Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

സിരകളില്‍ മെസി മാത്രം... ലോക കപ്പ് ഫൈനലിനായി കാത്തിരുന്ന് ലോകം; അര്‍ജന്റീന ഫൈനലില്‍ എത്തിയതോടെ ആവേശം ഇരട്ടിയായി; ഫ്രാന്‍സ് ഫൈനലില്‍ എത്തട്ടെയെന്ന് ആരാധകര്‍; ഇനി ആര് ഫൈനലില്‍ വന്നാലും പ്രശ്‌നമില്ല; മെസിയില്‍ ആരാധകര്‍ക്ക് വിശ്വാസം

14 DECEMBER 2022 11:20 AM IST
മലയാളി വാര്‍ത്ത

ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പര കോടിയിലാണ്. നവംബര്‍ 20-ന് തുടങ്ങിയ ഫുട്‌ബോള്‍ മാമാങ്കം ഡിസംബര്‍ പകുതി എത്തിയപ്പോള്‍ ക്വാര്‍ട്ടര്‍ഫൈനല്‍ സ്റ്റേജിലേക്ക് കടന്നു. ശൈത്യകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പില്‍ ഞെട്ടിച്ച പല മത്സരങ്ങളും കാണികള്‍ കണ്ടു. ലോകത്തിലെ മികച്ച നാല് ടീമുകള്‍ അവസാന റൗണ്ടിലേക്ക് കടക്കുകയാണ്. ഡിസംബര്‍ 18-ന് ഫൈനലിന് പന്തുരുളുമ്പോള്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഖത്തറിലായിരിക്കുമെന്ന് ഉറപ്പ്.

തോറ്റ് തുടങ്ങിയ അര്‍ജന്റീന മിന്നല്‍ പിണറാകുന്ന കാഴ്ചയാണ് കണ്ടത്. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്നലെ സര്‍വ്വം മെസ്സി മയമായിരുന്നു. ലോകകപ്പ് തുടങ്ങും മുന്‍പ് ഫുട്‌ബോള്‍ ലോകം പറഞ്ഞിരുന്ന പലരും കണ്ണീരോടെ ഖത്തറില്‍നിന്ന് മടങ്ങിയപ്പോള്‍, മികവിന്റെ ഔന്നത്യത്തില്‍ ഒറ്റയ്ക്ക് ചിരിച്ചു നില്‍ക്കുകയാണ് ലയണല്‍ മെസ്സിയെന്ന ഇതിഹാസം. ഏറെയും സാധാരണക്കാരായ താരങ്ങളുള്ള ഒരു ടീമിന്റെ നായകനായി ഖത്തറില്‍ വിമാനമിറങ്ങിയ മെസ്സി, കരിയറിലെ ആദ്യ വിശ്വകിരീടത്തില്‍നിന്ന് ഇപ്പോള്‍ ഒരേയൊരു ജയം മാത്രം അകലെയാണ്.

ഡിസംബര്‍ 18ന് ഇതേ വേദിയില്‍ ഒരിക്കല്‍ക്കൂടി അങ്കത്തിന് ഇറങ്ങുമ്പോള്‍, എതിരാളികള്‍ ഫ്രാന്‍സായാലും മൊറോക്കൊ ആയാലും മെസ്സി തന്നെ കിരീടത്തില്‍ മുത്തമിടുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ എല്ലാ അര്‍ജന്റീന ആരാധകര്‍ക്കുമുണ്ട്. അതിനു കാരണം, ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ താരം പുറത്തെടുത്ത പ്രകടനം തന്നെ.ലോകകപ്പ് വേദിയില്‍ അര്‍ജന്റീന ജഴ്‌സിയില്‍ കളിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ കാല്‍സെഞ്ചറി തികച്ച് ലോകറെക്കോര്‍ഡിനൊപ്പമെത്തിയ സൂപ്പര്‍താരം ആ മത്സരം എന്നെന്നും ഓര്‍മിക്കത്തക്കതാക്കിയതോടെയാണ്, ലോകകപ്പില്‍ തുടര്‍ഫൈനലെന്ന ക്രൊയേഷ്യയുടെ സ്വപ്നം കരിഞ്ഞു ചാമ്പലായത്.

എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ബ്രസീലിനെ കരയിച്ച് മുന്നേറിയ ക്രൊയേഷ്യയ്ക്ക്, ഏതാനും ദിവസങ്ങള്‍ക്കിപ്പുറം ഇങ്ങകലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍നിന്ന് കണ്ണീര്‍മടക്കം. മെസ്സി ഗോളടിച്ചും ഗോളടിപ്പിച്ചും മിന്നിത്തിളങ്ങിയ മത്സരത്തില്‍ അര്‍ജന്റീനയുടെ വിജയം ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ്. അര്‍ജന്റീനയ്ക്കായി യുവതാരം ജൂലിയന്‍ അല്‍വാരസ് ഇരട്ടഗോള്‍ (39ാം മിനിറ്റ്, 69ാം മിനിറ്റ്) നേടി.

ആദ്യ ഗോള്‍ 34ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് മെസ്സി നേടി. ഇതോടെ ഖത്തര്‍ ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ മെസ്സി, അഞ്ചു ഗോളുമായി ഫ്രാന്‍സിന്റെ കിലിയന്‍ എംബപെയ്‌ക്കൊപ്പമെത്തി. അസിസ്റ്റുകള്‍ കൂടി പരിഗണിക്കുമ്പോള്‍, നിലവില്‍ എംബപെയ്ക്കു മേല്‍ മെസ്സിക്കു മുന്‍തൂക്കമുണ്ട്. അര്‍ജന്റീനയ്ക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടവും ഇനി മെസ്സിക്കു സ്വന്തം. 11 ഗോളുകളുമായി ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡാണ് സൂപ്പര്‍താരം മറികടന്നത്. മെസ്സി മിന്നിയതോടെ, കളിച്ച ആറു ലോകകപ്പ് സെമികളിലും തോറ്റിട്ടില്ലെന്ന ചരിത്രം ആവര്‍ത്തിച്ച് അര്‍ജന്റീന ഫൈനലിലേക്ക്.

മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മുന്നില്‍ നിന്ന ടീം ക്രൊയേഷ്യയായിരുന്നു. ആദ്യ പകുതിയില്‍ മത്സരം അര മണിക്കൂര്‍ പിന്നിടുമ്പോള്‍ കളത്തില്‍ ക്രൊയേഷ്യയുടെ ആധിപത്യം പ്രകടമായിരുന്നു. ഈ ആധിപത്യത്തിന്റെ മുകളിലേക്കാണ് പെനല്‍റ്റിയുടെ രൂപത്തില്‍ അര്‍ജന്റീനയുടെ ആദ്യഗോള്‍ വന്നു വീഴുന്നത്. ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും പന്തു കൈവശം വച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് 34ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യം ലീഡു പിടിച്ചത്.

ഖത്തറില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത് പെനല്‍റ്റി. ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ബോക്‌സിലേക്ക് കടന്നുകയറിയ അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിനെ തടയാന്‍ മുന്നോട്ടുകയറിവന്ന ഗോള്‍കീപ്പര്‍ ലിവക്കോവിച്ചിനു പിഴച്ചു. പന്തു ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ അല്‍വാരസിനെ വീഴ്ത്തിയ ഗോള്‍കീപ്പറിന് മഞ്ഞക്കാര്‍ഡും അര്‍ജന്റീനയ്ക്ക് പെനല്‍റ്റിയും. കിക്കെടുത്ത ലയണല്‍ മെസ്സി അനാസായം ലക്ഷ്യം കണ്ടു.


മിക്ക മത്സരങ്ങളിലും എതിരാളികളെ പൂര്‍ണമായം തളച്ചിട്ട ക്രൊയേഷ്യന്‍ പ്രതിരോധം, മെസ്സിയുടെ പെനല്‍റ്റി ഗോളില്‍ പകച്ചുപോയെന്ന് തൊട്ടുപിന്നാലെ വ്യക്തമായി. വെറും അഞ്ച് മിനിറ്റിനുള്ളിലാണ് ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്റീന ലീഡ് വര്‍ധിപ്പിച്ചത്.

മധ്യവരയ്ക്കു സമീപത്തുനിന്നും ലയണല്‍ മെസ്സി നല്‍കിയ പന്തുമായി ഒരിക്കല്‍ക്കൂടി ക്രൊയേഷ്യന്‍ പ്രതിരോധം പിളര്‍ത്തി ജൂലിയന്‍ അല്‍വാരസിന്റെ മുന്നേറ്റം. തടയാനെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ പന്തു തട്ടിയെങ്കിലും കറങ്ങിത്തിരിഞ്ഞ് പന്തെത്തിയത് അല്‍വാരസിന്റെ കാലില്‍ത്തന്നെ. മുന്നേറ്റം പോസ്റ്റിനു തൊട്ടടുത്തെത്തിയതിനു പിന്നാലെ ക്ലോസ് റേഞ്ചില്‍നിന്നും അല്‍വാരസ് തൊടുത്ത ഷോട്ട് ഗോള്‍കീപ്പറെ വീഴ്ത്തി വലയില്‍. അതോടെ രണ്ടായി ഗോള്‍.

സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി സൂപ്പര്‍താരം ലയണല്‍ മെസ്സി നടത്തിയ മിന്നുന്ന മുന്നേറ്റമാണ് മൂന്നാം ഗോളിനു വഴിയൊരുക്കിയത്. വലതുവിങ്ങിലൂടെ പന്തു കാലില്‍ക്കൊരുത്ത് അര്‍ജന്റീന നായകന്റെ മിന്നല്‍ക്കുതിപ്പ്. ഖത്തര്‍ ലോകകപ്പിലുടനീളം മുന്നേറ്റനിരക്കാരെ വെള്ളം കുടിപ്പിച്ച യുവതാരം ഗ്വാര്‍ഡിയോള്‍ ഇതിനിടെ മെസ്സിയെ തടയാനെത്തി. പ്രതിഭാസമ്പത്തിന്റെ വീര്യമത്രയും കാലില്‍ക്കൊരുത്ത് നിന്നും വീണ്ടും മുന്നോട്ടുനീങ്ങിയും ഞൊടിയിടയ്ക്കുള്ളില്‍ വെട്ടിത്തിരിഞ്ഞും മെസ്സി ഗ്വാര്‍ഡിയോളിനെ നിഷ്പ്രഭനമാക്കി. പിന്നെ പന്ത് ബോക്‌സിന്റെ നടുമുറ്റത്ത് ജൂലിയന്‍ അല്‍വാരസിനു നല്‍കി. തളികയിലെന്നവണ്ണം മെസ്സി നല്‍കിയ പന്തിന്, ആ അധ്വാനത്തെ വിലമതിച്ച് ജൂലിയന്‍ അല്‍വാരസിന്റെ കിടിലന്‍ ഫിനിഷ്. അതോടെ ലോകം ആര്‍ത്തു വിളിച്ചു. ഇനി ഫൈനലില്‍ കാണാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (4 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (4 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (4 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (5 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (5 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (5 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (5 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (5 hours ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (5 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (6 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (6 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (7 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (7 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (8 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (8 hours ago)

Malayali Vartha Recommends