ഒന്റാറിയോ അധ്യാപക സമരം ഒത്തു തീർന്നു. ഫാക്കൽറ്റി ഇന്ന് കോളേജിലെത്തി.
അഞ്ച് ആഴ്ച നീണ്ടു നിന്ന സമരത്തിനുശേഷം കാനഡയിലെ ഒന്റാറിയോ കോളേജ് അധ്യാപകർ ഇന്ന് കോളേജിൽ തിരികെയെത്തി. പന്തീരായിരം അധ്യാപകരും. സ്റ്റുഡന്റ് കൗൺസില്ലേഴ്സും,ലൈബ്രറി ജീവനക്കാരും ഒക്ടോബർ പതിനഞ്ച് മുതൽ ആരംഭിച്ച സമരമാണ് ഈക്കഴിഞ്ഞ ദിവസം അവസാനിച്ചത്.
ടെം നഷ്ടപ്പെടാതിരിക്കാൻ സെമസ്റ്റർ സമയം നീട്ടി കോളേജുകൾ തടിയൂരാൻ ശ്രമിക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രതിഷേധമുയർത്തുന്നു. അഞ്ച് ആഴ്ചത്തെ പഠനം രണ്ടു ദിവസം കൊണ്ട് എങ്ങിനെ സാധ്യമാകുമെന്ന് അവർ ചോദിക്കുന്നു.സെമസ്റ്റർ നഷ്ടത്തിന്റെ ഫീസ് തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുണ്ട്.
തൊഴിൽ തർക്കങ്ങൾ മൂലം സാമ്പത്തിക ബുദ്ധിമുട്ടിലായ വിദ്യാർത്ഥികളെ സഹായിക്കാൻ സമരത്തിലൂടെ കോളേജിനുണ്ടായ ലാഭം ഉപയോഗിക്കണമെന്ന് പ്രൊവിൻഷ്യൽ ഗവണ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാർത്ഥികളോട് പഠനത്തിനായി നാളെ മുതൽ കോളേജിലെത്തണമെന്ന് അറിയിച്ചു.
70 ശതമാനത്തിലധികം പാർട്ട് ടൈം അദ്ധ്യാപകർക്ക് മാന്യമായ വേതനം ലഭിക്കണമെന്നാവശ്യമുയർത്തിയായിരുന്നു സമരം. വിദ്യാർത്ഥികൾക്ക് നിലവാരമുള്ള അദ്ധ്യാപനം സാധ്യമാക്കാൻ ഈ മേഖലയിൽ സമഗ്രമായ മാറ്റമുണ്ടാകണമെന്ന് ആവശ്യമുയർന്നു. വിദേശ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്ന അമിത ഫീസ് കോളേജുകൾ ലാഭത്തിനായി മാത്രമുപയോഗിക്കുന്നു.
അഞ്ചു ദിവസം നീണ്ട മാരത്തോൺ സർക്കാർ മീഡിയേറ്റർ ചർച്ചകൾക്കൊടുവിൽ കോളേജ് എംപ്ലോയർ കൗൺസിലും സമരസമിതിയും തീരുമാനത്തിലെത്തി. ഈ വിഷയങ്ങളെക്കുറിച്ചു സമഗ്രമായി പഠിക്കാൻ ടാസ്ക് ഫോഴ്‌സിനെ ഏർപ്പെടുത്താനുള്ള ലിബറൽ ഗവണ്മെന്റ് തീരുമാനം ഇരുവിഭാഗവും അംഗീകരിച്ചു.
ഒന്റാറിയോയിലെ 24 കോളേജുകളിലായി പഠിക്കുന്ന നിരവധി മലയാളി വിദ്യാർത്ഥികളാണ് നാട്ടിൽ നിന്ന് പഠനത്തിനെത്തി ക്ലാസുകൾ നടക്കാതെ കാനഡയിൽ വലഞ്ഞത്. ഈ ഒഴിവു സമയം ക്യാഷ് ജോബ് ചെയ്ത് പണം സമ്പാതിക്കുവാൻ കുറച്ചുപേർക്കേ കഴിഞ്ഞുള്ളു.
എന്നാൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്നതിലും കൂടുതൽ സമയം ജോലി ചെയ്യുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഗവണ്മെന്റ് കൈക്കൊള്ളുന്നത്.അധിക സമയം ക്യാഷ് ജോബ് ചെയ്ത ആറു വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് കഴിഞ്ഞ ആഴ്ച്ച ഡി പോർട്ട് ചെയ്തു.
https://www.facebook.com/Malayalivartha