Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

'ഭാഗ് മില്‍ഖാ ഭാഗ്'... ആദ്യം ജീവനുവേണ്ടി പിന്നെ ഒരു ഗ്ലാസ് പാലിന് വേണ്ടി.. ആ ഓട്ടം അവസാനിച്ചത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തില്‍; മില്‍ഖാ സിംഗിനെ ചരിത്ര പുരുഷനാക്കിയ ഓട്ടങ്ങള്‍; ഇന്ത്യയുടെ സ്വന്തം 'പറക്കും സിംഗ്'

19 JUNE 2021 01:52 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ജീവന്‍ കൈയില്‍ പിടിച്ചുകൊണ്ട് ആദ്യം ഓട്ടം. ഈ ഓട്ടമാണ് പിന്നീട് 1958 ലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണത്തിലും ഫോട്ടോ ഫിനീഷില്‍ അവസാനിച്ച 1960 ലെ റോം ഒളിംപിക്സിലെ നാലാം സ്ഥാനത്തിലും അവസാനിച്ചത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ കുരിതി കളത്തില്‍ നിന്നും ജീവനും കൈയില്‍ പിടിച്ചുകൊണ്ട് ആ 15 വയസുക്കാര്‍ ഓടി തുടങ്ങുമ്പോള്‍ ഇന്നത്തെ നേട്ടങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ സ്വപ്‌നത്തിലെങ്കിലും ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല.

'ഭാഗ് മില്‍ഖാ ഭാഗ്' എന്ന അച്ഛന്റെ നിലവിളി കേട്ടു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദ്പുരയില്‍ നിന്നു മില്‍ഖ ഓടി ഇന്ത്യയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമെന്ന് പറയാന്‍ സ്വന്തം ജീവന്‍ മാത്രം. പാകിസ്ഥാനില്‍ നടന്ന കൂട്ടക്കുരുതിയില്‍ അന്ന് അദ്ദേഹത്തിന് നഷ്ടമായത് മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബത്തിലെ എട്ടു പേരെയാണ്. ഒരു ട്രെയിനിന്റെ ലേഡീസ് കംപാര്‍ട്മെന്റില്‍, സ്ത്രീകളുടെ സീറ്റിനടിയില്‍ ഒളിച്ചായിരുന്നു രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ കല്യാണം കഴിച്ചുവിട്ട സഹോദരി ഈശ്വറിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും ഏറെ താമസിയാതെ അഭയാര്‍ഥി ക്യാംപ്, പുനരധിവാസ ക്യാംപ് എന്നിങ്ങനെ അലയേണ്ടി വന്നു.

ഒരിക്കല്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു പിടിയിലായി. പിഴയായ 2.50 രൂപ കൊടുക്കാനില്ലാതെ എത്തപ്പെട്ടത് തീഹാര്‍ ജയിലില്‍. ഒടുവില്‍ പിഴത്തുക സഹോദരി തന്നെ സ്വന്തം കമ്മല്‍ വിറ്റു ഉണ്ടാക്കി കൊണ്ടുവന്ന് നല്‍കി ജയിലില്‍ നിന്നും ഇറക്കി. ജ്യേഷ്ഠന്‍ മഖന്‍ സിംഗായിരുന്നു പട്ടാളത്തില്‍ പോകാന്‍ മില്‍ഖയെ ഉപദേശിച്ചത്. റിക്രൂട്ട്മെന്റ് കടന്നത് മൂന്നാം ശ്രമത്തില്‍. ഇവിടെ നിന്നുമായിരുന്നു അത്ലറ്റിക്സിന്റെ ലോകത്തേക്ക് എത്തിയത്. അതും ഒരു ഗ്ളാസ് പാല്‍ അധികം കിട്ടാന്‍വേണ്ടി മാത്രം.

സെക്കന്തരാബാദില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ക്രോസ് കണ്‍ട്രി മത്സരം നടക്കുന്നു. ആദ്യമെത്തുന്ന 10 പേര്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ അധികം കിട്ടും. അധികം കിട്ടുന്ന പാലിന് വേണ്ടിയും മില്‍ഖ ഓടാന്‍ തയ്യാറായി. 6ാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ പിന്നീട് എല്ലാം പട്ടാളം ചെയ്തു.

1956 മെല്‍ബണ്‍ ഒളിംപിക്സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ചു. നേരിട്ട പരാജയം കൂടുതല്‍ കരുത്തോടെ മുമ്പോട്ട് വരാന്‍ മില്‍ഖയെ പ്രാപ്തനാക്കി. 1958 ദേശീയ മത്സരത്തിലെ ദേശീയ റെക്കോര്‍ഡ് നേടിയുള്ള വിജയം 200, 400 മീറ്റര്‍ വിജയങ്ങള്‍ മില്‍ഖയെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലേക്ക് എത്തിച്ചു. അവിടെയും അവയില്‍ സ്വര്‍ണ്ണനേട്ടം ആവര്‍ത്തിച്ചു. 200 മീറ്ററില്‍ പാക്കിസ്ഥാന്റെ ദേശീയ ഹീറോ അബ്ദുല്‍ ഖാലിഖിനെയാണു മില്‍ഖ തോല്‍പിച്ചത്. 1960 റോം ഒളിംപിക്സായിരുന്നു മില്‍ഖയുടെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ നഷ്ടം.

ആ ഒളിംപിക്സിന്റെ 400 മീറ്ററില്‍ പകുതിവരെ മില്‍ഖ മുന്നിലെത്തിയ ശേഷം നാലാം സ്ഥാനത്തായി. ഫൊട്ടോഫിനിഷ് വേണ്ടി വന്ന മത്സരത്തില്‍ അമേരിക്കയുടെ ഓട്ടിസ് ഡേവിസിന് ഒന്നാം സ്ഥാനം, ജര്‍മനിയുടെ കാള്‍ കാഫ്മാനു രണ്ടാം സ്ഥാനം, ദക്ഷിണാഫ്രിക്കയുടെ മാര്‍ക് സ്‌പെന്‍സര്‍ക്കായിരുന്നു മില്‍ഖയെ മറികടന്ന് മൂന്നാം സ്ഥാനം. അന്ന് 0.1 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് മില്‍ഖായ്ക്ക് ഒളിംപിക് വെങ്കലം നഷ്ടമായത്. സ്പെന്‍സ് ഇവിടെ വെങ്കലജേതാവായി. ഇതേ മാര്‍ക് സ്പെന്‍സറിനെ തോല്‍പിച്ചാണു മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടം മില്‍ഖ സ്വന്തമാക്കിയതും. 1958ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ (കാര്‍ഡിഫ്) മില്‍ഖായാണ് ഇന്ത്യയ്ക്ക് ലോകോത്തര ട്രാക്കില്‍നിന്നും ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്.

ടോക്കിയോ ഗെയിംസിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്‍വിറ്റേഷനല്‍ മീറ്റിലേക്കുള്ള ക്ഷണം വൈകാരികമായി മില്‍ഖ നിഷേധിച്ചു. എല്ലാം കവര്‍ന്നെടുത്ത അന്നാട്ടിലേക്കു വീണ്ടും പോകാന്‍ തയാറല്ലെന്നു നിലപാട് എടുത്ത മില്‍ഖയെ അന്ന് തിരുത്തിയത് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മില്‍ഖയുടെ സാന്നിധ്യം സഹായിക്കുമെന്ന് പറഞ്ഞപ്പോള്‍ മില്‍ഖ സമ്മതിച്ചു. അബ്ദുല്‍ ഖാലിഖിനെ വീണ്ടും തോല്‍പ്പിച്ചു. മത്സരത്തില്‍ കാണികളില്‍ ഒരാളായി പാക് പ്രസിഡന്റ് ജനറല്‍ ആയൂബ്ഖാനും ഉണ്ടായിരുന്നു. മത്സരത്തിന് പിന്നാലെ ആയൂബ്ഖാനായിരുന്നു മില്‍ഖയ്ക്ക് 'പറക്കും സിംഗ്' എന്ന പേര്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു  (8 minutes ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം അറിയാന്‍ നിര്‍ണ്ണായക പരിശോധന  (32 minutes ago)

ബിജു മേനോനും, ജോജു ജോർജും നേർക്കുനേർ; 'വലതു വശത്തെ കള്ളൻ' പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

ഇന്‍സ്റ്റിറ്റ്യൂട്ടിനായി 643.88 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍; കോഴിക്കോട് സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനായി 60 തസ്തികകള്‍ സൃഷ്ടിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ  (2 hours ago)

ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ള; അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡ  (3 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് സജ്ജം; അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ലോകോത്തര ചികിത്സ ഉറപ്പ് വരുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !  (3 hours ago)

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ മമ്മൂട്ടി ചിത്രം; ഖാലീദ് റഹ് മാൻ സംവിധായകൻ!!  (3 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (4 hours ago)

തലസ്ഥാനം ഭരിക്കാൻ ബി ജെ പി ഇതരപുതുമുഖം ? വമ്പൻ ട്വിസ്റ്റ് നാളെയറിയാം...  (5 hours ago)

ബൈക്കപകടത്തിൽ പരിക്കേറ്റ് ഒരു വർഷമായി ചികിത്സയിലായിരുന്ന  (5 hours ago)

ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ദാമ്പത്യ ഐക്യം എന്നിവ അനുഭവത്തിൽ  (5 hours ago)

യുവാവിനെ അച്ചൻകോവിലാറ്റിൽ കാണാതായി....  (5 hours ago)

കനത്ത മഞ്ഞും കാഴ്ചാപരിധി കുറഞ്ഞതും  (6 hours ago)

Malayali Vartha Recommends