ബ്രസീല്‍ കളിക്കാത്ത ടൂര്‍ണമെന്‍റില്‍ മെസ്സിയുടെ അര്‍ജന്‍റീന ജയിക്കാനായി ആഗ്രഹിക്കുന്നു; മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് വിശേഷിപ്പിച്ച് നെയ്മര്‍, കോപ്പ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ നേർക്കുനേർ എത്തുമ്പോൾ സുപ്രധാന വെളിപ്പടുത്തലുമായി നെയ്മർ
ആരാധക ഹൃദയങ്ങളെ കീഴടക്കിയ സമകാലീന ഫുട്ബാളിലെ രണ്ട് സൂപ്പര്‍ താരങ്ങളാണ് അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സിയും ബ്രസീലിന്‍റെ നെയ്മറും. ബാഴ്സലോണയില്‍ മുമ്പ് ഒരുമിച്ച് പന്ത് തട്ടിയ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നത് അറിയാക്കഥയല്ല. കോപ്പ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ തന്‍റെ രാജ്യം അര്‍ജന്‍റീനയെ നേരിടാനൊരുങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ സുപ്രധാനമായ ഒരു വെളിപ്പെടുത്തല്‍ നടത്തികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നെയ്മര്‍. മെസ്സിയെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് വിശേഷിപ്പിച്ച നെയ്മര്‍ ബ്രസീല്‍ കളിക്കാത്ത ടൂര്‍ണമെന്‍റില്‍ താന്‍ മെസ്സിയുടെ അര്‍ജന്‍റീന ജയിക്കാനായിട്ടാണ് ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കുകയുണ്ടായി.
'എപ്പോഴും പറയുംപോലെ ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരനാണയാള്‍. എന്‍റെ നല്ല സുഹൃത്ത് കൂടിയാണ്. എന്നാല്‍ ഞങ്ങളിപ്പോള്‍ ഫൈനലിലാണ്. ഞങ്ങള്‍ എതിരാളികള്‍ കൂടിയാണ്. എനിക്ക് ഈ കിരീടം ലഭിച്ചേ മതിയാകൂ. ഇത് എന്‍റെ ആദ്യ കോപ അമേരിക്ക കിരീടമാകും ഇത്. വര്‍ഷങ്ങളായി ബ്രസീലില്ലാത്ത ടൂര്‍ണമെന്‍റുകളില്‍ ഞാന്‍ മെസ്സിക്കായി ആര്‍പ്പുവിളിച്ചിട്ടുണ്ട്. 2014 ലോകകപ്പ് ഫൈനല്‍ ജര്‍മനിയെ നേരിട്ടപ്പോള്‍ ഞാന്‍ അര്‍ജന്‍റീനയുടെ വിജയമായിരുന്നു ആഗ്രഹിച്ചത്' - എന്നും നെയ്മര്‍ പറഞ്ഞു.
'നമ്മള്‍ ഒരാളുമായി ചങ്ങാത്തത്തിലായാല്‍ അത് മറക്കുക ഭയങ്കര പ്രയാസപ്പെട്ട കാര്യമാണ്. നമ്മള്‍ സുഹൃത്തിനോടൊത്ത് ഒരു വിഡിയോ ഗെയിം കളിക്കുേമ്ബാള് അവനെ തോല്‍പിക്കാന്‍ നോക്കുമെല്ലോ... അതേ കാര്യമാണ് എല്ലാ ബ്രസീലുകാരനും ശനിയാഴ്ച ചെയ്യുക'- നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വന്‍കര കാത്തിരുന്ന ഫൈനലിനാണ് മറക്കാന സ്റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഫൈനലില്‍ എതിരാളികളായി അര്‍ജന്‍റീനയെ ലഭിക്കണമെന്നും പക്ഷേ വിജയം ബ്രസീലിനായിരിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും നെയ്മര്‍ പറഞ്ഞതോടെ രണ്ടാം സെമിഫൈനല്‍ ഏവരും ഉറ്റുനോക്കിയിരുന്നു. കൊളംബിയക്കെതിരായ സെമിവിജയത്തിന് ശേഷം നെയ്മറിന് മെസ്സി മറുപടിയും നല്‍കിയിട്ടുണ്ട്. 'നല്ല കുട്ടിയായത് കൊണ്ടാണ് അവന്‍ അങ്ങനെ പറഞ്ഞത്. എന്നാല്‍ ഇത് ഫൈനലാണ്, നാമെല്ലാം ജയിക്കണമെന്നല്ലേ ആഗ്രഹിക്കുന്നത്' - എന്നും മെസ്സി പറഞ്ഞു.
'ഞങ്ങള്‍ രണ്ടുപേരും ഫൈനലിലെത്തി. നാമെല്ലാവരും പ്രതീക്ഷിക്കുന്ന പോലൊരു ഫൈനലാകും അത്. തീര്‍ച്ചയായും കടുത്ത മത്സരമായിരിക്കും. ഞങ്ങള്‍ ആദ്യ ലക്ഷ്യം നേടി, എല്ലാ മത്സരങ്ങളും കളിക്കുക എന്നതായിരുന്നു അത്. ഇനി ആ ഫൈനലില്‍ കൂടി വിജയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും' -മെസ്സി കൂട്ടിച്ചേര്‍ത്തു.
അര്‍ജന്‍റീനയും കൊളംബിയയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിന് മുന്നോടിയായിട്ടായിരുന്നു നെയ്മറിന്റെ സൗഹൃദത്തില്‍ ചാലിച്ച വെല്ലുവിളി. 'എനിക്ക് ഫൈനലില്‍ അര്‍ജന്‍റീനയെ വേണം, ഞാന്‍ അവരോടൊപ്പമാണ്. എനിക്ക് അവിടെ സുഹൃത്തുക്കളുണ്ട്. പക്ഷേ ഫൈനല്‍ വിജയിക്കുന്നത് ബ്രസീലായിരിക്കും'- നെയ്മര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha