അഭ്യൂഹങ്ങൾക്ക് വിരാമം; ബാഴ്സലോണയുമായുള്ള കരാർ പുതുക്കി മെസ്സി; പുതിയ കരാര്‍ ഉടൻ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്
കോപ്പയിലൂടെ ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം ഒരു അന്താരാഷ്ട്ര കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞെങ്കിലും ഇന്നലെ വരെ ഒരു ക്ലബ്ബിലും അംഗമല്ലാത്ത അവസ്ഥയിലായിരുന്നു ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി. മെസ്സിയുമായുള്ള കരാര്‍ കാലാവധിക്കു മുമ്ബേ പുതുക്കുന്നതില്‍ ബാഴ്‌സലോണ പരാജയപ്പെട്ടതോടെ താരം ഫ്രീ ഏജന്‍റായിയിരുന്നു. എന്നാല്‍, ബാഴ്‌സയുമായി മെസ്സി പുതിയ കരാര്‍ ഒപ്പുവെക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അഞ്ച് വര്‍ഷത്തേക്ക് ക്ലബ്ബുമായി കരാര്‍ പുതുക്കിയതായാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരാര്‍ പുതുക്കുന്നതിനൊപ്പം തെന്റ പ്രതിഫലവും മെസ്സി വെട്ടിക്കുറച്ചിട്ടുണ്ട്. ക്ലബ് സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഒരു മാതൃക എന്ന നിലക്കാണ് താരം പേ-കട്ടിന് തയാറായതെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന നിമിഷം അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ കരാര്‍ പുതുക്കലിനെ കുറിച്ച് ക്ലബ്ബില്‍ നിന്നുള്ള ഒൗദ്യോഗിക സ്ഥിരീകരണം വരുമെന്നാണ് സൂചന.
7.1 കോടി യൂറോ (ഏകദേശം 600 കോടി രൂപ) ആയിരുന്നു ബാഴ്സയില്‍ മെസ്സിയുടെ കരാര്‍ തുക. ഒരു സീസണില്‍ 138 മില്യന്‍ യൂറോ (ഏകദേശം 1,200 കോടി) ആണ് താരത്തിന് ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ സീസണ്‍ തുടങ്ങാന്‍ ഒരു മാസത്തിലേറെ മാത്രം ബാക്കിനില്‍ക്കെ ഇതുവരെ ഒരു ടീമിലും ഇടംപിടിക്കാതെ താരം ഫ്രീ ഏജന്റായി തുടരുകയായിരുന്നു. കരാര്‍ പുതുക്കാത്തതുകൊണ്ട് കഴിഞ്ഞ രണ്ട് ആഴ്ചയില്‍ മാത്രം മെസ്സിക്ക് നഷ്ടമായത് പത്തു കോടിയോളം രൂപയാണ്.
2005 ജൂണ്‍ 24ന് തെന്റ 18-ാം ജന്മദിനത്തിലായിരുന്നു മെസ്സി ബാഴ്‌സയുമായി സീനിയര്‍ പ്ലെയര്‍ എന്ന നിലയ്ക്കുള്ള ആദ്യത്തെ കരാര്‍ ഒപ്പുവെച്ചത്. അതിനുശേഷം ക്ലബ്ബ് മുന്‍കൈയെടുത്തുതന്നെ പലതവണ കരാര്‍ പുതുക്കുകയായിരുന്നു. പ്രൊഫഷനല്‍ കരിയറില്‍ ഒരു ക്ലബിലുമില്ലാതെ മെസ്സിക്ക് തുടരേണ്ടി വന്നത് ഇതാദ്യമായാണ്.
https://www.facebook.com/Malayalivartha