Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

ഹിമാലയന്‍ താഴ്വരയില്‍ ഏറ്റവും ഉയരത്തിലുള്ള പ്രകൃതിദത്തതടാകം; ദേവരിയ തടാകം

11 JANUARY 2018 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവർ മാത്രം.....

​ഗുരുവായൂർ ഉത്സവം... നാളെ മുതൽ ഗുരുവായൂരപ്പൻ വിശേഷ സ്വർണക്കോലത്തിൽ എഴുന്നള്ളും....

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാളെ കൊടിയേറും....സ്വര്‍ണ ധ്വജത്തില്‍ സപ്തവര്‍ണ്ണക്കൊടി ഉയരുന്നതോടെ ഗുരുപവനപുരി ഉത്സവ ലഹരിയിലാകും

സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം... വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ത്ഥനകളുടേയും നിറവിൽ വിശ്വാസികൾ... മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും

ഗര്‍വാള്‍ മേഖലയിലെ ഏറ്റവും ഉയരത്തിലുള്ള പ്രകൃതിദത്തമായ തടാകമാണ് ദേവരിയ (ദിയോരിയ). ഹിമാലയ പര്‍വ്വതനിരകളുടെ താഴെ സ്ഥിതി ചെയ്യുന്ന ഈ തടാകത്തില്‍ പ്രതിഫലിക്കുന്ന ഹിമാലയമാണ് ഇവിടത്തെ പ്രധാന കാഴ്ച. അസ്തമന സൂര്യന്റെ കിരണങ്ങളേറ്റ് ഹിമവാന്‍ പ്രതിഫലിക്കുന്നത് തടാകത്തില്‍ പതിയുന്നത് അനവദ്യസുന്ദരമായ കാഴ്ചയാണ്.

തടാകത്തിനടുത്ത് വഴിവക്കില്‍ തകരം കൊണ്ട് മറച്ച് പച്ച പെയിന്റടിച്ച കൂരയും അതിനോട് ചേര്‍ന്ന് ഒരു ചായ പീടികയുമുണ്ട്. ഹിമാലയത്തിന്റെ ഏതു പ്രദേശത്തെത്തിയാലും കിട്ടുന്ന ഒരു വിഭവമാണ് മാഗി എന്ന നൂഡില്‍സ്. അത് ആ പീടികയിലും കിട്ടും. ബ്രാന്‍ഡ് ഏതായാലും എല്ലാ നൂഡില്‍സും ഇവിടെ 'മാഗി' എന്നാണ് അറിയപ്പെടുന്നത്. പെട്ടന്ന് ഉണ്ടാക്കുവാന്‍ സാധിക്കുന്നതും വയര്‍ കേടാക്കാത്തതും അത്യാവശ്യ സ്വാദുള്ളതു  കൊണ്ടുമാകും ടൂറിസ്റ്റുകള്‍ മാഗി ഇഷ്ടപ്പെടുന്നത്.

അധികം വിസ്തീര്ണമില്ലാത്ത തടാകമാണ്. ഇതിന് എത്ര താഴ്ചയുണ്ടന്ന് ആരും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. അനവധി കിലോമീറ്റര്‍ താഴ്ചയുണ്ടാകുമെന്ന് കരുതപ്പെടുന്നു. ഇതിനകത്ത് ഒരു വലിയ നാഗം വസിക്കുന്നുണ്ടന്നാണ് വിശ്വാസം. നാഗപഞ്ചമി ദിവസം അടുത്തുള്ള ഗ്രാമ വാസികള്‍ നാഗദേവതയ്ക്ക് ഇവിടെ വഴിപാടുകള്‍ നടത്താറുണ്ട്.

തടാകത്തിന്റെ നാലുവശത്തും ഇടതൂര്‍ന്നു വളരുന്ന വലിയ മരങ്ങളുണ്ട്. ടെന്റില് രാത്രി കഴിച്ചുകൂട്ടുവാന്‍ തയ്യാറാണെങ്കില്‍ താഴെ ഗ്രാമത്തില്‍ നിന്നും അവിടെയുള്ളവര്‍ക്ക് മുകളില്‍ എത്തുവാന്‍ അധിക സമയം വേണ്ടാത്തതിനാല്‍ ഫോണ്‍ ചെയ്ത് അറിയിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ ടെന്റ് എത്തിച്ചു തരും.

തടാകത്തിനു മുകളിലായി അല്‍പ്പം ദൂരെ ഒരു ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് ഉണ്ട്. എങ്കിലും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതായതിനാല്‍ പുറത്ത് നിന്നും വരുന്നവര്‍ക്ക് ഇവിടെ താമസ സൗകര്യം കിട്ടുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അത് തരപ്പെട്ടുകിട്ടുമെങ്കില്‍ ആ കാട്ടിനകത്ത് ഇങ്ങനെ ഒരു സൗകര്യം കിട്ടുന്നത് ഭാഗ്യം തന്നെയെന്നു കരുതണം. നല്ല സൗകര്യമുള്ള മുറിയാണ്. സോളാര്‍ പവറില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഒരു വിളക്കുണ്ട് .പുതിയ മെത്തയും പുതപ്പുകളും. ഉത്തരാഞ്ചലിന്റെ ദേശീയ പക്ഷിയായ ഹിമാലയന്‍ മോണലിന്റെ നിരവധി ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു തൂക്കി ഭിത്തി അലങ്കരിച്ചിട്ടുണ്ട്.

ദേവരിയ തടാകത്തിനെ കുറിച്ചുള്ള ഒരു കഥ പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടതാണ്. വനവാസ കാലത്ത് കാട്ടിലൂടെ നടന്നലഞ്ഞ യുധിഷ്ടിരര്‍ ദാഹശമനത്തിനായി അടുത്തെങ്ങും അരുവികളോ നീര്‍ചാലുകളോ കാണാതിരുന്നപ്പോള്‍, ഇളയവനായ സഹദേവനെ വെള്ളം കൊണ്ട് വരുവാന്‍ ചുമതലപ്പെടുത്തി. അടുത്തുള്ള മരത്തിനു മുകളില്‍ കയറിയ സഹദേവന്‍ അങ്ങ് ദൂരെ ഒരു തടാകം കണ്ടു. വെള്ളമെടുക്കുവാനായി തടാകത്തിനടുത്തെത്തിയ സഹദേവന്‍ ഉച്ചത്തിലുള്ള ഒരശിരീരി കേട്ടൂ. സൂക്ഷിക്കുക !! എന്റെ ചോദ്യത്തിനുത്തരം പറയുന്നതിന് മുമ്പ് വെള്ളത്തില്‍ തൊടരുത്. ഇത് കാര്യമാക്കാതെ വെള്ളമെടുക്കുവാന്‍ തുടങ്ങിയ സഹദേവന്‍ തടാകക്കരയില്‍ മരിച്ചു വീണു. സഹദേവനെ കാണാതെ അന്വേഷിച്ചെത്തിയ നകുലനും അര്‍ജുനനും ഭീമനും ഇതേ ഗതിതന്നെ വന്നു. സഹോദരങ്ങളെ കാണാതെ അന്വേഷിച്ചെത്തിയ യുധിഷ്ടിരര്‍ തടാകക്കരയില്‍ മരിച്ചു കിടക്കുന്ന ഇവരെ കണ്ടു ഞെട്ടി. സൂക്ഷിക്കുക !!! തടാകം കാക്കുന്ന ദുര്‍ഭൂതത്തിന്റെ ചോദ്യം യുധിഷ്ടിരനോടായി. ബുദ്ധിമാനായ യുധിഷ്ടിരന്റെ ഉത്തരങ്ങളില്‍ പ്രസന്നവാനായ ഭൂതം എല്ലാവര്‍ക്കും ജീവന്‍ തിരിച്ചു നല്‍കി.

നിലാവുള്ള രാത്രികളില്‍ വന്യമൃഗങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തടാകത്തില്‍ വെള്ളം കുടിക്കുവാന്‍ വരുന്നത് ഒരു പതിവുള്ള കാഴ്ചയാണ്. ഹിമക്കരടികളെ ഈ പ്രദേശത്ത് ധാരാളം കണ്ടു വരുന്നു. നല്ല നീലിമയുള്ള ആകാശം. അതിനു താഴെ മഞ്ഞണിഞ്ഞ മലനിരകള്‍.. ഇതിന്റെ പ്രതിബിംബം വളരെ മനോഹരമായി തടാകത്തില്‍ കാണാം. സ്വര്‍ഗ്ഗവും ഭൂമിയും ഒന്നിക്കുന്നതുപോലെ തോന്നും. സ്ഫടികം പോലെ തിളങ്ങുന്ന തടാകങ്ങളില്‍ പതിയുന്ന മഞ്ഞു മലകള്‍ ക്ലിക്ക് ചെയ്യുക എന്നത് ഏതൊരു ഹിമാലയ സഞ്ചാരിയുടെയും സ്വപ്നമാണ്. ഈ യാത്ര എന്നെന്നും ഓര്‍മ്മിയ്ക്കുവാന്‍ ഈ ഒരൊറ്റ ഫോട്ടോ മതിയാവും! 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (5 minutes ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (17 minutes ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (33 minutes ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (40 minutes ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (43 minutes ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (48 minutes ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (56 minutes ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (1 hour ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (1 hour ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (1 hour ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (1 hour ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (2 hours ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (2 hours ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (3 hours ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (3 hours ago)

Malayali Vartha Recommends