കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തു: ആശ്വാസ വാർത്ത പങ്കുവച്ച് വിവിഎസ് ലക്ഷ്മൺ:- ചാമ്പ്യനായി പ്രാർത്ഥനയോടെ ആരാധകർ:- ഡിവൈഡർ റെയിലിംഗിൽ താരം സഞ്ചരിച്ച കാർ ഇടിച്ച് കയറി മറിഞ്ഞത് പലതവണ: പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ട്

കാര്‍ അപകടത്തില്‍ പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്ത് അപകടനില തരണം ചെയ്തുവെന്ന ആശ്വാസ വാർത്ത പങ്കുവച്ച് വിവിഎസ് ലക്ഷ്മൺ. ട്വീറ്റിലൂടെയാണ് വിവരം പുറത്ത് വിട്ടത്. ഋഷഭ് പന്തിന്റെ നില ഗുരുതരമല്ലെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ഋഷഭ് പന്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ അപകടനില തരണം ചെയ്തു. പന്ത് വളരെ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആശംസിക്കുന്നു. വേഗം ആരോഗ്യം വീണ്ടെടുക്കൂ ചാമ്പ്യാ… വിവിഎസ് ലക്ഷ്മണിന്റെ ട്വീറ്റ് ഇങ്ങനെ.
ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരും വഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഴ്‌സിഡസ് ജിഎൽഇ കാർ ഡൽഹി-ഹരിദ്വാർ ഹൈവേയിൽ പുലർച്ചെ 5.30 ഓടെ ഡിവൈഡർ റെയിലിംഗിൽ ഇടിക്കുകയായിരുന്നു. പിന്നീട് കാർ കുറച്ച് തവണ തിരിഞ്ഞ് തീപന്തമായി മാറുകയായിരുന്നു.
"അപകടത്തിന്റെ വലിയ ശബ്ദം കേട്ട്, സമീപത്തെ ഗ്രാമീണരും പ്രാദേശിക പോലീസുകാരും സംഭവസ്ഥലത്തെത്തി കാറിൽ നിന്ന് ഋഷഭ് പന്തിനെ പുറത്ത് എടുക്കുകയായിരുന്നു. പന്തിന്റെ നെറ്റിയിലും കൈയിലും വലത് കാൽമുട്ടിലും പരിക്കേറ്റിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു, അദ്ദേഹത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുമെന്നാണ് റിപ്പോർട്ട്. ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട് പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha


























