Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

സിരകളില്‍ മെസി മാത്രം... ലോക കപ്പ് ഫൈനലിനായി കാത്തിരുന്ന് ലോകം; അര്‍ജന്റീന ഫൈനലില്‍ എത്തിയതോടെ ആവേശം ഇരട്ടിയായി; ഫ്രാന്‍സ് ഫൈനലില്‍ എത്തട്ടെയെന്ന് ആരാധകര്‍; ഇനി ആര് ഫൈനലില്‍ വന്നാലും പ്രശ്‌നമില്ല; മെസിയില്‍ ആരാധകര്‍ക്ക് വിശ്വാസം

14 DECEMBER 2022 11:20 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പര കോടിയിലാണ്. നവംബര്‍ 20-ന് തുടങ്ങിയ ഫുട്‌ബോള്‍ മാമാങ്കം ഡിസംബര്‍ പകുതി എത്തിയപ്പോള്‍ ക്വാര്‍ട്ടര്‍ഫൈനല്‍ സ്റ്റേജിലേക്ക് കടന്നു. ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പില്‍ ഞെട്ടിച്ച പല മത്സരങ്ങളും കാണികള്‍ കണ്ടു. ലോകത്തിലെ മികച്ച നാല് ടീമുകള്‍ അവസാന റൗണ്ടിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 18-ന് ഫൈനലിന് പന്തുരുളുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഖത്തറിലായിരിക്കുമെന്ന് ഉറപ്പ്.

തോറ്റ് തുടങ്ങിയ അര്‍ജന്റീന മിന്നല്‍ പിണറാകുന്ന കാഴ്ചയാണ് കണ്ടത്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ സര്‍വ്വം മെസ്സി മയമായിരുന്നു. ലോകകപ്പ് തുടങ്ങും മുന്‍പ് ഫുട്‌ബോള്‍ ലോകം പറഞ്ഞിരുന്ന പലരും കണ്ണീരോടെ ഖത്തറില്‍നിന്ന് മടങ്ങിയപ്പോള്‍, മികവിന്റെ ഔന്നത്യത്തില്‍ ഒറ്റയ്ക്ക് ചിരിച്ചു നില്‍ക്കുകയാണ് ലയണല്‍ മെസ്സിയെന്ന ഇതിഹാസം. ഏറെയും സാധാരണക്കാരായ താരങ്ങളുള്ള ഒരു ടീമിന്റെ നായകനായി ഖത്തറില്‍ വിമാനമിറങ്ങിയ മെസ്സി, കരിയറിലെ ആദ്യ വിശ്വകിരീടത്തില്‍നിന്ന് ഇപ്പോള്‍ ഒരേയൊരു ജയം മാത്രം അകലെയാണ്.

ഡിസംബര്‍ 18ന് ഇതേ വേദിയില്‍ ഒരിക്കല്‍ക്കൂടി അങ്കത്തിന് ഇറങ്ങുമ്പോള്‍, എതിരാളികള്‍ ഫ്രാന്‍സായാലും മൊറോക്കൊ ആയാലും മെസ്സി തന്നെ കിരീടത്തില്‍ മുത്തമിടുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ എല്ലാ അര്‍ജന്റീന ആരാധകര്‍ക്കുമുണ്ട്. അതിനു കാരണം, ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ താരം പുറത്തെടുത്ത പ്രകടനം തന്നെ.ലോകകപ്പ് വേദിയില്‍ അര്‍ജന്റീന ജഴ്‌സിയില്‍ കളിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ കാല്‍സെഞ്ചറി തികച്ച് ലോകറെക്കോര്‍ഡിനൊപ്പമെത്തിയ സൂപ്പര്‍താരം ആ മത്സരം എന്നെന്നും ഓര്‍മിക്കത്തക്കതാക്കിയതോടെയാണ്, ലോകകപ്പില്‍ തുടര്‍ഫൈനലെന്ന ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായത്.

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ഇങ്ങകലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍നിന്ന് കണ്ണീര്‍മടക്കം. മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടി.

ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസ്സി നേടി. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ മെസ്സി, അഞ്ചു ഗോളുമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയ്‌ക്കൊപ്പമെത്തി. അസിസ്റ്റുകള്‍ കൂടി പരിഗണിക്കുമ്പോള്‍, നിലവില്‍ എംബപെയ്ക്കു മേല്‍ മെസ്സിക്കു മുന്‍തൂക്കമുണ്ട്. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും ഇനി മെസ്സിക്കു സ്വന്തം. 11 ഗോളുകളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് സൂപ്പര്‍താരം മറികടന്നത്. മെസ്സി മിന്നിയതോടെ, കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് അര്‍ജന്റീന ഫൈനലിലേക്ക്.

മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മുന്നില്‍ നിന്ന ടീം ക്രൊയേഷ്യയായിരുന്നു. ആദ്യ പകുതിയില്‍ മത്സരം അര മണിക്കൂര്‍ പിന്നിടുമ്പോള്‍ കളത്തില്‍ ക്രൊയേഷ്യയുടെ ആധിപത്യം പ്രകടമായിരുന്നു. ഈ ആധിപത്യത്തിന്റെ മുകളിലേക്കാണ് പെനല്‍റ്റിയുടെ രൂപത്തില്‍ അര്‍ജന്റീനയുടെ ആദ്യഗോള്‍ വന്നു വീഴുന്നത്. ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും പന്തു കൈവശം വച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് 34ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യം ലീഡു പിടിച്ചത്.

ഖത്തറില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത് പെനല്‍റ്റി. ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ബോക്‌സിലേക്ക് കടന്നുകയറിയ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിനെ തടയാന്‍ മുന്നോട്ടുകയറിവന്ന ഗോള്‍കീപ്പര്‍ ലിവക്കോവിച്ചിനു പിഴച്ചു. പന്തു ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ അല്‍വാരസിനെ വീഴ്ത്തിയ ഗോള്‍കീപ്പറിന് മഞ്ഞക്കാര്‍ഡും അര്‍ജന്റീനയ്ക്ക് പെനല്‍റ്റിയും. കിക്കെടുത്ത ലയണല്‍ മെസ്സി അനാസായം ലക്ഷ്യം കണ്ടു.


മിക്ക മത്സരങ്ങളിലും എതിരാളികളെ പൂര്‍ണമായം തളച്ചിട്ട ക്രൊയേഷ്യന്‍ പ്രതിരോധം, മെസ്സിയുടെ പെനല്‍റ്റി ഗോളില്‍ പകച്ചുപോയെന്ന് തൊട്ടുപിന്നാലെ വ്യക്തമായി. വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് വര്‍ധിപ്പിച്ചത്.

മധ്യവരയ്ക്കു സമീപത്തുനിന്നും ലയണല്‍ മെസ്സി നല്‍കിയ പന്തുമായി ഒരിക്കല്‍ക്കൂടി ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം. തടയാനെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അല്‍വാരസിന്റെ കാലില്‍ത്തന്നെ. മുന്നേറ്റം പോസ്റ്റിനു തൊട്ടടുത്തെത്തിയതിനു പിന്നാലെ ക്ലോസ് റേഞ്ചില്‍നിന്നും അല്‍വാരസ് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ വീഴ്ത്തി വലയില്‍. അതോടെ രണ്ടായി ഗോള്‍.

സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. വലതുവിങ്ങിലൂടെ പന്തു കാലില്‍ക്കൊരുത്ത് അര്‍ജന്റീന നായകന്റെ മിന്നല്‍ക്കുതിപ്പ്. ഖത്തര്‍ ലോകകപ്പിലുടനീളം മുന്നേറ്റനിരക്കാരെ വെള്ളം കുടിപ്പിച്ച യുവതാരം ഗ്വാര്‍ഡിയോള്‍ ഇതിനിടെ മെസ്സിയെ തടയാനെത്തി. പ്രതിഭാസമ്പത്തിന്റെ വീര്യമത്രയും കാലില്‍ക്കൊരുത്ത് നിന്നും വീണ്ടും മുന്നോട്ടുനീങ്ങിയും ഞൊടിയിടയ്ക്കുള്ളില്‍ വെട്ടിത്തിരിഞ്ഞും മെസ്സി ഗ്വാര്‍ഡിയോളിനെ നിഷ്പ്രഭനമാക്കി. പിന്നെ പന്ത് ബോക്‌സിന്റെ നടുമുറ്റത്ത് ജൂലിയന്‍ അല്‍വാരസിനു നല്‍കി. തളികയിലെന്നവണ്ണം മെസ്സി നല്‍കിയ പന്തിന്, ആ അധ്വാനത്തെ വിലമതിച്ച് ജൂലിയന്‍ അല്‍വാരസിന്റെ കിടിലന്‍ ഫിനിഷ്. അതോടെ ലോകം ആര്‍ത്തു വിളിച്ചു. ഇനി ഫൈനലില്‍ കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (48 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (1 hour ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (1 hour ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (2 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (2 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (2 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends