രാജസ്ഥാനില്‍ കാലുകുത്താന്‍ അനുവദിക്കില്ല ; കാർണിസേനയുടെ അടുത്ത ലക്ഷ്യം സെന്‍സര്‍ ബോര്‍ഡ് തലവൻ
വിവാദങ്ങൾക്കൊടുവിൽ സഞ്ജയ് ലീലാ ബന്‍സാരി ചിത്രം പത്മാവദിന് പ്രദര്‍ശനാനുമതി ലഭിച്ചു. ജനുവരി 25ന് ചിത്രം തിയേറ്ററുകളില്‍ പ്രദർശിപ്പിക്കാനാണ് തീരുമാനം. എന്നാൽ ച്ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെന്‍സര്‍ ബോര്‍ഡ് തലവന്‍ പ്രസൂണ്‍ ജോഷിക്കു നേരെ തിരിഞ്ഞിരിക്കുകയാണ് രജപുത്ര കര്‍ണിസേന സംഘം. പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നാണ് രജപുത്ര കര്‍ണിസേന സംഘം ഭീക്ഷണി മുഴക്കുന്നത്. സേന നേതാവ് സുഖ്ദേവ് സിംഗാണ് ഈ കാര്യം അറിയിച്ചത്.
ചിത്രത്തിന് നേരെകർണിസേന വൻ പ്രതിഷേധമായിരുന്നു നടത്തിയിരുന്നത്. എന്തിനേറെ പറയുന്നു ച്ചിത്രത്തിലെ നായിക ദീപിക പദുക്കോണിനു നേരെ വധ ഭീക്ഷണിപോലും ഉണ്ടായി. ചിത്രത്തിനുള്ള വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കഴിഞ്ഞ ദിവസം ബീഹാറില്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ തിയേറ്റര്‍ തകര്‍ത്തിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡിന്റെ തലവനു നേരെയും തിരിഞ്ഞിരിക്കുകയാണ് സംഘം.
രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha