ഏഷ്യാനെറ്റിനെതിരേ ഒളിയമ്പ് പ്രയോഗവുമായി ശ്രീകണ്ഠൻ നായർ
മലയാള ചാനലിലെ വിനോദ വ്യവസായ രംഗത്തെ തലതൊട്ടപ്പനെരെന്ന് ചോദിച്ചാൽ നിസ്സംശയം പറയാവുന്ന പേരാണ് ശ്രീകണ്ഠൻ നായർ എന്ന്. ഏഷ്യാനെറ്റ് എന്ന ചാനലിനെ കോടികൾ വരുമാനമുള്ള ചാനലാക്കി മാറ്റിയതിന് പിന്നിലെ ബുദ്ധി അദ്ദേഹത്തിന്റേതാണെന്ന് എല്ലാവർക്കും അറിയാം. അതിന് ശേഷം മനോരമ കുടുംബം തുടങ്ങിയ വിനോദ ചാനൽ മഴവില്ലിന്റെ മുഖ്യ പിന്നണിക്കാരനും ശ്രീകണ്ഠൻ നായരാണ്.
വ്യത്യസ്തമായ പരിപാടികളുമായി ചാനൽ ഹിറ്റാക്കിയ ശേഷം അവിടെ നിന്നും പടിയിറങ്ങിയ ശ്രീകണ്ഠൻ നായർ ഇപ്പോൾ പുതിയ വിനോദ ചാനലുമായി രംഗത്തെത്തിയിരിക്കുകയാണ്. വാർത്താചാനലുകൾ നിലനിൽപ്പിനായി ചക്രശ്വാസം വലിക്കുന്ന വേളയിലാണ് വിനോദ ചാനൽ രംഗത്തെ നിലവിലുള്ള വമ്പന്മാർക്ക് ഭീഷണിയാണ് ശ്രീകണ്ഠൻ നായരുടെ കടന്നുവരവ്. ഗോകുലം ഗോപാലൻ ചെയർമാനായ ഫ്ളവേഴ്‌സ് എന്ന ചാനലിന്റെ എല്ലാമെല്ലാമായി ശ്രീകണ്ഠൻ നായരുടെ കടന്നുവരവ്.
മലയാളത്തിലെ വിനോദ വ്യവസായത്തിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഏഷ്യാനെറ്റാണ്. രണ്ടാം സ്ഥാനത്തായിരുന്ന സൂര്യ ടിവിടെ കടത്തിവെട്ടിയാണ് അടുത്തിടെ മഴവിൽ മനോരമ ഈ സ്ഥാനത്തെത്തിയത്. വ്യത്യസ്തമായ പിരിപാടികളാണ് മഴവിൽ മനോരമയെ പ്രേക്ഷകരുടെ ഇഷ്ട ചാനലായത്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മലയാളം വിനോദ ചാനൽ വ്യവസായത്തിന്റെ അതേ പാതയിൽ തന്നെയാണ് ഫ്ളവേഴ്‌സിന്റെയും കടന്നുവരവ്.
മാധ്യമരംഗത്തെ കോർപ്പറേറ്റുകളോട് ഏറ്റുമുട്ടി ദാമ്പത്യ ജീവിതം പോലും നഷ്ടമായ അവസ്ഥയിലായെന്ന് ശ്രീകണ്ഠൻനായർ . ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മാധ്യമരംഗത്തെ കോർപ്പറേറ്റ് വത്കരണത്തിനെതിരേ ശ്രീകണ്ഠൻനായർ ആഞ്ഞടിച്ചത് .
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
നിങ്ങള്‍ക്കറിയാം ഫ്ളവേഴ്‌സ് ടിവി ചാനല്‍ ഞാന്‍ നടത്തുന്നത് ഒരു ഒറ്റയാള്‍ പോരാട്ടമാണെന്ന് എനിക്ക് പറയേണ്ടി വരും. എന്നെ സ്‌നേഹിക്കുന്ന എന്നോട് വാത്സല്യം കാണിക്കുന്ന ഒരു കൂട്ടം പ്രൊമോട്ടേഴ്‌സ് എന്റെ പിന്നിലുണ്ട്. പക്ഷെ റൂബര്‍ക്ക് മര്‍ഡോക്ക് പോലെ ഇന്ത്യയില്‍ 16000 കോടി രൂപ ടെലിവിഷന്‍ കാണുന്നതിന് പിരിച്ചെടുക്കുന്ന വിദേശ കുത്തക സ്ഥാപനങ്ങളോടാണ് ഞാന്‍ ഇപ്പോള്‍ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നത്.
എന്റെ ജീവിതം മുഴുവന്‍ അങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്. ദാമ്പത്യം ഒക്കെ കൈവിട്ടു പോയി. ഭാര്യ ഡൈവോഴ്‌സ് ചെയ്യാത്തത് അവളുടെ മഹാമനസ്‌കത. പക്ഷെ എനിക്ക് ഒരുറപ്പുണ്ട്. നമ്മുടെ ചങ്കിന് ഉറപ്പുണ്ടെങ്കില്‍ വൃത്തികെട്ട മാധ്യമ സ്ഥാപനങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ഇന്നല്ലെങ്കില്‍ നാളെ നമുക്ക് കഴിയും.
ഇവിയെക്കോഗേ അവരുടെയൊക്കെ തോളില്‍ കൈയിടാന്‍ ഞാന്‍ തയ്യാറാണ്. കാരണമെന്താണ് ചോദിച്ചാല്‍ മാധ്യമം ഒരു ചൂഷണ ഉപാധിയാക്കുന്ന സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ വളരെയധികം കൂടി വരുകയാണ്. അവരോട് ഒറ്റയ്ക്ക് യുദ്ധം ചെയ്യാന്‍ ഞാന്‍ ഒറ്റയ്ക്ക് ഹിമാലയത്തില്‍ ഇരിക്കാന്‍ പോകുന്നുമില്ല. ഇങ്ങനെയുള്ള സ്ഥാപനങ്ങളോട് അണിചേരുമ്പോള്‍ ഒരു പക്ഷേ ഇത്തരം നെറികെട്ട സ്ഥാപനങ്ങളെ ഈ നിയമത്തിനു മുമ്പില്‍ നിര്‍ത്താന്‍ എനിക്ക് ആവുകയാണെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
നിരക്കുവർദ്ധനയെച്ചൊല്ലി കേരളാവിഷൻ അടക്കമുള്ള മുൻനിര കേബിൾ സർവ്വീസ് ദാതാക്കൾ സ്റ്റാർഡ ഗ്രൂപ്പുമായി കലഹത്തിലാണ്. കേരളാവിഷനാവട്ടെ, ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള സ്റ്റാർഗ്രൂപ്പ് ചാനലുകൾ ബഹിഷ്‌കരിച്ച് സമരത്തിലുമാണ്. 60 ശതമാനത്തോളം വരുന്ന പ്രേക്ഷകരെ നഷ്ടപ്പെട്ട ഏഷ്യാനെറ്റ് , തങ്ങളുടെ പരസ്യവരുമാനം കുത്തനെ ഇടിയുന്നത് ആശങ്കയോടെയാണ് കാണുന്നത്. മുൻപ് ഇതുപോലെ കേരളാവിഷൻ ഏഷ്യാനെറ്റ് ബഹിഷ്‌കരിച്ചപ്പോൾ അന്ന് റേറ്റിങ്ങിൽ ഏറെ മുന്നിലായിരുന്ന സ്റ്റാർ സിംഗർ നിർത്തിലയ്ക്കാൻ ഏഷ്യാനെറ്റ് മാനേജ്‌മെന്റ് നിർബന്ധിതരായിരുന്നു.
https://www.facebook.com/Malayalivartha