Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക് നടി ഓടിത്തള്ളി... പരാജയങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം; ചിന്നസ്വാമിയില്‍ പാകിസ്ഥാന് വീണ്ടും അടിതെറ്റി; വര്‍ണറും മാര്‍ഷും സാംപയും തിളങ്ങി; പാകിസ്ഥാന്‍ ജയിക്കുമോയെന്ന് തോന്നിയെങ്കിലും വന്‍ സ്‌കോറില്‍ അടിപതറി

21 OCTOBER 2023 08:31 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാന്റെ ജയത്തിനായി ഡേറ്റിംഗിനും തയ്യാറായ നടിയെ കാണാനില്ല. പാകിസ്ഥാന് വീണ്ടും ദയനീയ തോല്‍വി. ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. 62 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകര്‍ത്തത്.

പാറ്റ് കമ്മിന്‍സ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇമാം ഉല്‍ ഹഖ് (70), അബ്ദുള്ള ഷെഫീഖ് (64) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. നേരത്തെ, ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.

ഗംഭീര തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഷെഫീഖ് - ഇമാം സഖ്യം ഒന്നാം വിക്കറ്റില്‍ 134 റണ്‍സ് ചേര്‍ത്തു. ഷെഫീഖിന പുറത്താക്കി സ്റ്റോയിനിസ് ഓസീസ് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ പാകിസ്ഥാന് വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയവരില്‍ മുഹമ്മദ് റിസ്വാന്‍ (46) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ബാബര്‍ അസം (18), സൗദ് ഷക്കീല്‍ (30), ഇഫ്തിഖര്‍ അഹമ്മദ് (26) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് നവാസ് (14), ഉസാമ മിര്‍ (0), ഷഹീന്‍ അഫ്രീദി (10), ഹാസന്‍ അലി (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു.

ബംഗളൂരുവില്‍ സ്‌കോര്‍ സൂചിപ്പിക്കും പോലെ ഗംഭീര തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ - മാര്‍ഷ് സഖ്യം 259 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 34-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. ഷഹീന്റെ പന്തില്‍ മാര്‍ഷ് ഉസാമ മിറിന് ക്യാച്ച് നല്‍കി. ഒമ്പത് സിക്സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്സ്. തൊട്ടടുത്ത പന്തില്‍ ഗ്ലെന്‍ മാക്സ്വെല്ലും (0) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (7) ഒരിക്കല്‍കൂടി നിരാശയായി.

മിറിനായിരുന്നു വിക്കറ്റ്. ഇതിനിടെ വാര്‍ണറും മടങ്ങിയതോടെ 400നപ്പുറം കടക്കുമായിരുന്ന സ്‌കോര്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ പാകിസ്ഥാനായി. 14 ഫോറും ഒമ്പത് സിക്സും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. മാര്‍കസ് സ്റ്റോയിനിസ് (21), ജോഷ് ഇന്‍ഗ്ലിസ് (13), മര്‍നസ് ലബുഷെയ്ന്‍ (8), മിച്ചല്‍ മാര്‍ഷ് (2) എന്നിവര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. അഫ്രീദി 10 ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഒരു മാറ്റവുമായിട്ടാണ് പാകിസ്ഥാന്‍ മത്സരത്തിനിറങ്ങിയത്. ഷദാബ് ഖാന് പകരം ഉസാമ നിര്‍ ടീമിലെത്തി. ഓസീസ് ശ്രീലങ്കയ്ക്കെതിരെ കളിച്ച അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

അതിനിടെ ഇന്ത്യന്‍ ജയത്തിനിടെ ചര്‍ച്ചകളും തുടരുകയാണ്. ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ മൂന്നക്കം തികച്ച് വിരാട് കോലി 48-ാം ഏകദിന സെഞ്ചുറി നേടിയപ്പോള്‍ കിംഗിനെതിരെ കനത്ത വിമര്‍ശനമാണ് ആരാധകരില്‍ നിന്നുണ്ടായത്. ഓടാന്‍ അവസരമുണ്ടായിട്ടും സിംഗിളുകള്‍ എടുക്കാതെ കോലി സെഞ്ചുറിക്കായി സ്വാര്‍ഥതയോടെ കളിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ കോലിക്കെതിരായ ഈ വിമര്‍ശനം മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സഹതാരം കെ എല്‍ രാഹുല്‍ തള്ളിക്കളഞ്ഞു.

ബംഗ്ലാദേശിനെതിരെ ഏറെ നാടകീയതകള്‍ക്കൊടുവിലാണ് വിരാട് കോലി സെഞ്ചുറി തികച്ചത്. ടീമിന് ജയിക്കാന്‍ 20 റണ്‍സ് വേണ്ടപ്പോള്‍ കോലിക്ക് മൂന്നക്കം പൂര്‍ത്തിക്കാന്‍ എട്ട് റണ്‍സ് കൂടി മതിയായിരുന്നു. ഈ അവസരത്തില്‍ കൂടുതല്‍ പന്തുകള്‍ നേരിടാനുള്ള അവസരം കോലിക്ക് രാഹുല്‍ ഒരുക്കി. എന്നാല്‍ അവസരമുണ്ടായിട്ടും സിംഗിളുകള്‍ക്കായി ഓടാതിരുന്നതോടെ ആരാധകര്‍ കോലിക്ക് എതിരായി. 48-ാം ഏകദിന സെഞ്ചുറിയെന്ന വ്യക്തിഗത നേട്ടത്തിനായി കോലി സിംഗിളുകള്‍ മുടക്കി എന്നായിരുന്നു ഒരു വിഭാഗം ആരാധകരുടെ പരിഹാസം. ഇതിനോട് കെ എല്‍ രാഹുലിന്റെ മറുപടി ഇങ്ങനെ. 'ഞാന്‍ വിരാട് കോലിക്ക് സിംഗിള്‍ നിഷേധിച്ചു. അപ്പോള്‍ കോലി പറഞ്ഞു, നിങ്ങള്‍ സിംഗിളുകള്‍ എടുത്തില്ലെങ്കില്‍ ആളുകള്‍ കരുതും ഞാന്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കായി കളിക്കുകയാണെന്ന്. എന്നാല്‍ ഞാന്‍ കോലിയോട് പറഞ്ഞു, നമ്മള്‍ മികച്ച നിലയില്‍ വിജയിക്കും, അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സെഞ്ചുറി പൂര്‍ത്തിയാക്കുക' എന്നും രാഹുല്‍ മത്സര ശേഷം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (34 minutes ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (51 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (59 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (9 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (10 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends