്കുന്നു. കത്ത് വിവാദം അന്വേഷിക്കു്ന്ന ക്രൈം ബ്രാഞ്ച് സംഘം നേരത്തെ അന്വേഷിച്ച കേസുകളെല്ലാം തന്നെ ദുരൂഹമായി തുടരുകയാണ്. സര്‍ക്കാരിനുവേണ്ട് മാത്രം സ്ഥാനത്തിരിക്കുന്ന ഡിജിപി അനില്‍കാന്തിന് പകരം മറ്റൊരാളെ കൊണ്ടു വന്നാലും പാര്‍ട്ടി നയം മാറാതെ പോലീസ് സേനയില്‍ മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കാനാവില്ല.
പിണറായി സര്‍ക്കാരിന്റെ പോലീസ് ആറ് വര്‍ഷമായി നടത്തി വരുന്ന പ്രവൃത്തികളെ ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും പറയുന്നത്.

 

 

 

 

 

പോലീസ് സേനയില്‍ ശുദ്ധി വരുത്തേണ്ടത് അത്യാവശ്യമാണെന്ന് നന്നായി അറിയാവുന്ന ആളും മുഖ്യമന്ത്രി തന്നെ. വീട്ടമ്മയെ വീട്ടില്‍ കയറി കൂട്ടബലാല്‍ സംഗം ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രതിയാകുന്നത് വരെയെത്തി കാര്യങ്ങള്‍. അതു പോലെ രണ്ട് കുട്ടികളെ മാറി മാറി ലൈംഗീക പീഡനത്തിനിരയാക്കിയ സിപിഎ വിനോദ് കുമാറും കേരള പോലീസിലാണ് ജോലി ചെയ്യുന്നത്. പോലീസിന്റെ ഇത്തരം പ്രവണതകള്‍ പൊതു ജനത്തിന് സഹിക്കുന്നതിനും അപ്പുറമായി മാറിയിരിക്കുകയാണ്. കിളികൊല്ലൂര്‍ സംഭവം, പാറശ്ശാല ശാരോണ്‍ വധം തുടങ്ങി എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ വീഴ്ചകളും അക്രമങ്ങളും കൂടി വരുന്നതായാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പോലീസില്‍ ക്രിമിനലുകള്‍ ഉള്ളതു പോലെ തന്നെ മതതീവ്രവാദികളും ജോലി ചെയ്യുന്നതായി കണ്ടെത്തിയിട്ടും നടപടിയൊന്നുമില്ല. പോലീസുകാരുടെ സംഘടനകളെല്ലാം സിപിഎം അനുകൂലമായി മാറിയതോടെ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പോലീസിന് കഴിയുന്നില്ല. പോലീസിലെ ക്രമിനലുകള്‍ക്ക് ചേക്കേറാനുള്ള സംഘടനകളായി അവ മാറിയിരിക്കുന്നു. കേരള പോലീസില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട അന്‍പത്തി ഒന്‍പത് പേര്‍ പോലീസിലുണ്ട്. നാളിതുവരെ ഗുരുതര കുറ്റം ചെയ്ത പോലീസുകാരില്‍ പതിനെട്ട് പേരെ മാത്രമാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചി വിട്ടത്. എന്നാല്‍ അതിലും മാരകമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുകാര്‍ ഇപ്പോഴും സര്‍വ്വീസിലുണ്ടെന്നതിന്റെ തെളിവാണ് നിരന്തരം പോലീസുകാര്‍ക്കെതിരെയുണ്ടാകുന്ന കേസുകള്‍. ബലാല്‍സംഗം,. സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കല്‍, മോഷണം, ലൈംഗീക പീഡനം, കള്ളപണ ഇടപാട് , തുടങ്ങി പോലീസുകാര്‍ ഉള്‍പ്പെടാത്ത കേസുകള്‍ വളരെ കുറവാണ്. കേരളത്തിലെ പോലീസ് സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിട്ടുള്ളയാളാണ് പിണറായി വിജയന്‍ .
എന്നാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് പോലീസിനെ കയറൂരിവിട്ടിരിക്കുന്ന അവസ്ഥയാണ്. സെക്രട്ടറിയേറ്റിലുരുന്ന പോലീസിനെ നിയന്ത്രിക്കുന്നവര്‍ എല്ലാ കുറ്റകൃതൃങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നതായാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കുറ്റവാളികളായ പോലീസുകാര്‍ക്ക് സംരക്ഷണം നല്കുന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ ജോലിയ്ക്കിടയിലെ മാനസിക പിരിമുറുക്കം കൊണ്ടാണ് പലപ്പോഴും പൊതുജനത്തോട് മോശമായി പെരുമാറേണ്ടി വരുന്നതെന്നാണ് പോലീസുകാര്‍ പറയുന്നത്. എന്നാലും അതിജീവിതയെ പീഡിപ്പിക്കാനായി മനസു വന്ന പോലീസുകാരന്‍ സര്‍വ്വീസില്‍ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പോക്‌സോ കേസിലെ അതിജീവിതയാണ് റിട്ടയര്‍മെന്റിന് അടുത്തെത്തിയ എ.എസ്.ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത്തരം പോലീസ് വൈകൃതങ്ങള്‍ സമൂഹത്തില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഭയം കാരണം പുറത്തു പറയുന്നില്ലെന്നേയുള്ളൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും... കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്  (1 hour ago)

സൂപ്രണ്ടിന്റെ കൂടെ കിടക്കണം അല്ലെങ്കില്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല;മേലുദ്യോഗസ്ഥന്റെ ഉപദ്രവം സഹിക്ക വയ്യാതെ ജോലി രാജിവെക്കാന്‍ യുവതി,പ്രതികരിച്ച ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി,ജലീ  (2 hours ago)

കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനി  (3 hours ago)

നായനാര്‍ പിണറായിക്ക് വെച്ച എട്ടിന്റെ പണി;ലോകായുക്ത മഹത്വം വിളമ്പി നടന്ന പിണറായിക്ക് ഇപ്പോള്‍ കണ്ടൂട,ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാള്‍ ഊരാന്‍ പഴുതുതേടി മുഖ്യമന്ത്രി,ലോകായുക്തയെ ചട്ടംപഠ  (3 hours ago)

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ എന്നും കാവലാളായ ജുഡീഷ്യറി നോക്കുകുത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി; നീതി ബോധം വറ്റാത്ത മനസ്സുള്ളവർ രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻമാരിൽ അവശേഷിക്കുന്നുണ്ടെന്ന തി  (3 hours ago)

നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം; അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്; കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല; എന്ന് മുതലാണ് കോൺഗ്രസുകാർക്കും ക  (4 hours ago)

കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്  (4 hours ago)

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു; നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടി  (4 hours ago)

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെൻ്റ് മാത്രമാണത്; പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്  (4 hours ago)

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും; ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്; ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു?  (4 hours ago)

19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി.  (5 hours ago)

വീരനായ് സവർക്കർ, ഡിപിയും പ്രൊഫൈലും, സംഘികൾക്ക് സ്റ്റാറ്റസ്  (6 hours ago)

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പ  (6 hours ago)

ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ; 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവ  (7 hours ago)

മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു; സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ  (7 hours ago)

Malayali Vartha Recommends