അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...

കാലം പറഞ്ഞ കഥ സിനിമയുടെ റിലീസ് തടയണമെന്ന അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക. നിയമവിദഗ്ധ എന്ന നിലയിൽ സിനിമ കണ്ടുവെന്ന് അഭിഭാഷക വ്യക്തമാക്കി. വെഞ്ഞാറമൂട് കൂട്ടക്കൊല സിനിമക്ക് പ്രചോദനമായിട്ടുണ്ടാകാമെന്നും എന്നാൽ വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്നും സെൻസർ ബോർഡ് അഭിഭാഷക വിശദമാക്കി. കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് അബ്ദുൽ റഹീം ആരോപിക്കുകയും, സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്. ലഹരിക്കും ഓൺലൈൻ ചൂതാട്ടത്തിനുമെതിരായ സന്ദേശമാണ് സിനിമയെന്നാണ് മനസിലാക്കുന്നതെന്നും സെൻസർ ബോർഡ് അഭിഭാഷക പറഞ്ഞു. എന്നാൽ സിനിമ അപകീർത്തികരമെന്ന് ആവർത്തിക്കുകയാണ് പ്രതി അഫാന്റെ പിതാവ്. ഹർജി അടുത്ത ആഴ്ച പരിഗണിക്കാൻ മാറ്റി.
https://www.facebook.com/Malayalivartha

























