Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

റഷ്യയുടെ വിമോചകന്‍ ഗോര്‍ബച്ചേവ്‌

21 NOVEMBER 2012 01:23 AM IST
മലയാളി വാര്‍ത്ത.

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

2011 മാര്‍ച്ച്‌ 2. റഷ്യയിലെ മിഖായേല്‍ ഗോര്‍ബച്ചേവിന്‌ 80 വയസ്സു തികഞ്ഞു. റഷ്യയില്‍ ആഘോഷമില്ല. എന്നാല്‍, ലണ്ടനില്‍ മുന്‍ റഷ്യന്‍ നേതാവ്‌ ആദരിക്കപ്പെടുന്നു. ലോകരാഷ്‌ട്രീയത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ നേതാവാണ്‌, ഗോര്‍ബച്ചേവ്‌. റഷ്യയില്‍ അധികാരസോപാനത്തിന്റെ അത്യുന്നത ശ്യംഖത്തിലായിരുന്നു, ഗോര്‍ബച്ചേവ്‌ ഉണ്ടായിരുന്നത്‌. 1985ല്‍ ഗോര്‍ബച്ചേവ്‌ സോവിയറ്റു പാര്‍ട്ടിയുടെ സെക്രട്ടറിയായി. റഷ്യയില്‍ പാര്‍ട്ടി സെക്രട്ടറി രാജ്യത്തിന്റെ പ്രസിഡന്റിനെക്കാളും പ്രധാനമന്ത്രിയെക്കാളും ഏറെ ഉന്നതമായ സ്ഥാനത്തിന്റെ അധിപനാണ്‌.

1985ല്‍ റഷ്യ അമേരിക്കയ്‌ക്കു കിടയായ രാജ്യമായിരുന്നു. റഷ്യന്‍ പാര്‍ട്ടി സെക്രട്ടറി അമേരിക്കയിലെ പ്രസിഡന്റിനെ പോലെ അനേകം അധികാരസമിതികളുടെ നിയന്ത്രണത്തിന്റെ കീഴിലല്ല. റഷ്യന്‍ പാര്‍ട്ടിക്കാണു പരമാധികാരം. ഭരണഘടനയില്‍ തന്നെ അതു പറഞ്ഞിരുന്നു. ഭരണഘടനയിലെ ആറാം ഖണ്ഡിക വ്യവസ്ഥപ്പെടുത്തിയിരുന്നതു രാജ്യത്തിന്റെ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പാര്‍ട്ടിക്കാണെന്നായിരുന്നു. റഷ്യയില്‍ സുപ്രീം സോവിയറ്റും, സുപ്രീം സോവിയറ്റിനു കീഴ്‌പ്പെട്ടു നില്‌ക്കുന്ന ക്യാബിനറ്റും ഉണ്ടായിരുന്നു. സുപ്രീംസോവിയറ്റിലേക്ക്‌ അംഗങ്ങളെ തിരഞ്ഞെടുത്തു. എന്നാല്‍, അതൊക്കെ അലങ്കാരത്തിനുവേണ്ടിയായിരുന്നു. അധികാരം ആത്യന്തികമായി പാര്‍ട്ടിയില്‍ അമര്‍ന്നു. പാര്‍ട്ടിയില്‍ കേന്ദ്രകമ്മിറ്റിയും പോളിറ്റ്‌ ബ്യൂറോയും ഉണ്ടായിരുന്നു. എന്നാല്‍, സെക്രട്ടറിക്കായിരുന്നു പരമാധികാരം.
ഗോര്‍ബച്ചേവ്‌ പാര്‍ട്ടി സെക്രട്ടറിയാകുമ്പോള്‍ അമേരിക്കയില്‍ റൊണാള്‍ഡ്‌ റീഗന്‍ ആയിരുന്നു പ്രസിഡന്റ്‌. സോവിയറ്റ്‌ യൂണിയനെപ്പറ്റി ഈവിള്‍ എംപെയര്‍ എന്നാണു റീഗന്‍ പറഞ്ഞിരുന്നത്‌. റീഗനെപ്പോലുള്ള ഒരമേരിക്കന്‍ പ്രസിഡന്റും സോവിയറ്റ്‌ യൂണിയനിലെ പരമാധികാരിയായ പാര്‍ട്ടി സെക്രട്ടറിയും തമ്മില്‍ നയപരമായ കാര്യങ്ങളില്‍ രഞ്‌ജിക്കുക എന്നത്‌ അചിന്ത്യമായിരുന്നു. എന്നാല്‍, അചിന്ത്യമായതു സംഭവിച്ചു.
കാലത്തിനു
ചേര്‍ന്നതല്ലാത്ത റഷ്യ
ഗോര്‍ബച്ചേവ്‌, 1956ലെ സ്റ്റാലിന്‍ വിമര്‍ശനത്തോടെ നികിത ക്രൂഷ്‌ചേവ്‌ തുടങ്ങിവച്ച ഉദാരമായ രാഷ്‌ട്രീയത്തിന്റെ കളരിയില്‍ പരിശീലനം സിദ്ധിച്ച നേതാവായിരുന്നു. റഷ്യയിലെ കാര്യങ്ങളൊന്നും കാലത്തിനു ചേര്‍ന്നതല്ല എന്നു ഗോര്‍ബച്ചേവ്‌ വിശ്വസിച്ചു. റഷ്യയെ സംബന്ധിച്ചു രണ്ടാണു പ്രധാനമായി വേണ്ടത്‌. 1. പെരിസ്‌ട്രോയിക്ക 2. ഗ്ലസ്‌നോസ്റ്റ്‌. രാഷ്‌ട്ര പുനഃസംഘടനയും സ്വാതന്ത്ര്യങ്ങളും എന്നു സാമാന്യ ഭാഷയില്‍ ആ വാക്കുകളെ പരിഭാഷപ്പെടുത്താം.
ഗേര്‍ബച്ചേവ്‌ മുഖ്യമായി ഒന്നു ചെയ്‌തു. ഭരണകൂടത്തിന്റെ മേല്‍ പാര്‍ട്ടിക്കുള്ള അധീശാധികാരം റദ്ദാക്കി. അദ്ദേഹം ചെയ്‌ത മറ്റൊരു കാര്യം തിരഞ്ഞെടുപ്പില്‍ ആര്‍ക്കും, എത്ര ആള്‍ക്കും ഓരോ മണ്ഡലത്തില്‍ നിന്നും മത്സരിക്കാമെന്നുള്ളതായിരുന്നു. മുമ്പ്‌ ഒരു മണ്ഡലത്തില്‍ ഒറ്റ സ്ഥാനാര്‍ത്ഥി; പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി മാത്രം മത്സരിക്കുകയെന്നുള്ളതായിരുന്നു വ്യവസ്ഥ. തിരഞ്ഞെടുക്കപ്പെടുന്നവരൊക്കെ പാര്‍ട്ടിക്കാര്‍. അതു തിരഞ്ഞെടുപ്പായിരുന്നില്ല. നാമനിര്‍ദ്ദേശത്തിന്റെ രൂപാന്തരമായിരുന്നു. ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ക്കു മത്സരിക്കാമെന്ന അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പു നടന്നപ്പോള്‍, മോസ്‌കോ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പാര്‍ട്ടി സെക്രട്ടറി തോറ്റു. പിന്നീട്‌, റഷ്യയുടെ പ്രസിഡന്റായ ബോറിസ്‌ യെറ്റ്‌സിന്‍ ആണു പാര്‍ട്ടി സെക്രട്ടറിയെ തോല്‌പിച്ചത്‌.
അച്ചുകൂടങ്ങള്‍ സ്ഥാപിക്കാനും പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കാനും ജനങ്ങള്‍ക്ക്‌ അവകാശം നല്‌കി, ഗോര്‍ബച്ചേവ്‌. സോവിയറ്റു ഭരണത്തിലെ നിഗൂഢതകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. കമ്യൂണിസ്റ്റ്‌ അധികാരത്തിന്റെ കീഴില്‍ രാജ്യത്തുണ്ടായ കൂട്ടവധങ്ങളുടെ വിവരങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. സ്റ്റാലിന്റെ സ്ഥാനത്തിന്‌ 1956ല്‍ തന്നെ ഇളക്കമുണ്ടായിക്കഴിഞ്ഞിരിക്കുന്നു. സ്റ്റാലിന്‍ പ്രതിമകള്‍ രാജ്യത്തു നോക്കുന്നിടത്തൊക്കെയുണ്ടായിരുന്നു. ആ പ്രതിമകള്‍ തകര്‍ക്കുന്നതില്‍ ജനങ്ങള്‍ ആവേശം കാണിച്ചു.
കിഴക്കും പടിഞ്ഞാറും
ഗോര്‍ബച്ചേവ്‌ പശ്ചാത്യ രാജ്യങ്ങളുമായി സൗഹൃദത്തില്‍ വര്‍ത്തിച്ചു. റഷ്യന്‍ ആധിപത്യത്തില്‍ സാമന്തരാജ്യങ്ങളായിരുന്ന പൂര്‍വ യൂറോപ്പിലെ `ജനകീയ ജനാധിപത്യരാജ്യങ്ങള്‍' സ്വതന്ത്രങ്ങളായി. ജനകീയ ജനാധിപത്യം നിഷ്‌ഠൂരമായ കമ്യൂണിസത്തിന്റെ മറ്റൊരു പേരായിരുന്നു. രാഷ്‌ട്രീയ പദാവലിയില്‍ കിഴക്ക്‌ എന്നു പറഞ്ഞാല്‍ റഷ്യയും കമ്യൂണിസവും ആയിരുന്നു. പടിഞ്ഞാറ്‌ എന്നു പറഞ്ഞാല്‍ ജനാധിപത്യ രാജ്യങ്ങള്‍. ഈ രണ്ടു വക രാജ്യസമൂഹങ്ങളെ വേര്‍തിരിച്ചു നിര്‍ത്തിയതു ബെര്‍ളിന്‍ ഭിത്തി ആയിരുന്നു. ഗോര്‍ബച്ചേവിന്റെ അധ്യക്ഷതയില്‍ എന്നു പറയട്ടെ, ബെര്‍ളിന്‍ ഭിത്തി തകര്‍ക്കപ്പെട്ടു. ജര്‍മനി രണ്ടായിരുന്നു. 1. കമ്യൂണിസ്റ്റ്‌ ജര്‍മനി, 2. ഫെഡറല്‍ ജര്‍മനി. ബെര്‍ളിന്‍ ഭിത്തിയുടെ തകര്‍ച്ചയ്‌ക്കു പുറകെ ജര്‍മനിയുടെ രണ്ടായി ഭിന്നിച്ചുള്ള നില അവസാനിച്ചു.
വളരെ വിസ്‌തരിച്ചു പറയേണ്ട കാര്യങ്ങളാണിവ. അതിനു ഞാന്‍ മുതിരുന്നില്ല. സംഗ്രഹിച്ചു പറയാം. സോവിയറ്റു യൂണിയന്‍ നാമാവശേഷമായി. യൂണിയനിലെ റിപ്പബ്ലിക്കുകള്‍ വേറിട്ടു പോയി. കമ്യൂണിസത്തിന്റെ പേരിലുള്ള രാജാധിപത്യ സമാനമായ ജനാധിപത്യം അനേകം രാജ്യങ്ങളില്‍ പഴങ്കഥയായി.
റഷ്യയിലെ മാറ്റങ്ങളുടെ പ്രാധാന്യം ലോകര്‍ ശരിയായി മനസ്സിലാക്കിയിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ ഗോര്‍ബച്ചേവിനെ വര്‍ഗവഞ്ചകനായി കാണുന്നു. റഷ്യയിലെ ജനങ്ങളില്‍ വലിയ വിഭാഗവും ഗോര്‍ബച്ചേവിനെ റഷ്യയുടെ ലോക നേതൃത്വം കളഞ്ഞുകുളിച്ചനേതാവായിട്ടാണു കാണുന്നത്‌. തന്റെ പരിഷ്‌കാരങ്ങള്‍ തന്റെ അധികാരത്തിന്റെ അന്ത്യമായതില്‍ ഗോര്‍ബച്ചേവ്‌ ഖേദിക്കുന്നുണ്ടാകുമോ?
അറിഞ്ഞുകൊണ്ട്‌ സോവിയറ്റ്‌ ഏകാധിപത്യ ഭരണ സംവിധാനത്തിന്‌ അറുതി വരുത്താന്‍ ശ്രമിച്ച്‌ അതില്‍ വിജയിച്ചു, എന്നാകാം ഗോര്‍ബച്ചേവ്‌ വിചാരിക്കുന്നത്‌. ചരിത്രത്തില്‍ ഒരു ഭരണാധികാരിക്കും കൈവശമായിരുന്നിട്ടില്ലാത്തത്ര വിപുലമായ അധികാരത്തിനധിപനായിരുന്നു, 1985ല്‍ പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനമേറ്റ ഗോര്‍ബച്ചേവ്‌. പാര്‍ട്ടി, സെക്രട്ടറിയുടെ റബര്‍ സ്റ്റാമ്പ്‌.
കൃതാര്‍ത്ഥന്‍
ജനാധിപത്യത്തില്‍ ഭരണാധികാരിക്കു പരമാധികാരമില്ല. ഏകാധിപതികള്‍ക്കും സമ്രാട്ടുകള്‍ക്കും മാത്രമാണു പരമാധികാരമുള്ളത്‌. ഗോര്‍ബച്ചേവ്‌ അതിരില്ലാത്ത അധികാരത്തെ ഭരണപരിഷ്‌കാരത്തിലൂടെ കയ്യില്‍ നിന്ന്‌ ഊര്‍ന്നുപോകാന്‍ അനുവദിച്ചു കൃതാര്‍ത്ഥനായി.
എണ്‍പതാം വയസ്സില്‍ സംതൃപ്‌തനായി, സ്വതന്ത്രനായി, താനായി ജനാധിപത്യ സ്വാതന്ത്യങ്ങളനുവദിച്ചനുഗ്രഹിച്ച ജനങ്ങളില്‍ ഒരുവനായി ജീവിക്കുന്നു, ഗോര്‍ബച്ചേവ്‌. ഇതിന്റെ പൊരുളറിയാത്തവര്‍ സ്വാതന്ത്ര്യമെന്തെന്നറിയുന്നില്ല.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒട്ടുമേ പ്രതീക്ഷിച്ചില്ല... പഞ്ചാബിനെതിരെ 261 എന്ന വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കൊല്‍ക്കത്തയ്ക്കു രക്ഷയില്ല; പതറാതെ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിച്ച് പഞ്ചാബ്; നഷ്ടമായത് 2 വിക്കറ്റുകള്‍ മാ  (9 minutes ago)

അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക; പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാ  (18 minutes ago)

ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം നന്ദി; ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്  (24 minutes ago)

വോട്ടിംഗ് യന്ത്രങ്ങൾക്ക് തകരാർ കണ്ടെത്തിയ ബൂത്തുകളിൽ പോളിംഗ് സമയം ദീർഘിപ്പിച്ച് നൽകിയില്ല; സമീപ കാലത്തെങ്ങും ഇത്രയും മോശപ്പെട്ട രീതിയിൽ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഉണ്ടായിട്ടില്ല; സ്വതന്ത്രവും നീതിയുക്  (27 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട്, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്  (32 minutes ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (39 minutes ago)

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു  (43 minutes ago)

കോട്ടയം കുറവിലങ്ങാട് ആദ്യമണിക്കൂറിൽ വോട്ടിഗ് മന്ദഗതിയിൽ തുടങ്ങി രണ്ടാം മണിക്കൂറിലേക്ക് എത്തിയപ്പോൾ ബൂത്തുകളിൽ നീണ്ട ക്യൂ ഉണ്ടായി; പലയിടത്തും മെഷീൻ പണിമുടക്കി  (50 minutes ago)

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (56 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (1 hour ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (9 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (9 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (9 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (9 hours ago)

Malayali Vartha Recommends