പിഞ്ചു കുഞ്ഞിനെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലാൻ ശ്രമം; പോലീസിന്റെ സമയോചിതമായ ഇടപെടൽ കുരുന്നിന്റെ ജീവന് തുണയായി
ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലാൻ ശ്രമം. 38 കാരനായ ആഫ്രിക്കൻ യുവാവാണ് ഇത്തരത്തിലൊരു ക്രൂര കൃത്യം നടത്തിയത്. കുഞ്ഞിനെ താഴേക്കെറിഞ്ഞെങ്കിലും പോലീസിന്റെ കഠിന പ്രയത്‌നം മൂലം രക്ഷിക്കാന്‍ കഴിഞ്ഞു.
സൗത്ത് ആഫ്രിക്കയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. ആറുമാസം പ്രായമുള്ള സ്വന്തം മകളെയാണ് ഇയാള്‍ കൊല്ലാന്‍ നോക്കിയത്. കുഞ്ഞിനെ വീടിന്റെ മുകളില്‍ നിന്നും താഴേക്ക് എറിയുന്ന ഫോട്ടോ പോലീസ് പുറത്തു വിട്ടു.
ആരെയും ഭയപ്പെടുത്തുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്. കുട്ടിയെ എറിയാന്‍ നിന്ന യുവാവിനെ തടയാന്‍ പോലീസ് പല ശ്രമങ്ങളും നടത്തി. ഒടുവില്‍ തൊട്ടടുത്ത നിലയിൽ വരെ ഉദ്യോഗസ്ഥർ എത്തി. എന്നാൽ പിന്നില്‍ വന്നു പിടിക്കുബോഴേക്കും കുട്ടിയെ ഇയാൾ എറിഞ്ഞിരുന്നു. ആറോളം പോലീസ് സംഭവസ്ഥലത്തുണ്ടായിരുന്നു.
മുകളിലും താഴയുമായി പോലീസ് നിന്നിരുന്നു. കുട്ടിയെ എറിഞ്ഞാല്‍ പിടിക്കാന്‍ വേണ്ടി നിലയുറപ്പിച്ചായിരുന്നു ഇവരുടെ നിൽപ്പ്. അതുകൊണ്ടുതന്നെ കുഞ്ഞിനെ അപകടമൊന്നും കൂടാതെ തന്നെ രക്ഷിക്കാനായി. കുഞ്ഞിന്റെ കാല് പിടിച്ച് തല കീഴ്‌പ്പോട്ടാക്കി ഇയാള്‍ കുറച്ചുനേരം നിന്നിരുന്നു. അതേസമയം അടുത്തുവന്നാല്‍ കുട്ടിയെ താഴേക്കിടും എന്ന ഭീഷണി പോലീസിനെ ഭയപ്പെടുത്തി.
സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിങ്ക് റൂഫിനുമുകളില്‍ നിന്നാണ് ഇയാളുടെ അഭ്യാസം ഉണ്ടായത്. രാവിലെ 10.40 ഓടെയാണ് സംഭവം നടന്നത്.
അപകടത്തെത്തുടർന്ന് കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് പോലീസ് ഏറ്റെടുത്തു. 35 വയസുകാരിയായ മാതാവ് കുട്ടിയെ നേരത്തെ തന്നെ ഇയാള്‍ക്ക് നല്‍കുകയായിരുന്നു. അതേസമയം എന്താണ് കുഞ്ഞിനെ കൊല്ലാനുണ്ടായ കാരണം എന്ന് വ്യക്തമല്ല. ഇയാളും കുഞ്ഞിനോടൊപ്പം മരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സംശയമുണ്ട്.
https://www.facebook.com/Malayalivartha