കോഴിക്കോട് ഉണ്ട്, കേസ് കൊടുക്കെടാ ! ഷഹനാസ് കരഞ്ഞുകൂവി പോസ്റ്റിടല്‍ ..പോയി പണിനോക്കടീന്ന് രാഹുല്‍

കോഴിക്കോട് ഉണ്ടെടാ ഇവിടെത്തന്നെ കാണും. നീ കൊണ്ടു പോയി കേസ് കൊടുക്കെടാ. രാഹുല്‍ മാങ്കൂട്ടത്തെ നിരന്തരം ചൊറിഞ്ഞ് എം എ ഷഹനാസ്. 10 കോടി ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ മാന നഷ്ടത്തിന് കേസ് കൊടുത്ത ശേഷം ഷഹനാസ് ഫേസ്ബുക്കിൽ കയറി പുളയ്ക്കുന്നു. വെല്ലുവിളിയെല്ലാം പോസ്റ്റിട്ട്. എന്നാല്‍ ഈ ഭീഷണിക്ക് പുല്ലുവില കൊടുക്കാത്താണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എല്ലാ ആരോപണങ്ങള്‍ക്ക് രാഹുല്‍ നിയമ നടപടി സ്വീകരിക്കുമ്പോള്‍ ഷഹനാസും സംഘവും കീലേരി അച്ചു കളിക്കുന്നു. പോയി പണി നോട്ടടീന്ന് രാഹുല്‍ മാങ്കൂട്ടം ആര്‍മിയും. എന്നാല്‍ ഷഹനാസിന്റെ കൈവിട്ട കളികള്‍ കോണ്‍ഗ്രസിന് ഏണിയായ് മാറിയിരിക്കുന്നു.
പാര്‍ട്ടിയില്‍ നിന്ന് അടിച്ചിറക്ക് ഇവളയെന്ന് പ്രവര്‍ത്തകരും ഒരുകൂട്ടം നേതാക്കളും തുറന്നടിച്ച് തുടങ്ങി. രാഹുലിനെതിരെ ഷഹനാസ് നിരന്തരം വെല്ലുവിളി നടത്തിയിട്ടും പാര്‍ട്ടി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് പ്രവര്‍ത്തകരില്‍ രോഷം ഉണ്ടാക്കുന്നു. രാഹുലിനെ ചേര്‍ത്തു പിടിക്കുന്ന കോണ്‍ഗ്രസുകാരുടെ എണ്ണം കൂടുകയാണ്. അവര്‍ക്കെല്ലാവര്‍ക്കും ശത്രുക്കള്‍ ഷഹനാസും റിനിയുമൊക്കെ ആണ്. ഷഹനാസ് കോണ്‍ഗ്രസിന്റെ സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി ആണ്. ഇവരെ പദവിയില്‍ നിന്ന് മാറ്റണമെന്നാണ് രാഹുല്‍ അനുകൂലികളുടെ ആവശ്യം.
ഇരുവരും തമ്മിലുള്ള പോര് യുഡിഎഫിന് തലവേദനയായ് മാറുന്നു. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ ഇടപെടാന്‍ പാര്‍ട്ടിയോ നേതാക്കളോ തയ്യാറായിട്ടില്ല. ഇരുവരും തമ്മില്‍ പ്രശ്‌നം ഉണ്ടെങ്കില്‍ അവര്‍ തീര്‍ത്തോട്ടെയെന്ന നിലപാടാണ് പാര്‍ട്ടിക്ക്. എന്നാല്‍ ഇവളെപ്പോലെ പാര്‍ട്ടിക്ക് തന്നെ പാരയാകുന്നവരെ അധികാര സ്ഥാനങ്ങളില്‍ ഇരുത്തി വിലകളയരുതെന്ന് രാഹുല്‍ ആര്‍മി വെടി പൊട്ടിക്കുന്നു. രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഈ കോഴിയെക്കുറിച്ച് പണ്ടേ ഷാഫിയോട് പറഞ്ഞിട്ടുണ്ട്. ഷാഫി അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും പറഞ്ഞ് വടകര എംപിയെ കുടുക്കി. രാഹുലുമായ് ഒരു സൗഹൃദവും ഇല്ലെങ്കില്‍ ചാറ്റുകള്‍ പുറത്തുവിടാന്‍ ഷഹനാസ് തയ്യാറാകട്ടെയെന്ന് പാലക്കാട് എംഎല്‍എ തന്നെ വെല്ലുവിളിച്ചിട്ടും അവര്‍ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന ചോദ്യം ഉയര്‍ത്തി കളം നിറഞ്ഞ് രാഹുല്‍ ആര്‍മി. ഷഹനാസിനെ പാര്‍ട്ടി ചേര്‍ത്തുനിര്‍ത്തുന്നുവെന്ന തോന്നല്‍ ഉണ്ടായാല്‍ രാഹുല്‍ ആര്‍മി ഇടയും. ഒരു സ്ത്രീയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ തന്നെ സൈബര്‍ ഗ്രൂപ്പ് ആക്രമണം അഴിച്ചുവിട്ടിട്ടും എന്തുകൊണ്ട് പാര്‍ട്ടി അവരെ നിലയ്ക്ക് നിര്‍ത്തുന്നില്ലെന്ന ചോദ്യം വന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ തടിതപ്പി നേതാക്കള്‍.
കൊടുക്കെടാ കേസെന്നും പറഞ്ഞ് ഷഹനാസ് വെല്ലു വിളിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 10 കോടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. അതിന് പിന്നാലെ കോഴിക്കോട് ബീച്ചിലിരുന്ന് കുമിള പൊട്ടിക്കുന്ന ചിത്രം പുറത്തുവിട്ടു ഷഹനാസ്. എണ്ണിക്കൊണ്ടിരിക്കുകയാണ് കോടികള്‍ അല്ല പറന്ന് പൊങ്ങി പൊട്ടിത്തകരുന്ന കുമികളെന്ന്. അതിന് താഴെ പൂരത്തെറിവിളിയാണ് ഷഹനാസ് മേടിച്ച് കൂട്ടിയത്. തുടര്‍ന്ന് ഇങ്ങോട്ട് വീണ്ടും പോസ്റ്റുകളുടെ അയ്യരുകളി. ഇന്നലെ കടപ്പുറത്ത് കുമിള വീര്‍പ്പിച്ചെങ്കില്‍ ഇന്ന് കാത് കുത്താണ് ഗയ്‌സ്. കോഴിക്കോട് തന്നെയുണ്ടെന്ന് വീണ്ടും പോസ്റ്റ്. അതിനും താഴെ തെറിവിളി തന്നെ ആയിരുന്നു. ഇന്ന് വീണ്ടും പോസ്റ്റ്. വീണ്ടും വീണ്ടും നീ കോമഡി കഥ ഇറക്കാതെടാ ?????? ഞാന്‍ ഇവിടെ തന്നെ ഉണ്ട് കോഴിക്കോട് എന്റെ നാട്ടില്‍,?????? പറ്റുമെങ്കില്‍ നീ ചെയ്ത് കാണിക്ക് ?????? കേസ് കൊടുക്ക് പിള്ളേച്ചാ ?? എം എ ഷഹനാസ്... ???
ഇങ്ങനെ നിരന്തരം പോസ്റ്റിട്ട് രാഹുലിനോട് വെല്ലുവിളി. പക്ഷെ ഇതിനൊന്നും ഉത്തരംപറയാന്‍ പോലും രാഹുല്‍ രംഗത്തേക്ക് വരുന്നില്ല. നീ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്ന നിലപാടില്‍ രാഹുല്‍. പക്ഷെ കയറി ഇറങ്ങി കണക്കിന് കൊടുത്ത് രാഹുല്‍ ആര്‍മി. ഈ പോസ്റ്റിന് താഴത്തെ കമന്റ് നോക്കാം. ഷഹനാസ് ഇപ്പോള്‍ പങ്കുവെക്കുന്ന പോസ്റ്റിലെ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങള്‍. കോഴിക്കോട് തന്നെയുണ്ട്. കേസ് കൊടുക്കടാ. നിങ്ങളല്ലെ കേസ് കൊടുക്കേണ്ടത്. മോശക്കാരനായ രാഹുലിനെതിരെ ഷഹനാസ് കൊണ്ടുപോയി കേസ് കൊടുക്ക്. മാനനഷ്ടക്കേസ് രാഹുല്‍ ഫയല്‍ ചെയ്തത് പോലെ നിങ്ങള്‍ കൊണ്ടു പോയി കേസ് കൊടുത്ത് ധൈര്യം കാണിക്കണം എന്നാണ് ഷഹനാസിന് വായടപ്പിക്കുന്ന മറുപടി. അല്ലേലും താത്ത പോകരുത് ഇനി കോഴിക്കോട് തന്നെ ഉണ്ടാവണം ?? കിട്ടാനുള്ളത് എല്ലാം മേടിച്ചിട്ട് പതിയെ ദുബായ്ക്ക് പോയാല്‍ മതിയെന്ന്. വേണേല്‍ ഒരു വക്കീലിനെ മാസ ശമ്പളത്തിന് നിര്‍ത്തിക്കോയെന്ന്.
കോഴിക്കോട് കളക്ടര്‍ ആയി ചാര്‍ജ് എടുത്തു അല്ലെയെന്ന് പരിഹാസം. ഭാഗം 3 വരെ ഇറങ്ങിയിട്ടും....
മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്ത് കൊണ്ടാവും??
രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ വ്യാജ ഐഎഎസ്സുകാരി എന്നു പരസ്യമായി വിളിച്ചപ്പോള്‍ കുടിച്ചു തീര്‍ക്കാന്‍ ഒരു കുപ്പിവെള്ളം തികയാതെ വന്നല്ലോ കാത്തിരുന്ന് കാണാം
പറഞ്ഞ ആരോപണത്തിന് ഒരെണ്ണത്തിന് എങ്കിലും കൃത്യമായി മറുപടി കൊടുത്തിട്ട് ഡയലോഗ് അടിക്ക്. നാക്കിന് എല്ല് ഇല്ലാതെ വെറുതെ ഡയലോഗ് അടിക്കാന്‍ ആര്‍ക്കും പറ്റും ??
കോഴിക്കോട് തന്നെ ഉണ്ടാകുമെനന് പറയുമ്പോ എങ്ങനാ...കളക്ടര്‍ ആയിട്ട് ആണോ
ഒരു വക്കീല്‍ നോട്ടീസ് അയച്ച് എങ്കിലും ഐഎഎസ് കിട്ടി എന്ന് തെളിയ്ക്കണം . നിയാസ് മലബാറിയെ
വെറുതെ വിടരുത് .
ഉള്ളില്‍ ശങ്കടംഉണ്ട് കരഞ്ഞ്പുറത്ത് കാണിക്കാന്‍ പറ്റില്ലല്ലോ കരഞ്ഞാല്‍ പുട്ടി ഇളകിപോവും????
വ്യാജരേഖ ഉണ്ടാക്കല്‍, വ്യാജ സര്‍ക്കാര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ഉണ്ടാക്കല്‍ , ഐഎഎസ് നേടിയെന്ന് വ്യാജ അവകാശവാദവുമായി കോളേജിനെ പറ്റിക്കല്‍ എന്നീ വിഷയങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടു കോഴിക്കോട് ഫറോക്ക് സ്വദേശി ഡോ സിജിഷിന്റെ ഭാര്യ എം എ ഷഹനാസിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.
ഡിബറ്റി ല്‍ ഒരു ആധികാരികതയുമില്ലാതെ തള്ളുന്നത് കണ്ടു ?? സംഭവം കണ്ടത് പോലെയാണ് പറയുന്നത് ?? വെറും വീഡിതമാണ് താങ്കള്‍ പറഞ്ഞത്.
ഫെയ്ക്ക് ഐഡി വഴി നിങ്ങടെ തന്നെ പാര്‍ട്ടിക്കാര്‍ നല്ല തെറി ആണല്ലോ. നല്ല പി ആര്‍ വര്‍ക്ക് ആണല്ലോ നിങ്ങള്‍ക്ക് എതിരെ തെറി അഭിഷേകവും പുലഭ്യം പറച്ചിലും. നിങ്ങള്‍ക്ക് ഒപ്പം കോണ്‍ഗ്രസ്സ് വനിതാ പ്രവര്‍ത്തകരോ മറ്റ് പ്രവര്‍ത്തകരോരംഗത്ത് വരാത്തതും ഈ പി ആര്‍ തെറി ഭയന്നാകം.
കോഴിക്കോട് തന്നെ കാണണം അവസാനം. ഓടിച്ചു പിടിക്കേണ്ട അവസ്ഥ പോലീസിനെ വരുത്തരുത്..... ??
നിങ്ങള്‍ക് ഉളുപ്പ് ഇല്ലെ??എന്തെല്ലാം കാര്യങ്ങള്‍ ആണ് നിങ്ങളില്‍ ആരോപിക്കുന്നത്, അത് അങ്ങനെ അല്ലെങ്കില്‍ അത് തെളിയിച്ചു പോസ്റ്റ് ഇട്, അല്ലാതെ പെണ്ണുങ്ങളെ നാണം കെടുത്തുന്ന രീതിയില്‍ ഉള്ള പോസ്റ്റ് കള്‍ ഇടാതെ ഇരിക്ക് ??
കോണ്‍ഗ്രസ്സിനു അപമാനം ആണ് താങ്കളും ആ റിനിയും. തുടങ്ങി കമന്റുകളുടെ പെരുമഴ. ഷഹനാസിനെ പിന്തുണച്ച് കോണ്‍ഗ്രസില്‍ നിന്ന് ആരും രംഗത്തേക്ക് വരുന്നില്ല. മുന്‍പ് രാഹുലിനെതിരെ വിമര്‍ശനവുമായ് യൂത്ത് കോണ്‍ഗ്രസിലെ ചില വനിത നേതാക്കള്‍ രംഗത്ത് വന്നിരുന്നു. അവര് പോലും ഷഹനാസിനെ പിന്തുണയ്ക്കുന്നില്ല. അതിന് കാരണം ഷഹനാസിനും ക്രെഡിബിലിറ്റി എന്നൊന്നില്ല. അനാവശ്യമായ് രാഹുല്‍ വിഷയത്തില്‍ കയറി തലയിട്ട് രാഹുലിന് ജനപിന്തുണ ഉണ്ടാക്കി കൊടുത്ത പടുവിഡ്ഡികളാണ് ഈ കൂട്ടം. ഷഹനാസും ഹണി ഭാസ്‌കരനുമാണ് രാഹുലിനെതിരെ ഇപ്പോള്‍ നിരന്തരം പോസ്റ്റിട്ട് യുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത്.
ഹണിയുടെ കുറിപ്പുകള്‍ ഇങ്ങനെ...
ഒരു സ്ത്രീ ഒരനീതിക്ക് എതിര് നില്‍ക്കുന്നുവെന്ന് ഉറപ്പായാല്‍ ഈ ലോകം മൊത്തം നിങ്ങള്‍ക്ക് എതിരാവുന്നു എന്നാണ്. ഏത് ഹീനകൃത്യം കൊണ്ടും നിങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ കച്ച കെട്ടി ഇറങ്ങും എന്നാണ്. പക്ഷേ പൊരുതി നേടിയ നിലപാടുകളുടെ വെളിച്ചം ആ നീതികേടുകളുടെയും അറും നുണകളുടെയും ഇരുട്ടിനെ ഇല്ലായ്മ ചെയ്യുക തന്നെ ചെയ്യും. ??????
ഇരുളും വെളിച്ചവും..
സത്യം ജലനിരപ്പിലെ എണ്ണ പോലെയാണ്. എത്ര മുക്കി താഴ്ത്താന്‍ നോക്കിയാലും അത് ജലത്തിനു മീതേയ്ക്ക് തെളിഞ്ഞു വരും. കൂടുതല്‍ വ്യക്തതയോടെ...! അതുവരെ ഇപ്പോള്‍ കിട്ടുന്ന പൂച്ചെണ്ടും പൂമാലകളും സ്വീകരിച്ചാലും... ??
കടും ചുവപ്പാണ്. അറും നുണകള്‍ പറഞ്ഞ് ചുറ്റുമുള്ള മനുഷ്യരെ മാനിപ്പുലെറ്റ് ചെയ്ത് ഭയപ്പെടുത്തി ശീതികരിച്ചു ഫ്രീസറില്‍ ആക്കാം എന്നൊക്കെ കരുതിയാല്‍ കട്ടപിടിച്ചു പോകുന്ന ചോരയല്ല...! നിലപാടുമല്ല.
ഹണിയും ഷഹനാസുമൊക്കെ അനാവശ്യ വിവാദങ്ങളുണ്ടാക്കി രാഹുലിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കി കൊടുത്തുവെന്നേ ഒറ്റവാക്കില്‍ പറയാനുള്ളു. രാഹുല്‍ ഇരകളാക്കിയവരെ അറിയാം എന്നൊക്കെയുള്ള ഇവരുടെ വാദങ്ങള്‍ തന്നെ ഇവര്‍ക്ക് തിരിച്ചടി ഉണ്ടാക്കി. കൂടാതെ ഹണിയും ഷഹനാസും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതോടെ രാഹുലിനെ വീഴ്ത്താന്‍ ഇവരൊക്കെ ഒന്നിച്ചുവെന്ന പൊതുബോധം ഉണ്ടാക്കി. ഒട്ടും ക്രഡിബിലിറ്റി ഇല്ലാത്തതായ് പോയി ഇവരുടെ ഓരോ പ്രസ്താവനകളും. രാഹുല്‍ സെക്ഷ്വല്‍ പെര്‍വെര്‍ട്ടാണ് അയാള്‍ ധാര്‍മ്മികമായ് തെറ്റുകാരന്‍. പക്ഷെ അതിജീവിതകളെന്ന് പറഞ്ഞവളുമ്മാരുടെ തനിനിറം എന്താണെന്ന് ബോധ്യപ്പെട്ടെന്ന് മലയാളിയും പറയുന്നു. ഒരുോപെല തെറ്റുകാരാണവര്‍ എന്നിട്ട് ഒരുത്തനെ മാത്രം വേട്ടയാടുന്നത് എന്തിനെന്ന് ചോദിച്ച് ജനം രാഗുലിനൊപ്പം നിന്നെങ്കില്‍ അതിന് വഴിവെച്ച് കൊടുത്തത് നിങ്ങള്‍ ഓരോരുത്തരുമാണ്.
ഇവിടുത്തെ മാധ്യമങ്ങള്‍ക്കും അതില്‍ വലിയ പങ്കുണ്ട്. ജനം പച്ചയ്ക്ക് ചോദിക്കുന്നുണ്ട് കൂടെ പോയി കിടന്നവളുമാര്‍ക്ക് ഇല്ലാത്ത സൂക്കേടാണ് ഹണിക്കും ഷഹനാസിനുമൊക്കെ. ആ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചതും രാഹുലിന് ജനപിന്തുണ വര്‍ദ്ധിപ്പിച്ചതും ഇവര്‍. ഇനി പത്തല്ല നൂറ് കേസും കൊണ്ട് വന്നാലും രാഹുല്‍ കൂളായ് ഊരുമെന്ന് നിയമവിദഗ്ദര്‍. അതില്‍ യഥാര്‍ത്ഥ ഇരകള്‍ ഉണ്ടായാല്‍പ്പോലും അവര്‍ക്കും നീതി കിട്ടാത്ത അവസ്ഥ ഉണ്ടാകും. നിയമപരമായ് താന്‍ തെറ്റുകാരനല്ലെന്ന ഒരൊറ്റ വാദമാണ് രാഹുല്‍ ഉയര്‍ത്തുന്നത്. അയാള്‍ നെഞ്ചുംവിരിച്ച് കോടതിയില്‍ നില്‍ക്കുന്നു. പുറത്തുള്ളവര്‍ കോടതിയില്‍ പോകാതെ മാധ്യമങ്ങളില്‍ കയറിയിറങ്ങി വളവളാ രാഹുലിനെതിരെ പറയുന്നു. അപ്പോള്‍ ജനം ആര്‍ക്കൊപ്പം നില്‍ക്കും. നിയമത്തെ പേടിക്കാതെ അവന്‍ കോടതിയിലേക്ക് പോയത് കണ്ടോയെന്ന ചോദ്യം ഉയര്‍ന്നിടത്താണ് രാഹുല്‍ തലപൊക്കിയത്. തുടക്കം മുതല്‍ അയാളുടെ മുഖത്തുള്ള ചിരി ആ കോണ്‍ഫിഡന്‍സിലാണ്.
https://www.facebook.com/Malayalivartha
























