Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താളലയങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന തഞ്ചാവൂര്‍

05 JUNE 2017 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

​ഗുരുവായൂർ ഉത്സവം... നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും....സ്വര്‍ണ ധ്വജത്തില്‍ സപ്തവര്‍ണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും

സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

 ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ 'കുംഭഭരണി' ഈ മാസം 23 ന്... കെട്ടുകാഴ്ച ഒരുക്കുന്ന ജോലികള്‍ 13 കരകളിലും ആചാരപരമായി ഇന്ന് ആരംഭിക്കും

ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  

കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പഴമയുടെ ഗന്ധം പേറുന്ന, ഏറെയൊന്നും പുതിയ നിര്‍മ്മിതികളില്ലാത്ത ഒരു ഇടത്തരം നഗരമാണ് തഞ്ചാവൂര്‍. തമിഴ്‌നാടിന്റെ അന്നദാദാവ് എന്നും തഞ്ചാവൂർ അറിയപ്പെടുന്നു. കാലാവസ്ഥാവ്യതിയാനങ്ങളും കാവേരിനദിയും തുണച്ചാല്‍ അവിടം കര്‍ഷകന്റെ കലവറ നിറക്കും. തഞ്ചാവൂർ എന്ന പേരിനു പിറകിൽ ഒരു ഐതിഹ്യം ഉണ്ട്. തഞ്ചനൻ എന്ന അസുരൻ പണ്ടു ഈ നഗരത്തിൽ നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേർന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ്‌ ഈ അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്റെ പേരു നൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗര‍ത്തിനു ആ പേരു നൽകുകയും ചെയ്തു എന്നും ഐതിഹ്യങ്ങൾ പ്രചാരമുണ്ട്.


കലകളുടെ വിളനിലമാണ് തഞ്ചാവൂർ. പാട്ടും നൃത്തവും ഉപകരണ സംഗീതവും ചിത്രകലയും ശില്പകലയും അങ്ങനെ വൈവിധ്യമാർന്ന കലകളുടെ വിളനിലമായ തഞ്ചാവൂർ ഒരു ക്ഷേത്രനഗരം കൂടിയാണ്.
സംഗീതത്തിലെ ത്രിമൂര്‍ത്തികളായ ത്യാഗരാജ സ്വാമി, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരുടെ ജന്മംകൊണ്ട് പവിത്രമാണ് തഞ്ചാവൂര്‍. വര്‍ഷത്തിലൊരിക്കലായി നടക്കുന്ന തഞ്ചാവൂര്‍ നൃത്തോത്സവവും ത്യാഗരാജസ്വാമികളുടെ പേരില്‍ തിരുവയ്യാറിലെ സംഗീതോത്സവവും ഇവിടുത്തെ കലാകാരന്‍മാര്‍ക്കും കലകള്‍ക്കും നല്‍കുന്ന ആദരംകൂടിയാണ്. കാവേരിനദിയിലെ ജലം കൃഷിക്കെന്നപോലെ നനച്ചു വളര്‍ത്തിയ ഒരു മഹാസംസ്‌കൃതിയുടെ തറവാടാണ് തഞ്ചാവൂര്‍. നാടകം, ചിത്രകല സാഹിത്യം, ഭരതനാട്യം, കര്‍ണാടകസംഗീതം ഇവകൂടാതെ മറ്റനേകം ദ്രാവിഡകലകളും പൂത്തുതളിര്‍ത്തതും, തഞ്ചൈ നാല്‍വരും സംഗീത ത്രിമൂര്‍ത്തികളും, ചരിത്രകാരന്‍ എസ്.കെ.അയ്യങ്കാര്‍, ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന ആര്‍.വെങ്കിട്ടരാമന്‍, ഗണിത ശാസ്ത്രജ്ഞന്‍ ശ്രീനിവാസ രാമാനുജനും കവി അഭിരാമിഭട്ടര്‍, ജീവനകലയുടെ ആചാര്യനായ ശ്രീശ്രീ രവിശങ്കര്‍ ഇങ്ങനെ പലരുടെയും ജനനവും ഇവിടമായിരുന്നു. തഞ്ചാവൂർ പുണ്യ ഭൂമി എന്ന് പറയാൻ ഇനി വേറെ എന്തുവേണം അല്ലെ.


ദക്ഷിണമേരു എന്നറിയപ്പെടുന്ന ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്തഞ്ചാവൂരാണ്.പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. 66മീറ്റർ ഉയരമുള്ള ഗോപുരത്തിനു മുകളിൽ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലിൽ തീർത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. യുനസ്കോ ലോക പൈതൃക സ്ഥാനമായി ബൃഹതീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ആദ്യ കവാടം അറിയപ്പെടുന്നത് കേരളാന്തകന്‍ തിരുവഴി എന്നാണ്. എവിടെ നോക്കിയാലും ശിലയഴകില്‍ മയങ്ങുന്ന കലയുടെ ഉദാത്ത ഭാവങ്ങള്‍.


ഇവിടുത്തെ ഭീമാകാരമായ ശിവലിംഗത്തിനുമുണ്ട് കഥകള്‍. മുജ്ജന്മത്തെ പാപപരിഹാരത്തിനുള്ള ഏകമാര്‍ഗ്ഗം നര്‍മദാ നദിയില്‍ നിന്നു മുങ്ങിയെടുക്കുന്ന ശിവലിംഗത്തെ സ്വന്തം രാജ്യത്തു പ്രതിഷ്ഠിക്കുക എന്നതായിരുന്നു. അങ്ങനെ നര്‍മദയിലേക്കു തിരിച്ച രാജാവ് ശിവലിംഗം എടുപ്പിച്ചു. ജലത്തില്‍ നിന്നുയര്‍ന്നുവന്നപ്പോള്‍ തന്നെ അത് ഭീമാകാരമായി വളര്‍ന്നെന്നും അതുകൊണ്ടാണ് ബൃഹദീശ്വരം എന്നു പേരുവന്നതെന്നുമാണ് ഐതിഹ്യം. ചോളരാജാക്കന്മാരുടെ ഭരണകാലത്ത് രാജരാജചോളനാണ് ഈ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഒരിക്കലെങ്കിലും ഇവിടം കണ്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ് എന്ന് പറയാം. ഗോപുരത്തിലും ചുറ്റുമതിലിലും തൂണുകളിലും ഒക്കെ ശില്പ വിസ്മയങ്ങൾ തീർത്തിരിക്കുന്നു. എങ്ങോട്ട് തിരിഞ്ഞാലും കണ്ണിന് വിരുന്നൊരുക്കുന്ന കാഴ്ചകള്‍. ഈ ക്ഷേത്രനിര്‍മ്മിതിക്ക് ഒന്നരലക്ഷം ടണ്‍ ഗ്രാനൈറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.


ക്ഷേത്രഗോപുരത്തിന്റെ ഏറ്റവും ഉയരത്തിലെ ശിലാമകുടത്തിന് 80 ടണ്ണോളം ഭാരം വരുന്നു എന്നതാണ്. ഈ മഹാശിലയെ 216 അടി ഉയരത്തില്‍ എത്തിച്ചതും ഒരു വിസ്മയംതന്നെ. ആയിരക്കണക്കിന് ആനകളും അതിലേറെ മനുഷരും മറ്റു മൃഗങ്ങളും ഈ ക്ഷേത്ര നിര്‍മ്മിതിക്ക് ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നതാണ് ചരിതത്തിലൂടെ അറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (37 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (40 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (45 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (53 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends