Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

സിരകളില്‍ മെസി മാത്രം... ലോക കപ്പ് ഫൈനലിനായി കാത്തിരുന്ന് ലോകം; അര്‍ജന്റീന ഫൈനലില്‍ എത്തിയതോടെ ആവേശം ഇരട്ടിയായി; ഫ്രാന്‍സ് ഫൈനലില്‍ എത്തട്ടെയെന്ന് ആരാധകര്‍; ഇനി ആര് ഫൈനലില്‍ വന്നാലും പ്രശ്‌നമില്ല; മെസിയില്‍ ആരാധകര്‍ക്ക് വിശ്വാസം

14 DECEMBER 2022 11:20 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പര കോടിയിലാണ്. നവംബര്‍ 20-ന് തുടങ്ങിയ ഫുട്‌ബോള്‍ മാമാങ്കം ഡിസംബര്‍ പകുതി എത്തിയപ്പോള്‍ ക്വാര്‍ട്ടര്‍ഫൈനല്‍ സ്റ്റേജിലേക്ക് കടന്നു. ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പില്‍ ഞെട്ടിച്ച പല മത്സരങ്ങളും കാണികള്‍ കണ്ടു. ലോകത്തിലെ മികച്ച നാല് ടീമുകള്‍ അവസാന റൗണ്ടിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 18-ന് ഫൈനലിന് പന്തുരുളുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഖത്തറിലായിരിക്കുമെന്ന് ഉറപ്പ്.

തോറ്റ് തുടങ്ങിയ അര്‍ജന്റീന മിന്നല്‍ പിണറാകുന്ന കാഴ്ചയാണ് കണ്ടത്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ സര്‍വ്വം മെസ്സി മയമായിരുന്നു. ലോകകപ്പ് തുടങ്ങും മുന്‍പ് ഫുട്‌ബോള്‍ ലോകം പറഞ്ഞിരുന്ന പലരും കണ്ണീരോടെ ഖത്തറില്‍നിന്ന് മടങ്ങിയപ്പോള്‍, മികവിന്റെ ഔന്നത്യത്തില്‍ ഒറ്റയ്ക്ക് ചിരിച്ചു നില്‍ക്കുകയാണ് ലയണല്‍ മെസ്സിയെന്ന ഇതിഹാസം. ഏറെയും സാധാരണക്കാരായ താരങ്ങളുള്ള ഒരു ടീമിന്റെ നായകനായി ഖത്തറില്‍ വിമാനമിറങ്ങിയ മെസ്സി, കരിയറിലെ ആദ്യ വിശ്വകിരീടത്തില്‍നിന്ന് ഇപ്പോള്‍ ഒരേയൊരു ജയം മാത്രം അകലെയാണ്.

ഡിസംബര്‍ 18ന് ഇതേ വേദിയില്‍ ഒരിക്കല്‍ക്കൂടി അങ്കത്തിന് ഇറങ്ങുമ്പോള്‍, എതിരാളികള്‍ ഫ്രാന്‍സായാലും മൊറോക്കൊ ആയാലും മെസ്സി തന്നെ കിരീടത്തില്‍ മുത്തമിടുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ എല്ലാ അര്‍ജന്റീന ആരാധകര്‍ക്കുമുണ്ട്. അതിനു കാരണം, ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ താരം പുറത്തെടുത്ത പ്രകടനം തന്നെ.ലോകകപ്പ് വേദിയില്‍ അര്‍ജന്റീന ജഴ്‌സിയില്‍ കളിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ കാല്‍സെഞ്ചറി തികച്ച് ലോകറെക്കോര്‍ഡിനൊപ്പമെത്തിയ സൂപ്പര്‍താരം ആ മത്സരം എന്നെന്നും ഓര്‍മിക്കത്തക്കതാക്കിയതോടെയാണ്, ലോകകപ്പില്‍ തുടര്‍ഫൈനലെന്ന ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായത്.

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ഇങ്ങകലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍നിന്ന് കണ്ണീര്‍മടക്കം. മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടി.

ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസ്സി നേടി. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ മെസ്സി, അഞ്ചു ഗോളുമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയ്‌ക്കൊപ്പമെത്തി. അസിസ്റ്റുകള്‍ കൂടി പരിഗണിക്കുമ്പോള്‍, നിലവില്‍ എംബപെയ്ക്കു മേല്‍ മെസ്സിക്കു മുന്‍തൂക്കമുണ്ട്. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും ഇനി മെസ്സിക്കു സ്വന്തം. 11 ഗോളുകളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് സൂപ്പര്‍താരം മറികടന്നത്. മെസ്സി മിന്നിയതോടെ, കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് അര്‍ജന്റീന ഫൈനലിലേക്ക്.

മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മുന്നില്‍ നിന്ന ടീം ക്രൊയേഷ്യയായിരുന്നു. ആദ്യ പകുതിയില്‍ മത്സരം അര മണിക്കൂര്‍ പിന്നിടുമ്പോള്‍ കളത്തില്‍ ക്രൊയേഷ്യയുടെ ആധിപത്യം പ്രകടമായിരുന്നു. ഈ ആധിപത്യത്തിന്റെ മുകളിലേക്കാണ് പെനല്‍റ്റിയുടെ രൂപത്തില്‍ അര്‍ജന്റീനയുടെ ആദ്യഗോള്‍ വന്നു വീഴുന്നത്. ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും പന്തു കൈവശം വച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് 34ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യം ലീഡു പിടിച്ചത്.

ഖത്തറില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത് പെനല്‍റ്റി. ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ബോക്‌സിലേക്ക് കടന്നുകയറിയ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിനെ തടയാന്‍ മുന്നോട്ടുകയറിവന്ന ഗോള്‍കീപ്പര്‍ ലിവക്കോവിച്ചിനു പിഴച്ചു. പന്തു ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ അല്‍വാരസിനെ വീഴ്ത്തിയ ഗോള്‍കീപ്പറിന് മഞ്ഞക്കാര്‍ഡും അര്‍ജന്റീനയ്ക്ക് പെനല്‍റ്റിയും. കിക്കെടുത്ത ലയണല്‍ മെസ്സി അനാസായം ലക്ഷ്യം കണ്ടു.


മിക്ക മത്സരങ്ങളിലും എതിരാളികളെ പൂര്‍ണമായം തളച്ചിട്ട ക്രൊയേഷ്യന്‍ പ്രതിരോധം, മെസ്സിയുടെ പെനല്‍റ്റി ഗോളില്‍ പകച്ചുപോയെന്ന് തൊട്ടുപിന്നാലെ വ്യക്തമായി. വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് വര്‍ധിപ്പിച്ചത്.

മധ്യവരയ്ക്കു സമീപത്തുനിന്നും ലയണല്‍ മെസ്സി നല്‍കിയ പന്തുമായി ഒരിക്കല്‍ക്കൂടി ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം. തടയാനെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അല്‍വാരസിന്റെ കാലില്‍ത്തന്നെ. മുന്നേറ്റം പോസ്റ്റിനു തൊട്ടടുത്തെത്തിയതിനു പിന്നാലെ ക്ലോസ് റേഞ്ചില്‍നിന്നും അല്‍വാരസ് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ വീഴ്ത്തി വലയില്‍. അതോടെ രണ്ടായി ഗോള്‍.

സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. വലതുവിങ്ങിലൂടെ പന്തു കാലില്‍ക്കൊരുത്ത് അര്‍ജന്റീന നായകന്റെ മിന്നല്‍ക്കുതിപ്പ്. ഖത്തര്‍ ലോകകപ്പിലുടനീളം മുന്നേറ്റനിരക്കാരെ വെള്ളം കുടിപ്പിച്ച യുവതാരം ഗ്വാര്‍ഡിയോള്‍ ഇതിനിടെ മെസ്സിയെ തടയാനെത്തി. പ്രതിഭാസമ്പത്തിന്റെ വീര്യമത്രയും കാലില്‍ക്കൊരുത്ത് നിന്നും വീണ്ടും മുന്നോട്ടുനീങ്ങിയും ഞൊടിയിടയ്ക്കുള്ളില്‍ വെട്ടിത്തിരിഞ്ഞും മെസ്സി ഗ്വാര്‍ഡിയോളിനെ നിഷ്പ്രഭനമാക്കി. പിന്നെ പന്ത് ബോക്‌സിന്റെ നടുമുറ്റത്ത് ജൂലിയന്‍ അല്‍വാരസിനു നല്‍കി. തളികയിലെന്നവണ്ണം മെസ്സി നല്‍കിയ പന്തിന്, ആ അധ്വാനത്തെ വിലമതിച്ച് ജൂലിയന്‍ അല്‍വാരസിന്റെ കിടിലന്‍ ഫിനിഷ്. അതോടെ ലോകം ആര്‍ത്തു വിളിച്ചു. ഇനി ഫൈനലില്‍ കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (6 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (7 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (9 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (11 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (11 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (12 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (12 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (12 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends