Widgets Magazine
23
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരിയിൽ വിമാനം അസാധാരണമായി താഴ്ന്നുപറന്നു; ശക്തമായ വായുമർദ്ദത്തിൽ വീടിന്റെ മേൽക്കൂര തകർന്നു: നൂറ്റമ്പതോളം ഓടുകൾ പറന്നുപോയി...


നിന്നെ തീര്‍ക്കും" എന്ന് പറഞ്ഞ സി.പി.എം ഗുണ്ടകൾക്ക് പൂട്ട്! ഭീഷണികൾ തള്ളി ജോജിയുടെ മാസ്സ് എൻട്രി; ആ പേരുകൾ ക്രൈംബ്രാഞ്ചിന് മുന്നിലേക്ക്...


ഗൺമാൻമാർ തെറിച്ചു; ബോഡിഗാർഡ് പോലീസ് സ്റ്റേഷനിലേക്ക്!.. ഇതാണ് കാലത്തിന്റെ കാവ്യനീതി: പിണറായിയുടെ അധികാര ധാർഷ്ട്യത്തിനേറ്റ പ്രഹരം...


കാറിനുള്ളിലെ മല്പിടുത്തതിൽ തീപ്പൊരി പടർന്നതോ? ചെറുവണ്ണൂർ കേസിൽ വൻ ട്വിസ്റ്റ്...


പൊന്മുടി യാത്ര കഴിഞ്ഞുള്ള ആ മടക്കം ഒരു മരണച്ചുഴിയിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല...

'ഭാഗ് മില്‍ഖാ ഭാഗ്'... ആദ്യം ജീവനുവേണ്ടി പിന്നെ ഒരു ഗ്ലാസ് പാലിന് വേണ്ടി.. ആ ഓട്ടം അവസാനിച്ചത് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തില്‍; മില്‍ഖാ സിംഗിനെ ചരിത്ര പുരുഷനാക്കിയ ഓട്ടങ്ങള്‍; ഇന്ത്യയുടെ സ്വന്തം 'പറക്കും സിംഗ്'

19 JUNE 2021 01:52 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വര്‍ഗ്ഗീയ സംഘര്‍ഷത്തിനിടെ ജീവന്‍ കൈയില്‍ പിടിച്ചുകൊണ്ട് ആദ്യം ഓട്ടം. ഈ ഓട്ടമാണ് പിന്നീട് 1958 ലെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണത്തിലും ഫോട്ടോ ഫിനീഷില്‍ അവസാനിച്ച 1960 ലെ റോം ഒളിംപിക്സിലെ നാലാം സ്ഥാനത്തിലും അവസാനിച്ചത്. വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ കുരിതി കളത്തില്‍ നിന്നും ജീവനും കൈയില്‍ പിടിച്ചുകൊണ്ട് ആ 15 വയസുക്കാര്‍ ഓടി തുടങ്ങുമ്പോള്‍ ഇന്നത്തെ നേട്ടങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ സ്വപ്‌നത്തിലെങ്കിലും ഉണ്ടായിരുന്നോ എന്ന് ഉറപ്പില്ല.

'ഭാഗ് മില്‍ഖാ ഭാഗ്' എന്ന അച്ഛന്റെ നിലവിളി കേട്ടു പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗോവിന്ദ്പുരയില്‍ നിന്നു മില്‍ഖ ഓടി ഇന്ത്യയില്‍ എത്തുമ്പോള്‍ അദ്ദേഹത്തിന് സ്വന്തമെന്ന് പറയാന്‍ സ്വന്തം ജീവന്‍ മാത്രം. പാകിസ്ഥാനില്‍ നടന്ന കൂട്ടക്കുരുതിയില്‍ അന്ന് അദ്ദേഹത്തിന് നഷ്ടമായത് മാതാപിതാക്കളും സഹോദരങ്ങളും അടക്കം കുടുംബത്തിലെ എട്ടു പേരെയാണ്. ഒരു ട്രെയിനിന്റെ ലേഡീസ് കംപാര്‍ട്മെന്റില്‍, സ്ത്രീകളുടെ സീറ്റിനടിയില്‍ ഒളിച്ചായിരുന്നു രക്ഷപ്പെട്ടത്. ഡല്‍ഹിയില്‍ കല്യാണം കഴിച്ചുവിട്ട സഹോദരി ഈശ്വറിന്റെ വീട്ടിലേക്ക് എത്തിയെങ്കിലും ഏറെ താമസിയാതെ അഭയാര്‍ഥി ക്യാംപ്, പുനരധിവാസ ക്യാംപ് എന്നിങ്ങനെ അലയേണ്ടി വന്നു.

ഒരിക്കല്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തു പിടിയിലായി. പിഴയായ 2.50 രൂപ കൊടുക്കാനില്ലാതെ എത്തപ്പെട്ടത് തീഹാര്‍ ജയിലില്‍. ഒടുവില്‍ പിഴത്തുക സഹോദരി തന്നെ സ്വന്തം കമ്മല്‍ വിറ്റു ഉണ്ടാക്കി കൊണ്ടുവന്ന് നല്‍കി ജയിലില്‍ നിന്നും ഇറക്കി. ജ്യേഷ്ഠന്‍ മഖന്‍ സിംഗായിരുന്നു പട്ടാളത്തില്‍ പോകാന്‍ മില്‍ഖയെ ഉപദേശിച്ചത്. റിക്രൂട്ട്മെന്റ് കടന്നത് മൂന്നാം ശ്രമത്തില്‍. ഇവിടെ നിന്നുമായിരുന്നു അത്ലറ്റിക്സിന്റെ ലോകത്തേക്ക് എത്തിയത്. അതും ഒരു ഗ്ളാസ് പാല്‍ അധികം കിട്ടാന്‍വേണ്ടി മാത്രം.

സെക്കന്തരാബാദില്‍ ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ക്രോസ് കണ്‍ട്രി മത്സരം നടക്കുന്നു. ആദ്യമെത്തുന്ന 10 പേര്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ അധികം കിട്ടും. അധികം കിട്ടുന്ന പാലിന് വേണ്ടിയും മില്‍ഖ ഓടാന്‍ തയ്യാറായി. 6ാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ പിന്നീട് എല്ലാം പട്ടാളം ചെയ്തു.

1956 മെല്‍ബണ്‍ ഒളിംപിക്സില്‍ 200 മീറ്റര്‍, 400 മീറ്റര്‍ ഇനങ്ങളില്‍ മത്സരിച്ചു. നേരിട്ട പരാജയം കൂടുതല്‍ കരുത്തോടെ മുമ്പോട്ട് വരാന്‍ മില്‍ഖയെ പ്രാപ്തനാക്കി. 1958 ദേശീയ മത്സരത്തിലെ ദേശീയ റെക്കോര്‍ഡ് നേടിയുള്ള വിജയം 200, 400 മീറ്റര്‍ വിജയങ്ങള്‍ മില്‍ഖയെ ടോക്കിയോ ഏഷ്യന്‍ ഗെയിംസിലേക്ക് എത്തിച്ചു. അവിടെയും അവയില്‍ സ്വര്‍ണ്ണനേട്ടം ആവര്‍ത്തിച്ചു. 200 മീറ്ററില്‍ പാക്കിസ്ഥാന്റെ ദേശീയ ഹീറോ അബ്ദുല്‍ ഖാലിഖിനെയാണു മില്‍ഖ തോല്‍പിച്ചത്. 1960 റോം ഒളിംപിക്സായിരുന്നു മില്‍ഖയുടെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ നഷ്ടം.

ആ ഒളിംപിക്സിന്റെ 400 മീറ്ററില്‍ പകുതിവരെ മില്‍ഖ മുന്നിലെത്തിയ ശേഷം നാലാം സ്ഥാനത്തായി. ഫൊട്ടോഫിനിഷ് വേണ്ടി വന്ന മത്സരത്തില്‍ അമേരിക്കയുടെ ഓട്ടിസ് ഡേവിസിന് ഒന്നാം സ്ഥാനം, ജര്‍മനിയുടെ കാള്‍ കാഫ്മാനു രണ്ടാം സ്ഥാനം, ദക്ഷിണാഫ്രിക്കയുടെ മാര്‍ക് സ്‌പെന്‍സര്‍ക്കായിരുന്നു മില്‍ഖയെ മറികടന്ന് മൂന്നാം സ്ഥാനം. അന്ന് 0.1 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് മില്‍ഖായ്ക്ക് ഒളിംപിക് വെങ്കലം നഷ്ടമായത്. സ്പെന്‍സ് ഇവിടെ വെങ്കലജേതാവായി. ഇതേ മാര്‍ക് സ്പെന്‍സറിനെ തോല്‍പിച്ചാണു മുന്‍പ് കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെഡല്‍ നേട്ടം മില്‍ഖ സ്വന്തമാക്കിയതും. 1958ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ (കാര്‍ഡിഫ്) മില്‍ഖായാണ് ഇന്ത്യയ്ക്ക് ലോകോത്തര ട്രാക്കില്‍നിന്നും ആദ്യമായി സ്വര്‍ണം സമ്മാനിച്ചത്.

ടോക്കിയോ ഗെയിംസിനു പിന്നാലെ പാക്കിസ്ഥാനില്‍ ഇന്‍വിറ്റേഷനല്‍ മീറ്റിലേക്കുള്ള ക്ഷണം വൈകാരികമായി മില്‍ഖ നിഷേധിച്ചു. എല്ലാം കവര്‍ന്നെടുത്ത അന്നാട്ടിലേക്കു വീണ്ടും പോകാന്‍ തയാറല്ലെന്നു നിലപാട് എടുത്ത മില്‍ഖയെ അന്ന് തിരുത്തിയത് ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ മില്‍ഖയുടെ സാന്നിധ്യം സഹായിക്കുമെന്ന് പറഞ്ഞപ്പോള്‍ മില്‍ഖ സമ്മതിച്ചു. അബ്ദുല്‍ ഖാലിഖിനെ വീണ്ടും തോല്‍പ്പിച്ചു. മത്സരത്തില്‍ കാണികളില്‍ ഒരാളായി പാക് പ്രസിഡന്റ് ജനറല്‍ ആയൂബ്ഖാനും ഉണ്ടായിരുന്നു. മത്സരത്തിന് പിന്നാലെ ആയൂബ്ഖാനായിരുന്നു മില്‍ഖയ്ക്ക് 'പറക്കും സിംഗ്' എന്ന പേര്‍ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് 217 ഇന്ത്യന്‍ പൗരന്മാരെന്ന് കേന്ദ്രം  (3 hours ago)

സൈനിക നീക്കങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയയാള്‍ അറസ്റ്റില്‍  (3 hours ago)

കാറില്‍ സ്റ്റിക്കര്‍ ഒട്ടിച്ച് പൊലീസ് ഓഫിസര്‍ ചമഞ്ഞു നടന്ന പ്രതി അറസ്റ്റില്‍  (3 hours ago)

കൊലപാതക കേസില്‍ പരോളിലിറങ്ങി മുങ്ങിയ പ്രതിയായ നടന്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍  (4 hours ago)

ചികിത്സയ്‌ക്കെത്തിയ രോഗിയായ യുവതിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി  (4 hours ago)

കെ റെയില്‍ പദ്ധതി റദ്ദാക്കിയതോടെ ഇന്‍ഫോപാര്‍ക്കിന് തിരിച്ചുകിട്ടിയ 45 ഏക്കര്‍ ഭൂമി  (4 hours ago)

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിഎംഒ  (5 hours ago)

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വടകര എംഎല്‍എ കെ.കെ.രമ  (6 hours ago)

നാല് ജില്ലകളില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി  (6 hours ago)

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്ന പദ്ധതി നടപ്പിലാക്കുമെന്ന് ആവര്‍ത്തിച്ച് ഗതാഗത മന്ത്രി  (6 hours ago)

'പേട്രിയറ്റ്' ജൂണ്‍ 5 മുതല്‍ ഒടിടിയില്‍ എത്തും  (7 hours ago)

പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രങ്ങളായ ഐ ആം ഗെയിമും ഖലീഫയും ആഗസ്റ്റ് 20ന്  (7 hours ago)

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസര്‍ പുറത്ത്  (7 hours ago)

'ദൃശ്യം 3' യെ കുറിച്ച് നടന്‍ ഹരീഷ് പേരടിയുടെ വാക്കുകള്‍  (7 hours ago)

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും  (8 hours ago)

Malayali Vartha Recommends