Widgets Magazine
28
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...


സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...


ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...


ചോരക്കുഞ്ഞിനെ ജനലിലൂടെ എറിഞ്ഞ സംഭവം: അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്: വീട്ടുകാരും നിരീക്ഷണത്തിൽ...


പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ്: തലസ്ഥാനത്ത് വൻ അക്രമം; പൊലീസിന്റെ ഹെൽമെറ്റൂരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞു...

ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മരണം: 12 മണിക്കൂറോളം മറഡോണ മരണവേദന അനുഭവിച്ചിട്ടും മതിയായ പരിചരണം കൊടുത്തില്ല... മറഡോണയുടെ കുടുംബ ഡോക്‌ടര്‍ ഉൾപ്പടെ ഏഴ്‌ പേര്‍ ജയിലിലേക്ക്

21 MAY 2021 12:46 PM IST
മലയാളി വാര്‍ത്ത

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിന് കാരണമായത് ഡോക്ടർമാരുടെ കടുത്ത അനാസ്ഥയെന്ന് അന്വേഷണസംഘത്തിൻെറ കണ്ടെത്തൽ. അന്തർദ്ദേശീയ വാർത്താ ഏജൻസിയായ എഎഫ‍്‍പിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുെട മരണവുമായി ബന്ധപെട്ട് കുടുംബ ഡോക്‌ടര്‍ അടക്കം ഏഴ്‌ പേര്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയേക്കും. മറഡോണയുടെ മെഡിക്കല്‍ ടീം അനുചിതമായും അപര്യാപ്തമായും അശ്രദ്ധമായുമാണ് പ്രവര്‍ത്തിച്ചതെന്നും മതിയായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നുവെന്നും കമ്മീഷന്‍ വിലയിരുത്തിയിരുന്നു.

 

 


12 മണിക്കൂറോളം മറഡോണ മരണവേദന അനുഭവിച്ചിട്ടും മതിയായ പരിചരണം ലഭിച്ചില്ലെന്നും മറഡോണയെ താമസിപ്പിച്ച വീട്ടില്‍ ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളില്ലായിരുന്നുവെന്നുമാണ് രണ്ടു മാസത്തെ അന്വേഷണത്തിനൊടുവില്‍ കമ്മിറ്റി വിലയിരുത്തിയത്. രോഗി മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന കാര്യം ഒപ്പമുള്ള മെഡിക്കല്‍ സംഘം അവഗണിച്ചു. ഇത്ര ഗുരുതരമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരാളെ പരിചരിക്കാന്‍ വേണ്ട ചുരുങ്ങിയ സംവിധാനം പോലും അവിടെയുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.


നവംബര്‍ 25 നാണ് മറഡോണ മരണപ്പെട്ടത്. നവംബര്‍ 24 ന് രാത്രി പന്ത്രണ്ടര മുതല്‍ മതിയായ നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നും 12 മണിക്കൂറോളം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീര്‍ത്തും വഷളായിരുന്നുവെന്നും മരണവുമായി മല്ലിടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടിയ വേദന അനുഭവിച്ചതിന്റെ സൂചനകളുണ്ട്.


ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡോ ലൂക്ക്, സൈക്യാര്‍ട്ടിസ്റ്റ് അഗസ്റ്റിനാ കൊസച്ചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡയസ് തുടങ്ങിയവർക്കെതിർവെ ഗുരുതര ആരോപണമുണ്ട്

 

 


കുറ്റം തെളിയുകയാണെങ്കിൽ ഇവർക്ക് എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും . അവസാന കാലത്ത് മറഡോണ ലഹരിക്ക് അടിമയായിരുന്നതായുള്ള തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു. മദ്യവും സൈക്യാട്രിക് മെഡിസിനും കഞ്ചാവും അവസാന കാലത്ത് മറഡോണ ഉപയോഗിച്ചതായാണ് സൂചന.

 

മറഡോണയുെട മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴഞ്ഞ് നീങ്ങിയതോടെ 'ജസ്റ്റിസ് ഫോര്‍ ഡീഗോ, അദ്ദേഹം മരിച്ചതല്ല കൊല്ലപ്പെട്ടതാണ്' കാമ്പെയിന്‍ അര്‍ജന്‍റീനയില്‍ ശക്തമായി. കാമ്പയിന്‍റെ ഭാഗമായി ബന്ധുക്കളും ആരാധകരുമടക്കം നൂറുകണക്കിന് പേര്‍ തെരുവിലേക്കിറങ്ങി. ബ്യൂണസ് ഐറിസിലെ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് മക്കളും മുന്‍ ഭാര്യയും ഉള്‍പ്പെടുന്ന സംഘം മാര്‍ച്ച് നടത്തി. മരണം നടന്നിട്ട് നാല് മാസമായിട്ടും അന്വേഷണം ഫലം കാണാതെ വന്നതോടെയാണ് കാമ്പെയിന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

 

 

അറുപതാം പിറന്നാള്‍ ആഘോഷത്തിന് ശേഷമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായത്. നവംബര്‍ മൂന്നിന് ശസ്‌ത്രക്രിയക്ക് വിധേയനായ മറഡോണ 22 ദിവസത്തിന് ശേഷമാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നു. തുടര്‍ന്ന് ഡോക്‌ടര്‍ ലിയോപോള്‍ഡ് ലൂക്കെക്കെതിരെ പൊലീസ് മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

 

 


മറഡോണക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ വൈകിയെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ മത്തിയാസ് മോര്‍ല ട്വീറ്റ് ചെയ്‌തതോടെയാണ് അന്വേഷണം ആരംഭിച്ചത്.ഫുട്‌ബോള്‍ ലോകത്ത് സമാനതകളില്ലാത്ത നേട്ടമുണ്ടാക്കിയ മറഡോണ ഇന്നും കാല്‍പന്താരാധകരുടെ ഹൃദയത്തില്‍ അനശ്വര സ്ഥാനമാണുള്ളത്.

 


ആ കാലുകളുടെ മാന്ത്രികതയിലൂടെയാണ് 1983ലെ ലോകകപ്പ് അര്‍ജന്‍റീന സ്വന്തമാക്കിയത്. മറഡോണക്ക് ശേഷവും മുന്‍പും ലോക ഫുട്‌ബോള്‍ ലോകത്ത് സമാന നേട്ടമുണ്ടാക്കാന്‍ ഇതേവരെ ആര്‍ക്കുമായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി  (7 hours ago)

തിരുവനന്തപുരത്ത് ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ 7 പ്രതികൾ അറസ്റ്റിൽ.  (7 hours ago)

സുരക്ഷാ കോട്ട തകർത്ത് പത്‌മനാഭന്റെ സ്വർണവും കട്ടു!! വൈരനാമയും കാണാനില്ല.. രാജകുടുംബവും സംശയ നിഴലിൽ അതീവ ഗുരുതര സാഹചര്യം  (7 hours ago)

20 വർഷത്തിന് ശേഷം റഹീം നാട്ടിലേയ്ക്ക് !! വലിയ പെരുന്നാളിന് ഉമ്മയോടൊപ്പം ഉണ്ടാകും പ്രതീക്ഷയില്‍ കുടുംബം ഇമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിൽ  (7 hours ago)

പ്രവാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് അൽനഹ്യാൻ  (7 hours ago)

ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്  (7 hours ago)

ലാവോസ് കാടുകളിലെ മരണതുരങ്കം; സ്വര്‍ണ്ണവേട്ടയ്ക്ക് പോയവർ കുടുങ്ങിയിട്ട് അഞ്ച് ദിവസം ആ 'ക്രാക്ക് ടീം' വീണ്ടുമെത്തുമ്പോള്‍ മരണതീവണ്ടിപ്പാതയുടെ ചരിത്രം  (7 hours ago)

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

പ്രവാസികൾക്ക് ഭരണാധികാരിയുടെ പെരുന്നാൾ സർപ്രൈസ്..! ദേ റഹീം ഇറങ്ങി..!ഇന്ന് രാത്രി വീട്ടിൽ എത്തും..ആ ഉമ്മയ്ക്ക് വേണ്ടി  (7 hours ago)

ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞ് സഖാക്കള്‍ ആഘോഷിക്കാന്‍ വരട്ടെ...നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ന് ED  (8 hours ago)

I AM MP..എനിക്ക് സഖാവിനെ കാണണം..ഏത് എംപി 'ജാവോ' ജോൺ ബ്രിട്ടാസിനെ തൂക്കിയെറിഞ്ഞ് കേന്ദ്ര സേന..! CRPF അടിച്ചോട്ടിച്ചു  (8 hours ago)

CRPF-നെ തൊട്ടു കളിമാറുന്നു കൂടുതൽ പട്ടാളം പള്ളിപ്പുറത്ത് നിന്ന് ഇറങ്ങും,അടുത്ത ബാച്ച് അടിമകൾ അടികൊള്ളാൻ ഇറങ്ങും  (8 hours ago)

ഹൈക്കോടതി പച്ചക്കൊടി കാട്ടി 24 മണിക്കൂറിനകം നീക്കം; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇഡി വലയം; വീണ വിജയന്റെ വസതിയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ.. നിർണായക തെളിവുകൾ...  (10 hours ago)

സംഘപരിവാറിനല്ല, കരിമണൽ കർത്തയ്ക്കാണ് കുമ്പിട്ടത്! ഇ.ഡി റെയ്ഡിൽ പെട്ട പിണറായിയെ കയ്യോടെ പിടികൂടിയെന്ന് രാഹുലിന്റെ പരിഹാസം...  (10 hours ago)

ഞങ്ങളെ തളർത്താൻ നോക്കേണ്ട!" ഇഡിക്ക് മറുപടിയുമായി പിണറായി; എം.എ ബേബി കസ്റ്റഡിയിൽ; ഉദ്യോഗസ്ഥർ ആശുപത്രിയിൽ...  (11 hours ago)

Malayali Vartha Recommends