മനുഷ്യന്റെ അന്ത്യം പ്രവചിച്ച ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ദശാബ്ദങ്ങൾക്ക് മുമ്പേ മരിച്ചുവോ?
പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും കോസ്മോളജിസ്റ്റുമായ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. കേംബ്രിഡ്ജിലെ വസതിയിൽ വച്ചായിരുന്നു മരണം .മികച്ച ശാസ്ത്രജ്ഞനും അസാമാന്യ വ്യക്തിത്വത്തിന് ഉടമയും ആയിരുന്നു സ്റ്റിഫൻ ഹോക്കിങ്എന്ന് മക്കളായ ലൂസി, റോബർട്ട്, ടിം എന്നിവർ പറഞ്ഞു .
എ ബ്രീഫ് ഹിസ്റ്ററി എന്ന എക്കാലത്തേയും മികച്ച ശാസ്ത്ര പുസ്തകത്തിന്റെ കര്‍ത്താവ്, ആര്‍ബര്‍ട്ട് ഐന്‍സ്റ്റീനെ വെല്ലുന്ന ബുദ്ധിരാക്ഷസന്‍, മനുഷ്യനെ ശാസ്ത്രത്തോട് ഇത്രയും ചേര്‍ത്തുവന്ന മനീഷി, അന്യഗ്രഹ ജീവികളെ കുറിച്ച് പറഞ്ഞ് ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ വ്യക്തി... അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തെ വർണിക്കാൻ മാധ്യമലോകത്തിനു ഇന്ന് വാക്കുകൾ തികയാതെ വന്നിരിക്കുന്നു.
യുകെയിലെ ഓക്സ്ഫഡിൽ ഫ്രാങ് ഹോക്കിങ്ങിന്റെയും ഇസബലിന്റെയും മകനായി 1942 ജനുവരി എട്ടിനായിരുന്നു ജനനം. ഓക്സ്ഫഡ് സർവകലാശാലയിൽ ബിരുദ പഠനത്തിനു ശേഷം കേംബ്രിജിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ 21-ാം വയസിൽ 1962ലാണ് അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന അസുഖം ബാധിച്ചതായി കണ്ടെത്തിയത്. രണ്ടുവർഷത്തെ ആയുസ്സുമാത്രമാണ് ഡോക്ടർമാർ വിധിച്ചിരുന്നത് .
രണ്ട് രീതിയില്‍ ആണ് ഈ രോഗം മരണകാരണം ആവുക. ശ്വാസകോശത്തിന്റെ പേശികള്‍ക്ക് ബലക്ഷയം സംഭവിച്ച് ശ്വാസം എടുക്കാനാകാതെ മരിക്കുക. അല്ലെങ്കില്‍, ഭക്ഷണം ഉള്ളിലേക്കെടുക്കുന്ന പേശികള്‍ക്ക് ബലക്ഷയം സംഭവിച്ച് പോഷകക്കുറവും നിര്‍ജ്ജലീകരണവും കാരണം മരണം. രണ്ടാമത്തെ കേസില്‍ മരണം കുറച്ച് കൂടി ദീര്‍ഘിക്കാം. എന്നാല്‍ ഇത് രണ്ടും അല്ലെങ്കില്‍ കുറച്ച് കൂടി കാലം ജീവിക്കാന്‍ ആകും.
സ്റ്റീഫന്‍ ഹോക്കിങ് 1985 ല്‍ തന്നെ മരിച്ചു എന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്. പക്ഷെ ഹോക്കിൻസ് യഥാർത്ഥത്തിൽ മരിക്കുന്നത് ഇപ്പോഴാണെങ്കിൽ അത് അത് വളരെ അപൂർവമായ ഒരു കാര്യമാണെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. അതല്ല അദ്ദേഹം ഇതിനു മുൻപ് മരിച്ചിരുന്നെങ്കിൽ ഇപ്പോൾ മരിച്ചത് ഡമ്മിയാണോ? എന്തിനു മരണ വിവരം ഇത്രയും കാലം മറച്ചു വെച്ചു ? ഇതെല്ലം ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു.
നാസയാണ് ഇത്തരം ഒരു വ്യാജ ഹോക്കിങ്ങിനെ സൃഷ്ടിച്ചത് എന്നും ആക്ഷേപങ്ങളുണ്ട്. നാസയിലെ ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിവരങ്ങള്‍ ഹോക്കിങ്ങിന്റേത് എന്ന പേരില്‍ പുറത്ത് വിടുകയാണെന്നും ആരോപണം ഉണ്ടായിരുന്നു. സ്റ്റീഫന്‍ ഹോക്കിങ് എന്ന ശാസ്ത്രജ്ഞനോളം വിശ്വാസ്യതയുള്ള മറ്റൊരു ശാസ്ത്രജ്ഞനും സമകാലീന ലോകത്തില്‍ ജീവിച്ചിരുന്നിട്ടില്ല. അപ്പോള്‍ പല കാര്യങ്ങളും വിശ്വസിപ്പിക്കാന്‍ ഹോക്കിങ്ങിനെ പോലെ ഒരാളുടെ മേല്‍വിലാസം പലര്‍ക്കും ആവശ്യമാണ്. നാസയും ഇത് തന്നെയാണ് ചെയ്യുന്നത് എന്നാണ് ആക്ഷേപം.
അദ്ദേഹത്തിന്റെ വിശ്വ വിഖ്യാതമായ പുസ്തകം 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' പുറത്തിറങ്ങുന്നത് 1988 ല്‍ ആയിരുന്നു. എന്നാല്‍ 1984 ല്‍ തന്നെ ഹോക്കിങ് ഈ പുസ്തകം എഴുതിത്തീര്‍ത്തിരുന്നു എന്നാണ് പറയപ്പെടുന്നത്. ഹോക്കിങിന്റെ മരണശേഷം ആയിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത് എന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടുണ്ട് എന്നതാണ് സത്യം. പക്ഷേ, അപ്പോഴും ലോകത്തിന് മുന്നില്‍ ഒരു സ്റ്റീഫന്‍ ഹോക്കിങ് ജീവനോടെ ഉണ്ടായിരുന്നു.
ഏതായാലും 1985 നുശേഷം അറുപത് വര്‍ഷങ്ങളായി ശരീരം തളര്‍ന്ന നിലയില്‍ വീല്‍ ചെയറില്‍ കഴിയുകയായിരുന്ന സ്റ്റീഫൻ ഹോക്കിൻസിനെ ലോകം കണ്ടത് ചിത്രങ്ങളിലൂടെയും കേട്ടത് യന്ത്ര സഹായത്താലുള്ള ശബ്ദത്തിലുമായിരുന്നു. ഇതാകാം ഒരു പക്ഷെ ഇത്തരം ഒരു സംശയത്തിന് നിദാനമായത്. ഏതായാലും ഇനി ആ ശബ്ദമില്ല ..ചിത്രങ്ങളും
https://www.facebook.com/Malayalivartha