അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകന്‍; 28 വര്‍ഷത്തെ വിമർശനങ്ങൾക്ക് മറുപടി നൽകി, ചരിത്രമൈതാനത്ത് മെസ്സിക്കും സ്വന്തം രാജ്യത്തിനുമായി എല്ലാ കണക്കും തീര്‍ത്തുകൊടുത്ത സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയ! വിജയഗോള്‍ നേടിയത് നീരു വന്നു വീര്‍ത്ത കാലുമായി, ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് താരത്തിന്റെ ഭാര്യ
28 വര്‍ഷം നീണ്ട അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തിയ നായകനെന്നാണ് ലയണല്‍ മെസ്സിയെ ലോകമെമ്ബാടുമുള്ള ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കിരീടങ്ങളാല്‍ സമ്പന്നമായ കരിയര്‍ എന്നും വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയത് ഒറ്റക്കാരണത്താലായിരുന്നു. 'ക്ലബ്ബിന് വേണ്ടി കിരീടങ്ങള്‍ നേടുമ്പോഴും രാജ്യത്തിനായി കിരീടം നേടാനാകുന്നില്ല.' എന്ന വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിന്.
ഒടുവില്‍ ഫുട്‌ബോള്‍ ദൈവങ്ങള്‍ മെസ്സിക്ക് മുന്നില്‍ കണ്ണു തുറക്കുകയുണ്ടായി. എന്നാല്‍ ചരിത്രമൈതാനത്ത് മെസ്സിക്കും സ്വന്തം രാജ്യത്തിനുമായി എല്ലാ കണക്കും തീര്‍ത്തുകൊടുത്ത സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയെ ഒരു അര്‍ജന്റീന ആരാധകനും വിസ്മരിക്കാന്‍ കഴിയുകയില്ല.
റോഡ്രിഗോ ഡീ പോള്‍ ഉയര്‍ത്തിയിട്ടുകൊടുത്ത ലോങ് ബോള്‍ കൃത്യമായി പിടിച്ചെടുത്ത് ബദ്ധവൈരികളായ ബ്രസീലിന്റെ ഗോള്‍ വലയിലേക്ക് കോരിയിടുമ്പോള്‍ അതൊരു ചരിത്ര നിമിഷമാകുമെന്നു ആരും തന്നെ കരുതിയതേയല്ല. നിര്‍ണായക ഫൈനലില്‍ അവതരിച്ച മാലാഖയായാണ് ഡീ മരിയയെ ഇപ്പോൾ ഏവരും വാഴ്ത്തപ്പെടുന്നത്. ബ്രസീലിനെതിരെ ആദ്യ പകുതിയില്‍ തന്നെ ഡീ മരിയ നേടിയ ഗോളാണ് അര്‍ജന്റീനയെ ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോളിന്റെ രാജാക്കന്‍മാരാക്കി മാറ്റിയത്.
ലോക ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ എന്നും ഓര്‍ക്കപ്പെടുന്ന ഒരു ഗോള്‍ തന്നെ ആയിരിക്കുമത്. എന്നാല്‍, ഡീ മരിയ ആ ഗോള്‍ നേടിയത് നീരുവന്ന് വീര്‍ത്തുമുട്ടിയ കാലുമായാണ് എന്നതാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡീ മരിയയുടെ ജീവിത പങ്കാളി ജോര്‍ജെലിന കാര്‍ഡോസോയാണ് ഇക്കാര്യം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയത്.
പരുക്കേറ്റ കാലുമായാണ് ഡീ മരിയ ബ്രസീലിനെതിരെ ആദ്യ ഇലവനില്‍ തന്നെ കളിക്കാനിറങ്ങിയത്. കാലില്‍ നീരുണ്ടായിരുന്നു. അസഹനീയമായ വേദനയും. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള ഡീ മരിയയുടെ കാലിന്റെ ചിത്രമാണ് ജോര്‍ജെലിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. രണ്ടാം പകുതിയുടെ 33ആം മിനിട്ടിലാണ് ഡീ മരിയയെ പിന്‍വലിച്ചത്. കാലുവേദന സഹിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ഡീ മരിയയെ പിന്‍വലിക്കേണ്ടി വന്നതെന്നും അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha