മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ: . മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്: സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് ഇപ്പോൾ പിണറായി സർക്കാരെന്ന് വടകര എംപി കെ മുരളീധരൻ
ലൈഫ് മിഷന്‍ കോഴക്കേസിന്റെ പേരില്‍ ഇന്ന് നിയമസഭ പ്രക്ഷുബ്ധമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ രൂക്ഷമായ വാക്‌പോരാണ് സഭയിലുണ്ടായത്. മുഖ്യമന്ത്രിയുടെ ഈ സമീപനത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാക്കൾ. മുഖ്യമന്ത്രി ഒളിച്ചോടാൻ ആണ് ശ്രമിച്ചതെന്ന് അടിയന്തരപ്രനമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്ത് വിഷയം ഉന്നയിച്ചാലും തടസപ്പെടുത്തുന്നു.
മുഖ്യമന്ത്രിക്ക് മടിയിൽ കനം ഉണ്ട്. പറഞ്ഞത് പച്ചക്കള്ളം എന്ന് എന്നോടല്ല പറയേണ്ടത്. കോടതിയിൽ ആണ് പറയേണ്ടത്. പറഞ്ഞത് പിൻവലിച്ചു എന്ന് പറഞ്ഞിട്ടില്ല. ബാക്കി പറയാൻ വേണ്ടി മാറ്റി വെക്കുകയാണ് ചെയ്തത്. ബോധ്യം ഇല്ലാത്ത ഒരു കാര്യവും പ്രതിപക്ഷം ഉന്നയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സമീപനം പതിവില്ലാത്തതാണ്. ഭരണകക്ഷി തന്നെ സഭ സ്തംഭിപ്പിക്കുന്ന സ്ഥിതിയായിരുന്നു. എന്തിനാണ് ഇങ്ങനെ പൊള്ളുന്നത്. ഇഷ്ടമില്ലാത്തത് സഭരേഖയിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുന്നു. വിജിലൻസിന് അതോറിറ്റി ഇല്ലാത്ത കേസാണിത്. അന്വേഷണം തടസപ്പെടുത്താനുള്ള ധാരണയുടെ ഭാഗമായാണ് വിജിലന്‍സ് അന്വേഷണം കൊണ്ടുവന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കോഴ ഇടപാട് മുഴുവൻ നടന്നത്. മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നതിലേക്കാണ് ഇനി പോകേണ്ടതെന്നായിരുന്നു വിഡി സതീശന്‍ പറഞ്ഞത്.
സെക്സും സ്റ്റണ്ടുമുള്ള സിനിമ പോലെയാണ് ഇപ്പോൾ പിണറായി സർക്കാരെന്ന് വടകര എംപി കെ മുരളീധരൻ പ്രതികരിച്ചു. കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ പകൽ സമയത്ത് ഗുസ്തിയും രാത്രിയിൽ ദോസ്തിയുമാണെന്നും അദ്ദേഹം പരിഹസിച്ചു. സമരത്തിനോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഭരണപക്ഷം വീരവാദം മുഴക്കാനായി നിയമസഭയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പഴയ കാസറ്റ് മറന്ന് ,മുഖ്യമന്ത്രി പുതിയ കാസറ്റ് ഇറക്കുകയാണെന്നായിരുന്നു കെ മുരളീധരന്റെ മറ്റൊരു പരിഹാസം. സി എം രവീന്ദ്രനെ പോലും ഇ ഡിയ്ക്ക് ചോദ്യം ചെയ്യാൻ സാധിക്കാത്തത് കേരളവും കേന്ദ്രവും തമ്മിലുള്ള അന്തർധാരയുടെ തെളിവാണ്. സ്വപ്ന സുരേഷിനും എം ശിവശങ്കറിലും മാത്രമായി ചുറ്റിക്കറങ്ങുകയാണ് ഇ ഡി. സിഎം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുമോയെന്ന് തന്നെ സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നിയമസഭയിൽ നടന്ന ചർച്ചകൾ പ്രമേയമാക്കിയാണ് കെ മുരളീധരൻ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. അടിയന്തിര പ്രമേയത്തിന് അനുമതി തേടി മാത്യു കുഴൽനാടൻ സർക്കാരിനെതിരെ രംഗത്ത് വന്നത് ഇഡി റിമാന്റ് റിപ്പോർട്ട് ആയുധമാക്കിയാണ്. മന്ത്രിമാർ അടക്കം എഴുന്നേറ്റാണ് മുഖ്യമന്ത്രിക്ക് നിയമസഭയിൽ പ്രതിരോധം തീർത്തത്. കോൺഗ്രസ് ദേശീയ നേതൃത്വം വിമർശിക്കുന്ന ഇഡിയാണ് സംസ്ഥാനത്തെ നേതാക്കൾക്ക് വേദവാക്യമെന്നായിരുന്നു ഭരണപക്ഷത്തിൻറെ പ്രധാന പ്രതിരോധം. മൂന്ന് കൊല്ലം എവിടെയോ പോയ ഇഡി ഇപ്പോൾ പാൽക്കുപ്പിയുമായി വന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഇഡിയെ വിശ്വാസമില്ലെന്നും മറുപടി നൽകി.
അതേ സമയം ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ വേദവാക്യമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ അല്ല, ഇഡിയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങളാണ് കോണ്‍ഗ്രസിന് വേദവാക്യമെന്നും എം ബി രാജേഷ് വിമര്‍ശിച്ചു. ലൈഫ് മിഷന്‍ കേസില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 'ഈ റിമാന്‍ഡ് റിപ്പോര്‍ട്ട് വേദവാക്യമായി പറയാന്‍ അസാമാന്യ ധൈര്യം വേണം. ഇഡിക്കൊപ്പം ഏതറ്റം വരെയും പോകും എന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെ പാപ്പരത്തം മനസിലാകും. രാഹുല്‍ ഗാന്ധിയെ ഇഡി 50 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായി 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
ഇഡിയുടെ കാര്യത്തില്‍ അന്ന് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടല്ല ഇന്ന് ഉള്ളത്. അതാണ് വ്യത്യാസം. ഇഡിക്കെതിരെ അവിടെ സമരം ചെയ്ത് ഇവിടെ വന്ന് ഇഡിക്ക് വേണ്ടി വാദിക്കാനുള്ള അസാമാന്യ ധൈര്യമാണ് നിങ്ങള്‍ക്ക് ഉള്ളത്. ഈ അസാമാന്യ ധൈര്യത്തെ നമിക്കുന്നുവെന്ന് എം ബി രാജേഷ് വിമര്‍ശിച്ചു. ഇന്നലത്തെ പോലെ ഇന്നും പലവട്ടം ഭരണ - പ്രതിപക്ഷ അംഗങ്ങൾ സീറ്റിൽ നിന്നെഴുന്നേറ്റ് പോർമുഖം തുറന്നു. മുഖ്യമന്ത്രിയെ തന്നെ നിരന്തരം പ്രതിപക്ഷം ലക്ഷ്യമിടുമ്പോൾ, തിരിച്ചടിക്കാൻ ഏതറ്റം വരെയും മന്ത്രിമാരടക്കം നീങ്ങുമെന്നതിന്റെ വ്യക്തമായ തെളിവായി സഭയിലെ രണ്ടാം ദിനത്തിലെ കാഴ്ചകൾ.
https://www.facebook.com/Malayalivartha